കോവിഡ് രോഗിക്ക് ആംബുലൻസ് ലഭിച്ചില്ല; പിക്കപ്പ് വാനിൽ ആശുപത്രിയിൽ എത്തിച്ച രോഗി മരണപെട്ടു
കാസർഗോഡ് ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് പിക്കപ് വാനില്‍ ആശുപത്രിയില്‍ എത്തിച്ച കൊറോണ രോഗി മരണപെട്ടു. വെള്ളരിക്കുണ്ട് കൂരാംകോട് സ്വദേശി സാബു വട്ടംതടമാണ് മരിച്ചത്.
സാബുവിനെ പിക്കപ്പ് വാനില്‍ കയറ്റി ആശുപത്രിയില്‍ കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കൊറോണ ബാധയെ തുടര്‍ന്ന് സാബു വീട്ടിലാണ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഉച്ചയോടെ സാബുവിന്റെ ആരോഗ്യനില വഷളായതോടെ കുടുംബം ആബുംലന്‍സിനായി വിളിച്ചു.
സാബുവിന്റെ വീട് ഉള്‍പ്പെട്ട മേഖല കരിന്തളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കീഴിലായതിനാല്‍ വെള്ളരിക്കുണ്ടില്‍ നിന്നും 108 ആംബുലന്‍സ് വിട്ട് നല്‍കാന്‍ ആകില്ലെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്. തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ച് ബന്ധുക്കള്‍ പിക്കപ് വാനില്‍ കയറ്റി സാബുവിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പ്രദേശവാസികളില്‍ ഓരാളാണ് അധികൃതരുടെ അനാസ്ഥ വെളിവാക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാദ്ധ്യമത്തില്‍ ഇട്ടത്. ഫോട്ടോകള്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
അതേസമയം സാബുവിന്റെ വീട്ടിലേക്ക് മറ്റ് വാഹനങ്ങള്‍ കടക്കാത്തതിനാലാണ് ആംബുലന്‍സ് നല്‍കാതിരുന്നത് എന്നാണ് അധികൃതരുടെ വാദം. ഇയാളുടെ ഭാര്യയ്ക്കും മകൾക്കും കോവിഡ് പോസിറ്റീവ് ആണ്.
https://www.facebook.com/Malayalivartha