മുല്ലപ്പള്ളിക്ക് ഇത് കഷ്ടകാലം.... ആദ്യം തൊഴിൽ തട്ടിപ്പ് പിന്നാലെ വന്നത് കൊവിഡ് സ്ഥിരീകരിച്ചെന്ന്! അന്തം വിട്ട് ജനങ്ങൾ!

ഇലക്ഷന്റെ തിരിച്ചടിക്ക് പിന്നാലെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് തിരിച്ചടികളുടെ തൃശൂർ പൂരമാണ്. ക്ഷീണമൊന്ന് മാറ്റി വരുമ്പോഴായിരുന്നു നാണം കെടുത്തുന്ന പലവാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
വ്യാജ ഇ-മെയില്‍ ഐഡി ഉപയോഗിച്ച് തന്‍റെ പേരില്‍ ധനസഹായാഭ്യര്‍ത്ഥന നടത്തിയാണ് പുതിയ തട്ടിപ്പ് ആസൂത്രണം നടത്തിയിരിക്കുന്നത്. ഇതുപയോഗിച്ച് വ്യാപകമായി പണം തട്ടുന്നത് നടക്കുന്നതായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ വെളിപ്പെടുത്തി രംഗത്തെത്തി.
ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നല്‍കിയതായും മുല്ലപ്പള്ളി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ഇത്തരം തട്ടിപ്പ് വ്യാപകമായി നടന്നതായി സഹപ്രവര്‍ത്തകരാണ് ശ്രദ്ധയില്‍പ്പെടുത്തിയത്.
ഇത്തരം തട്ടിപ്പ് സംഘത്തിന്‍റെ വലയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം എന്നാണ് അദ്ദേഹം പ്രതികരിച്ചത്. തന്‍റെ പേരില്‍ വ്യാജ ഇമെയില്‍ ഐഡി ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നവരെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മുഖ്യമന്ത്രിക്കും കേരള പൊലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തട്ടിപ്പ് സംഘത്തിന്റ വലയില്‍ വീഴരുതെന്ന് മുല്ലപ്പള്ളി ഫെയ്സ് ബുക്കിലൂടെ അഭ്യര്‍ഥിച്ചു. ഇതിന് തൊട്ട് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രന് കോവിഡാണന്നും സ്ഥിതി ഗുരുതരമാണെന്നും വ്യാജപ്രചാരണം നടത്തുകയുണ്ടായി. തലശേരി സ്വദേശി നൗഷാദ് മാണിക്കോത്താണ് ഫെയ്സ് ബുക്കിലൂെട വ്യാജ പ്രചാരണം നടത്തിയത്.
ഒരു ദുഖവാര്‍ത്തയെന്ന തലക്കെട്ടില്‍, മുല്ലപ്പള്ളിക്ക് കരള്‍ സംബന്ധമായ അസുഖം ഉള്ളതിനാല്‍ സ്ഥിതി ഗുരുതരമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചിട്ടുണ്ടെന്നും ആയുസിന് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നുമായിരുന്നു പോസ്റ്റ് പങ്കുവയ്ച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ ഫോണില്‍ വിളിച്ച് ചോദിച്ചപ്പോഴാണ് മുല്ലപ്പള്ളിയും അറിയുന്നത്. ഇത്തരത്തിൽ കുടുങ്ങിയിരിക്കുകയാണ് മുല്ലപ്പള്ളി.
കേരളത്തിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ പേരിലും ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ പേരിലും നേരത്തെയും സമാനമായ തട്ടിപ്പുകൾ നടന്നിരുന്നു. ഉദ്യോഗസ്ഥരുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ചായിരുന്നു ഇത്തരം സംഘങ്ങൾ സുഹൃത്തുക്കളോട് പണം ആവശ്യപ്പെട്ടിരുന്നത്. എ.ഡി.ജി.പി. വിജയ് സാഖറെയുടെ പേരിലും വ്യാജഫേസ്ബുക്ക് ഐ.ഡി. നിർമിച്ച് പണം തട്ടാൻ ശ്രമിച്ച സംഭവമുണ്ടായിരുന്നു.
കഴിഞ്ഞ വർഷമായിരുന്നു മലപ്പുറം ജില്ലാ കളക്ടറുടെ പേരിൽ വ്യാജ ഇ-മെയിൽ സന്ദേശം അയച്ച് പണം തട്ടാൻ ശ്രമം നടത്തിയത്. ജില്ലയിലെ വിവിധ വകുപ്പ് മേധാവികൾക്കാണ് മലപ്പുറം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ ഐ.എ.എസ്. എന്ന പേരിൽ വ്യാജ ഇ-മെയിൽ സന്ദേശം ലഭിച്ചത്.
5000 രൂപ വിലയുള്ള അഞ്ച് ആമസോൺ ഗിഫ്റ്റ് കാർഡുകൾ വാങ്ങി വ്യാജ ഇ-മെയിലിലേക്ക് കളക്ടറുടെ പേരിൽ അയക്കണമെന്നാണ് സന്ദേശത്തിൽ ആവശ്യപ്പെടുന്നത്. ഗിഫ്റ്റ് കാർഡുകൾ വാങ്ങിയാൽ ഇ-മെയിലിലൂടെ അറിയിക്കണമെന്നും സന്ദേശത്തിൽ പറയുന്നു.
വകുപ്പ് മേധാവികൾക്ക് തന്റെ പേരിലുള്ള വ്യാജ ഇ-മെയിലുകൾ ലഭിച്ചതോടെ മലപ്പുറം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തി.
ഇത്തരം ഇ-മെയിലുകൾ വ്യാജമാണെന്നും ഇതിൽ വഞ്ചിതരാകരുതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. വ്യാജ ഇ-മെയിൽ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും കളക്ടർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
executivecdirector29@gmail.com എന്ന മെയിലിൽനിന്നാണ് കളക്ടറുടെ പേരിൽ വ്യാജ സന്ദേശം പ്രചരിച്ചത്. ഇ-മെയിൽ അഡ്രസിന്റെ പേര് കെ. ഗോപാലകൃഷ്ണൻ ഐ.എ.എസ്. എന്നാണ് നൽകിയിട്ടുള്ളത്.
കളക്ടർ സ്വന്തം ഐ-പാഡിൽനിന്നാണ് ഇത് അയക്കുന്നതെന്നും സന്ദേശത്തിലുണ്ട്. നേരത്തെ കാസർകോട് ജില്ലാ കളക്ടറുടെ പേരിലും തമിഴ്നാട്ടിലെ നീലഗിരി ജില്ലാ കളക്ടറുടെ പേരിലും സമാനരീതിയിൽ പണം തട്ടാൻ ശ്രമം നടന്നിരുന്നു.
https://www.facebook.com/Malayalivartha
























