Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...


ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി

ഇനി വരുന്നത് കൊറോണയുടെ ലാർജ് ഔട്ട്ബ്രേക്സ്... കരുതലോടെ ഇരുന്നില്ലെങ്കിൽ കാര്യം അധോ​ഗതിയാവും!

08 MAY 2021 08:45 AM IST
മലയാളി വാര്‍ത്ത

കോവിഡിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് പ്രഖ്യാപിച്ച് സമ്പൂർണ ലോക്ഡൗൺ ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. ശനിയാഴ്ച രാവിലെ 6 മുതൽ 16ന് അർധരാത്രി വരെയാണ് ലോക്ഡൗൺ. കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് നേരിട്ടൊരുത്തരം ഇപ്പോഴും അസാധ്യമാണ്. ഒരു കാര്യം ഉറപ്പാണ് എന്തായാലും വൈറസ് വീണ്ടും പലയിടങ്ങളിലായി പൊട്ടിപ്പുറപ്പെടാം എന്നാണ് സൂചന അതായത് ലാർജ് ഔട്ട്ബ്രേക്സ് സംഭവിക്കുമെന്ന്.

ഇപ്പോഴത്തേതിനെ കോവിഡ് തരംഗം എന്നു വിളിക്കുന്നതിനെക്കാൾ, പലയിടത്തും കേസുകൾ പെട്ടെന്നുയർന്നുവെന്നു പറയുന്നതാകും ശരി. ചിലയിടത്തു കേസുകൾ കുറയുന്നുണ്ടെങ്കിലും പൊതുവിൽ വർധന തന്നെയാണ്. കോഴിക്കോട് ജില്ലയിൽ ഇന്നലെ പലയിടങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30നു മുകളിലാണ്.

വൈറസും വകഭേദങ്ങളും കൂടുതൽ വ്യാപനശേഷിയുള്ളതായി, വലിയൊരു ശതമാനം ആളുകൾ ഇപ്പോഴും വാക്സീൻ വഴി പ്രതിരോധ സുരക്ഷിതത്വം നേടിയിട്ടില്ല തുടങ്ങിയ കാരണങ്ങളാണ് ‘ലാർജ് ഔട്ട്ബ്രേക്സ്’ ഭീഷണിയുയർത്തുന്നത്.

കോവിഡിനെ ദീർഘകാല വെല്ലുവിളിയായി കാണേണ്ടതിനു പകരം ചെറിയ കാലത്തേക്കുള്ളത് എന്ന മട്ടിലാണ് നാം കണ്ടതും പരിഗണിച്ചതും. കുറച്ചു മാസങ്ങളെടുത്താലും കോവിഡ് പൊയ്ക്കൊള്ളുമെന്നു പലരും ധരിച്ചു. ഇന്ത്യക്കാർക്കു നല്ല പ്രതിരോധശേഷിയുണ്ടെന്നും കോവിഡിനെതിരെ ഇന്ത്യ വിജയിച്ചെന്നും നാം കരുതി. വൈറസ് വകഭേദങ്ങളെക്കാൾ ഈ ഉദാസീനതയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുള്ള അടിസ്ഥാന കാരണം.

ജനിതകമാറ്റം ഒരു പുതിയ പ്രശ്നമല്ല. നിലനിൽപിനു വേണ്ടി വൈറസുകൾ ജനിതക ഘടനയിൽ മാറ്റം വരുത്തും. ഇതോടെ വൈറസ് പുതിയ വകഭേദങ്ങളാകും. ഇപ്പോഴത്തെ പ്രശ്നങ്ങൾക്കെല്ലാം കാരണം ഏതെങ്കിലുമൊരു വൈറസ് വകഭേദമാണെന്നു പറയുക വയ്യ.

ഇപ്പോഴത്തെ രാജ്യവ്യാപക പ്രശ്നത്തിനുള്ള പല കാരണങ്ങളിലൊന്നായി വൈറസ് വകഭേദത്തെ കാണാം. എന്നാൽ, ഇതു മാത്രമാണെന്നു തീർത്തു പറയാൻ കഴിയുന്ന വിധം വലിയതോതിൽ ജനിതക ശ്രേണീകരണം നടന്നിട്ടില്ല. ഇക്കാര്യത്തിൽ നമ്മുടെ നിരീക്ഷണ സംവിധാനങ്ങൾ വളരെ പിന്നിലാണ്; ‘വൈറസിനു വലിയ മാറ്റങ്ങളുണ്ടാകാൻ ഏറെക്കാലം വേണം’ എന്ന തരത്തിലുള്ള നിരീക്ഷണങ്ങൾ പൊതുവിൽ പറയാമെന്നു മാത്രം.

രാജ്യത്തെ ഓരോ മേഖലയിലും ഓരോ വൈറസ് വകഭേദത്തിന്റെ സാന്നിധ്യം കൂടുതലാണെന്നു കാണാം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബി117 കൂടുതലാകുമ്പോൾ, ദക്ഷിണേന്ത്യയിൽ എൻ440കെയുടെ സാന്നിധ്യമാണ് കൂടുതൽ; മറ്റു മേഖലകളിൽ വേറെയും. കൊറോണ വൈറസിനെ മനുഷ്യകോശത്തിലേക്കു നുഴഞ്ഞുകയറാൻ സഹായിക്കുന്നത് സ്പൈക് പ്രോട്ടീനാണ്. പുതിയ വകഭേദങ്ങളിൽ പലതിലും പ്രധാന മാറ്റങ്ങൾ സംഭവിച്ചിട്ടുള്ളത് ഈ സ്പൈക് പ്രോട്ടീനിലാണ്. ഇതു വൈറസിനെ കൂടുതൽ വ്യാപനശേഷിയുള്ളതാക്കുന്നു.

വൈറസിന്റെ കണ്ണിലൂടെ നോക്കിയാൽ, ഈ ചെറിയ കാലത്തിനിടെ വൈറസ് കൈവരിച്ച പ്രധാന നേട്ടം വ്യാപനശേഷി തന്നെയാണ്. വളരെപ്പെട്ടെന്നാണു പുതിയ വകഭേദങ്ങൾ കൂടുതൽ പേരിലേക്ക് എത്തുന്നത്. എന്നാൽ, വൈറസ് എത്ര വേഗം വ്യാപിക്കുമെന്നതിനു കൃത്യമായ കണക്കു പറയാൻ കഴിയില്ല. വ്യാപനത്തിന്റെ വേഗം, വൈറസ് എത്തിപ്പെടുന്ന സാഹചര്യമുൾപ്പെടെ പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.

വൈറസിനെതിരെയുള്ള ഏറ്റവും ഫലപ്രദമായ പ്രതിവിധി അകലം പാലിക്കൽ തന്നെയാണ്. എന്നാൽ, പലയിടത്തും ഇതു നടപ്പാകുന്നില്ല. അകലം പാലിക്കാതിരിക്കുമ്പോൾ വൈറസ് വകഭേദങ്ങൾക്കു സ്വാഭാവികമായും വ്യാപനശേഷി കിട്ടും. അതേസമയം, രോഗതീവ്രതയുടെയും മരണത്തിന്റെയും കാര്യത്തിൽ ഇവ കൂടുതൽ അപകടകാരിയല്ല.

കൊറോണയുടെ പല വൈറസ് വകഭേദങ്ങൾ ഇന്ത്യയിൽത്തന്നെ പലയിടത്തായുണ്ട്. എന്നാൽ, പല വകഭേദങ്ങൾ ഒരേസമയം ആളുകളെ ബാധിക്കാനിടയില്ല. ഇനിയും വ്യക്തത വരേണ്ടതുണ്ടെങ്കിലും വൈറസ് വ്യാപനത്തിന്റെ കാര്യത്തിൽ ഓരോ വകഭേദത്തിനും ഓരോ രീതിയും വേഗവുമാണ്. അവ ഒന്നായിച്ചേർന്ന് കൂടുതൽ അപകടകാരിയാകാനുള്ള സാധ്യത കുറവ്.

കോവിഡ് മഹാമാരിക്കെതിരായ പ്രധാന ആയുധം വാക്സീൻ തന്നെയാണ്. എന്നാൽ, അതും മാന്ത്രികദണ്ഡാണ് എന്നു പറയാൻ കഴിയില്ല. കാരണം, വൈറസ് പിടിപെടാനുള്ള സാധ്യത കാര്യമായി കുറയ്ക്കുന്നുണ്ടെങ്കിലും തീർത്തും പിടിപെടില്ലെന്ന് ഉറപ്പിക്കാൻ വാക്സീനുകൾക്കും കഴിയുന്നില്ല എന്നതാണ് വസ്തുത. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തെ ഒരു ഫുഡ് ഡെസ്റ്റിനേഷന്‍ ആക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്; തിരുവനന്തപുരം ഫുഡ് സ്ട്രീറ്റ് ഹബ്ബ് യാഥാര്‍ത്ഥ്യമായി  (2 hours ago)

അങ്കമാലിയിലെ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് അമ്മൂമ്മ  (2 hours ago)

പൊതു പാര്‍ക്കുകളിലും കെട്ടിടങ്ങളിലും എഐ കാമറകള്‍ സ്ഥാപിച്ച് റിയാദ് മുനിസിപ്പാലിറ്റി  (3 hours ago)

സി.കെ. നായിഡു ട്രോഫിയില്‍ പഞ്ചാബിന് തകര്‍പ്പന്‍ വിജയം  (3 hours ago)

ജിം ട്രെയ്‌നറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

മൂന്നാറില്‍ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയതില്‍ നടപടി  (5 hours ago)

വിമാനത്തിനുള്ളില്‍ കമിതാക്കളുടെ വഴക്ക്; വിമാനം വൈകിപ്പിച്ചതിനാല്‍ ജീവനക്കാര്‍ കമിതാക്കളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു  (6 hours ago)

ദേശീയ പാതയോരത്ത് മയക്കുമരുന്നുമായി അസം സ്വദേശിയായ യുവാവ് പിടിയില്‍  (6 hours ago)

പൃഥ്വിരാജിന്റെ 'ആടുജീവിതം' എന്ന സിനിമയിലെ അഭിനയം അവാര്‍ഡിനര്‍ഹമാകേണ്ടതല്ലേ; വൈറലാകാന്‍ നോക്കിയ ഫിറോസ് എയറിലായി  (7 hours ago)

മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വിണ് മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍  (7 hours ago)

സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 82 വര്‍ഷം കഠിന തടവ്  (7 hours ago)

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു  (7 hours ago)

എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും നൈപുണ്യ പരിശീലനത്തിന് അവസരം സൃഷ്ടിക്കും; വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നതായി മന്ത്രി വി. ശിവൻകുട്ടി  (8 hours ago)

മില്‍മ ഉല്‍പ്പന്നങ്ങള്‍ ഓസ്ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കും, കയറ്റുമതി ചെയ്യുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു...  (8 hours ago)

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി  (8 hours ago)

Malayali Vartha Recommends