ഓട്ടത്തിനിടക്ക് കുഞ്ഞു മോളുടെ നല്ല പ്രായത്തിൽ അവളോടൊപ്പം സമയം ചിലവഴിക്കാൻ കഴിയാതെ പോയതിലെ ഖേദം മാറാത്ത മനുഷ്യൻ... ഇപ്പോൾ കോവിഡ് കൊണ്ട് പോയി എന്ന് കേൾക്കുമ്പോള്‍ വിശ്വസിക്കനാവുന്നില്ല, കേട്ടത് ശരിയായിരുന്നില്ലെങ്കിലെന്ന് കൊതിച്ച് പോവാ; രാജീവ് സാതവിന്റെ മരണം വിശ്വസിക്കാനാകാതെ ഷാഫി പറമ്പിൽ

കോൺഗ്രസ് എം.പിയും രാജ്യസഭാ അംഗവുമായ രാജീവ് സാതവിന്റെ മരണം വിശ്വസിക്കാനാകുന്നില്ലെന്ന് ഷാഫി പറമ്ബില്‍. കോവിഡ് ബാധിതനായ രാജീവ് സാതവ് കോവിഡ് മുക്തനായ ശേഷം പിന്നീട് ആരോഗ്യനില വഷളായതോടെ മരണപ്പെടുകയായിരുന്നു. ഇന്ന് പുലർച്ചെ ആയിരുന്നു മരണം സംഭവിച്ചിരുന്നത്.
ഇപ്പോളിതാ, ഷാഫി പറമ്പിൽ ഇദ്ദേഹത്തിന്റെ മരണം വിശ്വസിക്കാനാകില്ലെന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുകയാണ്. തെരഞ്ഞെടുപ്പിന്റെ റിസള്‍ട്ട് വരുന്നതിന്റെ തലേ ദിവസം വിളിച്ച് ധൈര്യമായിട്ടിരിക്കാന്‍ പറഞ്ഞയാളാണ് രാജീവ് സാതവ്. ഓരോ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും എന്നും അതായിരുന്നു പ്രസിഡന്റ്. വികാരാധീനനായി ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
'തെരഞ്ഞെടുപ്പിന്റെ റിസൾട്ട് വരുന്നതിന്റെ തലേ ദിവസം വിളിച്ച് ധൈര്യമായിട്ടിരിക്കാൻ പറഞ്ഞു .
ഓരോ യൂത്ത് കോൺഗ്രസ്സ് പ്രവര്‍ത്തകന് എന്നും അതായിരുന്നു പ്രസിഡന്റ്..ധൈര്യം.
ആത്മാർത്ഥമായിട്ടല്ലാതെ ഒരു വാക്കും ഉപയോഗിക്കാത്ത മനുഷ്യൻ. ഓട്ടത്തിനിടക്ക് കുഞ്ഞു മോളുടെ നല്ല പ്രായത്തിൽ അവളോടൊപ്പം സമയം ചിലവഴിക്കാൻ കഴിയാതെ പോയതിലെ ഖേദം മാറാത്ത മനുഷ്യൻ . നമ്മുക്ക് അത് സംഭവിക്കരുതെന്ന് ഓർമ്മപ്പെടുത്തുന്ന കരുതൽ .....
ഇപ്പോൾ കോവിഡ് കൊണ്ട് പോയി എന്ന് കേൾക്കുമ്പോള്‍ വിശ്വസിക്കനാവുന്നില്ല . കേട്ടത് ശരിയായിരുന്നില്ലെങ്കിലെന്ന് കൊതിച്ച് പോവാ ..' എന്നായിരുന്നു ഷാഫി പറമ്പിൽ കുറിച്ചത്.
ഏപ്രില്‍ 20നാണ് രാജീവ് സാതവിന് കോവിഡ് സ്ഥിരീകരിക്കുന്നത്. പുനെയിലെ ജഹാംഗീര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് ഭേദമായതിന് പിന്നാലെ രാജീവ് സാതവിന്‍റെ ആരോഗ്യനില മോശമാകുകയായിരുന്നു. മെയ് 9ന് നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നു. എന്നാല്‍ പിന്നാലെ ന്യൂമോണിയ ബാധിച്ച് അദ്ദേഹത്തിന്‍റെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയുണ്ടായി. തുടർന്ന് ഇന്ന് പുലർച്ച ഇന്ന് പുലർച്ചെ ആയിരുന്നു മരണപ്പെടുന്നത്.
https://www.facebook.com/Malayalivartha

























