Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഇത്രയും പ്രതീക്ഷിച്ചില്ല... തെരഞ്ഞെടുപ്പിലെ സമ്പൂര്‍ണ പരാജയത്തിന് ശേഷമുള്ള ബിജെപിയുടെ ജില്ലാ ഓണ്‍ലൈന്‍ നേതൃയോഗത്തില്‍ സംസ്ഥാന തേതൃത്വത്തിനും കേന്ദ്രമന്ത്രിക്കും വിമര്‍ശനം; വിമര്‍ശനം കത്തിക്കയറിയപ്പോള്‍ യോഗം ബഹിഷ്‌കരിച്ച് വി മുരളീധരന്‍

12 MAY 2021 08:57 AM IST
മലയാളി വാര്‍ത്ത

സത്യത്തില്‍ ഇന്നലത്തെ ബിജെപിയുടെ ജില്ലാ ഓണ്‍ലൈന്‍ നേതൃയോഗത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി വി മുരളീധരന്‍ ഞെട്ടിപ്പോയി. താന്‍ പങ്കെടുത്തത് സിപിഎമ്മിന്റെ മടയിലുള്ള യോഗത്തിലാണോ എന്ന് പോലും ചിന്തിച്ചു പോയി. അത്രയ്ക്ക് പച്ചയ്ക്കുള്ള വിമര്‍ശനമാണ് ജില്ലാ നേതാക്കള്‍ ഉന്നയിച്ചത്. ഒരു കേന്ദ്ര നേതാവെന്നോ കേന്ദ്രമന്ത്രിയെന്നോവുള്ള പരിഗണ നല്‍കാതെയാണ് നേതാക്കള്‍ ആഞ്ഞടിച്ചത്.

സംസ്ഥാന നേതൃത്വത്തിനും കേന്ദ്രമന്ത്രിക്കും എതിരെ വിമര്‍ശനം കടുത്തതോടെ ബിജെപിയുടെ ജില്ലാ ഓണ്‍ലൈന്‍ നേതൃയോഗം പകുതിയായപ്പോള്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ബഹിഷ്‌കരിച്ചു. ഇന്നലെ ചേര്‍ന്ന നേതൃയോഗത്തില്‍ തിരഞ്ഞെടുപ്പു പരാജയത്തിനു കാരണം സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണെന്നു വിവിധ മണ്ഡലം പ്രസിഡന്റുമാര്‍ ആരോപണമുന്നയിച്ചിരുന്നു.

 



സംസ്ഥാന പ്രസിഡന്റ് 2 മണ്ഡലങ്ങളില്‍ മത്സരിച്ചതോടെ മറ്റിടങ്ങളില്‍ ശ്രദ്ധിക്കാന്‍ ആളില്ലാതായി. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിയെന്ന നിലയില്‍ ഏകോപനത്തില്‍ വി.മുരളീധരനു വീഴ്ച സംഭവിച്ചുവെന്നും ജില്ലയിലെ നേതാക്കള്‍ ആരോപണമുന്നയിച്ചു. വിമര്‍ശനങ്ങള്‍ മന്ത്രിയെ കൂടുതല്‍ ചൊടിപ്പിച്ചതോടെ യോഗത്തില്‍ സംസാരിക്കാതെ വി.മുരളീധരന്‍ പോകുകയായിരുന്നുവെന്ന് യോഗത്തില്‍ പങ്കെടുത്ത ചില നേതാക്കള്‍ പറഞ്ഞു.

അതേസമയം, കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ വിളിച്ച ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുക്കാനാണ് വി.മുരളീധരന്‍ ജില്ലാ യോഗത്തില്‍നിന്നു പോയതെന്നു സംസ്ഥാന നേതാക്കള്‍ വിശദീകരിച്ചു.

 



കേരളത്തില്‍ ബിജെപിക്കുണ്ടായ തോല്‍വിയെക്കുറിച്ചു വിശദമായി വിലയിരുത്തുമെന്ന് വി. മുരളീധരന്‍ പറഞ്ഞു. 2016ലും 2019ലും ബിജെപിക്കു കിട്ടിയ ചില ജനവിഭാഗങ്ങളുടെ പിന്തുണ ഇപ്പോള്‍ കിട്ടിയില്ല എന്ന പൊതുവിലയിരുത്തലുണ്ട്. വോട്ടുകച്ചവടമെന്നത് അനാവശ്യമായ രാഷ്ട്രീയ ദുരാരോപണം തള്ളിക്കളയുന്നു. മഹാമാരിയെ നേരിടുമ്പോള്‍ അതു നേരിടുന്ന സര്‍ക്കാരുകള്‍ക്ക് പോരാമയ്മകളുണ്ടെങ്കിലും തല്‍സ്ഥിതി തുടരട്ടെ എന്നു ജനങ്ങള്‍ ചിന്തിച്ചു.

ബംഗാളില്‍ നടക്കുന്നത് അക്രമങ്ങളില്‍ അവിടുത്തെ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. ഒരു വിഭാഗത്തെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു. മമതയുടെ വിജയത്തില്‍ തീവ്രജിഹാദി സംഘടനകളുടെ പങ്ക് വ്യക്തമാണ്. ഇപ്പോഴത്തെ അക്രമങ്ങളിലും അവര്‍ക്കു പങ്കുണ്ടെന്ന് സൂചനകളുണ്ട്.

 



കേരളത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കണം. സ്വകാര്യ ആശുപത്രികളിലേതടക്കം ലഭ്യമായ കോവിഡ് കിടക്കകളുടെ എണ്ണം പുറത്തു വിടണം. മുഖ്യമന്ത്രിക്കെതിരെ വെറുതേ ആരോപണമുന്നയിക്കുന്നുവെന്ന പ്രചാരണം തെറ്റ്. ജനപക്ഷത്തു നിന്നുള്ള ഇടപെടലുകളാണ് നടത്തുന്നത്. കേരളത്തിലെ മുഖ്യ പ്രതിപക്ഷം നിശബ്ദമാണ് എന്നും വി മുരളീധരന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.

ചൊവ്വാഴ്ച പകലായിരുന്നു യോഗം നടന്നത്. ബിജെപി സംസ്ഥാന നേതൃത്വം പരാജയമെന്നും കേന്ദ്രമന്ത്രിയെക്കൊണ്ട് പാര്‍ട്ടിക്ക് ഗുണമില്ലെന്നും യോഗത്തില്‍ ആരോപണമുണ്ടായി. കൊയിലാണ്ടി മണ്ഡലം ഭാരവാഹി ഉന്നയിച്ച വിമര്‍ശനമാണ് മന്ത്രിയെ കൂടുതല്‍ ചൊടിപ്പിച്ചത്.

 

ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത പരാജയമേറ്റിരുന്നു. ഒമ്പത് മണ്ഡലങ്ങളില്‍ വോട്ട് കുറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും മുരളീധരനുമാണ് തോല്‍വിയുടെ ഉത്തരവാദികളെന്നാണ് കോഴിക്കോട് ജില്ലയിലെ ഭൂരിഭാഗം ഭാരവാഹികളുടെയും വിലയിരുത്തല്‍. ഇതോടെ മുരളീധരന്‍ ക്ഷുഭിതനായി യോഗത്തില്‍ സംസാരിക്കാതെ ഇറങ്ങിപ്പോകുകയായിരുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (4 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (10 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (10 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (10 hours ago)

Malayali Vartha Recommends