Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ഇത്രയും പ്രതീക്ഷിച്ചില്ല... തെരഞ്ഞെടുപ്പിലെ സമ്പൂര്‍ണ പരാജയത്തിന് ശേഷമുള്ള ബിജെപിയുടെ ജില്ലാ ഓണ്‍ലൈന്‍ നേതൃയോഗത്തില്‍ സംസ്ഥാന തേതൃത്വത്തിനും കേന്ദ്രമന്ത്രിക്കും വിമര്‍ശനം; വിമര്‍ശനം കത്തിക്കയറിയപ്പോള്‍ യോഗം ബഹിഷ്‌കരിച്ച് വി മുരളീധരന്‍

12 MAY 2021 08:57 AM IST
മലയാളി വാര്‍ത്ത

സത്യത്തില്‍ ഇന്നലത്തെ ബിജെപിയുടെ ജില്ലാ ഓണ്‍ലൈന്‍ നേതൃയോഗത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി വി മുരളീധരന്‍ ഞെട്ടിപ്പോയി. താന്‍ പങ്കെടുത്തത് സിപിഎമ്മിന്റെ മടയിലുള്ള യോഗത്തിലാണോ എന്ന് പോലും ചിന്തിച്ചു പോയി. അത്രയ്ക്ക് പച്ചയ്ക്കുള്ള വിമര്‍ശനമാണ് ജില്ലാ നേതാക്കള്‍ ഉന്നയിച്ചത്. ഒരു കേന്ദ്ര നേതാവെന്നോ കേന്ദ്രമന്ത്രിയെന്നോവുള്ള പരിഗണ നല്‍കാതെയാണ് നേതാക്കള്‍ ആഞ്ഞടിച്ചത്.

സംസ്ഥാന നേതൃത്വത്തിനും കേന്ദ്രമന്ത്രിക്കും എതിരെ വിമര്‍ശനം കടുത്തതോടെ ബിജെപിയുടെ ജില്ലാ ഓണ്‍ലൈന്‍ നേതൃയോഗം പകുതിയായപ്പോള്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ബഹിഷ്‌കരിച്ചു. ഇന്നലെ ചേര്‍ന്ന നേതൃയോഗത്തില്‍ തിരഞ്ഞെടുപ്പു പരാജയത്തിനു കാരണം സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണെന്നു വിവിധ മണ്ഡലം പ്രസിഡന്റുമാര്‍ ആരോപണമുന്നയിച്ചിരുന്നു.

 



സംസ്ഥാന പ്രസിഡന്റ് 2 മണ്ഡലങ്ങളില്‍ മത്സരിച്ചതോടെ മറ്റിടങ്ങളില്‍ ശ്രദ്ധിക്കാന്‍ ആളില്ലാതായി. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിയെന്ന നിലയില്‍ ഏകോപനത്തില്‍ വി.മുരളീധരനു വീഴ്ച സംഭവിച്ചുവെന്നും ജില്ലയിലെ നേതാക്കള്‍ ആരോപണമുന്നയിച്ചു. വിമര്‍ശനങ്ങള്‍ മന്ത്രിയെ കൂടുതല്‍ ചൊടിപ്പിച്ചതോടെ യോഗത്തില്‍ സംസാരിക്കാതെ വി.മുരളീധരന്‍ പോകുകയായിരുന്നുവെന്ന് യോഗത്തില്‍ പങ്കെടുത്ത ചില നേതാക്കള്‍ പറഞ്ഞു.

അതേസമയം, കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ വിളിച്ച ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുക്കാനാണ് വി.മുരളീധരന്‍ ജില്ലാ യോഗത്തില്‍നിന്നു പോയതെന്നു സംസ്ഥാന നേതാക്കള്‍ വിശദീകരിച്ചു.

 



കേരളത്തില്‍ ബിജെപിക്കുണ്ടായ തോല്‍വിയെക്കുറിച്ചു വിശദമായി വിലയിരുത്തുമെന്ന് വി. മുരളീധരന്‍ പറഞ്ഞു. 2016ലും 2019ലും ബിജെപിക്കു കിട്ടിയ ചില ജനവിഭാഗങ്ങളുടെ പിന്തുണ ഇപ്പോള്‍ കിട്ടിയില്ല എന്ന പൊതുവിലയിരുത്തലുണ്ട്. വോട്ടുകച്ചവടമെന്നത് അനാവശ്യമായ രാഷ്ട്രീയ ദുരാരോപണം തള്ളിക്കളയുന്നു. മഹാമാരിയെ നേരിടുമ്പോള്‍ അതു നേരിടുന്ന സര്‍ക്കാരുകള്‍ക്ക് പോരാമയ്മകളുണ്ടെങ്കിലും തല്‍സ്ഥിതി തുടരട്ടെ എന്നു ജനങ്ങള്‍ ചിന്തിച്ചു.

ബംഗാളില്‍ നടക്കുന്നത് അക്രമങ്ങളില്‍ അവിടുത്തെ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. ഒരു വിഭാഗത്തെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു. മമതയുടെ വിജയത്തില്‍ തീവ്രജിഹാദി സംഘടനകളുടെ പങ്ക് വ്യക്തമാണ്. ഇപ്പോഴത്തെ അക്രമങ്ങളിലും അവര്‍ക്കു പങ്കുണ്ടെന്ന് സൂചനകളുണ്ട്.

 



കേരളത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കണം. സ്വകാര്യ ആശുപത്രികളിലേതടക്കം ലഭ്യമായ കോവിഡ് കിടക്കകളുടെ എണ്ണം പുറത്തു വിടണം. മുഖ്യമന്ത്രിക്കെതിരെ വെറുതേ ആരോപണമുന്നയിക്കുന്നുവെന്ന പ്രചാരണം തെറ്റ്. ജനപക്ഷത്തു നിന്നുള്ള ഇടപെടലുകളാണ് നടത്തുന്നത്. കേരളത്തിലെ മുഖ്യ പ്രതിപക്ഷം നിശബ്ദമാണ് എന്നും വി മുരളീധരന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.

ചൊവ്വാഴ്ച പകലായിരുന്നു യോഗം നടന്നത്. ബിജെപി സംസ്ഥാന നേതൃത്വം പരാജയമെന്നും കേന്ദ്രമന്ത്രിയെക്കൊണ്ട് പാര്‍ട്ടിക്ക് ഗുണമില്ലെന്നും യോഗത്തില്‍ ആരോപണമുണ്ടായി. കൊയിലാണ്ടി മണ്ഡലം ഭാരവാഹി ഉന്നയിച്ച വിമര്‍ശനമാണ് മന്ത്രിയെ കൂടുതല്‍ ചൊടിപ്പിച്ചത്.

 

ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത പരാജയമേറ്റിരുന്നു. ഒമ്പത് മണ്ഡലങ്ങളില്‍ വോട്ട് കുറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും മുരളീധരനുമാണ് തോല്‍വിയുടെ ഉത്തരവാദികളെന്നാണ് കോഴിക്കോട് ജില്ലയിലെ ഭൂരിഭാഗം ഭാരവാഹികളുടെയും വിലയിരുത്തല്‍. ഇതോടെ മുരളീധരന്‍ ക്ഷുഭിതനായി യോഗത്തില്‍ സംസാരിക്കാതെ ഇറങ്ങിപ്പോകുകയായിരുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (5 minutes ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (11 minutes ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (27 minutes ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (35 minutes ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (46 minutes ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (52 minutes ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (1 hour ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (1 hour ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (1 hour ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (1 hour ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (1 hour ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (2 hours ago)

BIHAR നടുക്കം മാറാതെ നാട്  (5 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (6 hours ago)

Malayali Vartha Recommends