Widgets Magazine
13
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധത്തിനിടയിൽ കേരളത്തിൽ ഇങ്ങനെയൊരു ട്വിസ്റ്റ്..!സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസമായി വിപണിയിൽ ദൃശ്യമായ വൻ കുതിപ്പിന് പിന്നാലെയാണ് ഇന്ന് വിലയിൽ കുറവ് രേഖപ്പെടുത്തിയത്...


ക്രൂഡോയിലുമായി 3 റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്ത്...പ്രതിസന്ധി മറികടക്കാന്‍ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യ.. 'ഹോര്‍മുസ് കടലിടുക്ക്' ഏതാണ്ട് പൂര്‍ണ്ണമായും അടഞ്ഞ അവസ്ഥയിലാണ്..


മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്


നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്


മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...

ടൗട്ടെ ചുഴലിക്കാറ്റ്... മഴയ്ക്കു നേരിയ ശമനമുണ്ടായെങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയും കാറ്റും തുടരുന്നുണ്ട്; തിരുവനന്തപുരം ജില്ലയില്‍ 23 ദുരിതാശ്വാസ ക്യാംപുകള്‍; 1197 പേര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍

16 MAY 2021 06:46 PM IST
മലയാളി വാര്‍ത്ത

ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തിരുവനന്തപുരം ജില്ലയില്‍ മഴയും കടല്‍ക്ഷോഭവും തുടരുന്നു. മഴയ്ക്കു നേരിയ ശമനമുണ്ടായെങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയും കാറ്റും തുടരുന്നുണ്ട്. തീരമേഖലകളില്‍ കടല്‍ക്ഷോഭവും തുടരുകയാണ്. മഴക്കെടുതികളെത്തുടര്‍ന്ന് ജില്ലയില്‍ 23 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിരുന്നു. 308 കുടുംബങ്ങളിലായി 1,197 പേര്‍ ഈ സുരക്ഷിത കേന്ദ്രങ്ങളില്‍ കഴിയുകയാണ്. കഴിഞ്ഞ നാലു ദിവസമായി തുടരുന്ന കാറ്റിലും മഴയിലും കടല്‍ക്ഷോഭത്തിലും ജില്ലയില്‍ 23 വീടുകള്‍ പൂര്‍ണമായും 398 വീടുകള്‍ ഭാഗീകമായും തകര്‍ന്നു.

തിരുവനന്തപുരം താലൂക്കിലാണ് കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുള്ളത്. 12 ക്യാംപുകളിലായി 186 കുടുംബങ്ങളിലെ 771 പേര്‍ കഴിയുന്നുണ്ട്. മണക്കാട് വില്ലേജിലെ കാലടി ഹൈസ്‌കൂളില്‍ തുറന്ന ക്യാംപില്‍ ആറു കുടുംബങ്ങളിലെ 21 പേരും കഠിനംകുളം വില്ലേജിലെ എ.ജെ കോംപ്ലക്‌സില്‍ തുറന്ന ക്യാംപില്‍ 18 കുടുംബങ്ങളിലെ 97 പേരും കല്ലിയൂര്‍ വില്ലേജിലെ ഗവ.എം.എന്‍.എല്‍.പി.സ്‌കൂളിലെ ക്യാംപില്‍ 14 കുടുംബങ്ങളിലെ 45 പേരും കഴിയുന്നു.
പേട്ട വില്ലേജില്‍ ചാക്ക ഗവ. യു.പി സ്‌കൂളില്‍ ഒരു കുടുംബത്തിലെ നാലുപേരെയം സെന്റ് റോച്ചസ് കോണ്‍വെന്റ് സ്‌കൂളില്‍ 19 കുടുംബങ്ങളിലെ 60 പേരെയും മുട്ടത്തറ വില്ലേജിലെ പൂന്തുറ എച്ച്.എസ്.എസില്‍ 56 കുടുംബങ്ങളിലെ 210 പേരെയും ബീമാപള്ളി യു.പി.എസില്‍ 14 കുടുംബങ്ങളിലെ 80 പേരെയും വലിയതുറ ഫിഷറീസില്‍ 12 കുടുംബങ്ങളിലെ 75 പേരെയും കമലേശ്വരം ജി.എച്ച്.എസ്.എസില്‍ നാലു കുടുംബങ്ങളിലെ ഒന്‍പതു പേരെയുമാണു മാറ്റിപ്പാര്‍പ്പിച്ചത്.
തിരുവല്ലം വില്ലേജില്‍ വാഴമുട്ടം ജി.എച്ച്.എസിലെ ക്യാംപില്‍ ആറു കുടുംബങ്ങളിലെ 34 പേരാണ് കഴിയുന്നത്. ആറ്റിപ്ര വില്ലേജിലെ പള്ളിത്തുറ എച്ച്.എസ്.എസില്‍ 27 കുടുംബങ്ങളിലെ 107 പേരും വലിയവേളി സെന്റ് തോമസ് സ്‌കൂളില്‍ ഒന്‍പത് കുടുംബങ്ങളിലെ 29 പേരും കഴിയുന്നുണ്ട്.
നെയ്യാറ്റിന്‍കര താലൂക്കില്‍ 91 കുടുംബങ്ങളിലെ 342 പേരേയാണു വിവിധ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റി പാര്‍പ്പിച്ചത്. കുളത്തൂര്‍ വില്ലേജിലെ പൊഴിയൂര്‍ സെന്റ്. മാത്യൂസ് ഹൈ സ്‌കൂളിലേക്കാണ് ഇവിടെ കൂടുതല്‍ പേരെ മാറ്റിയത്. 48 കുടുംബങ്ങളില്‍ നിന്നുമായി 167 പേര്‍ ഇവിടെ കഴിയുന്നുണ്ട്.
പൊഴിയൂര്‍ ഗവ. യു.പി.എസില്‍ 13 കുടുംബങ്ങളിലെ 51 പേരേയും വിഴിഞ്ഞം ഹാര്‍ബര്‍ എല്‍.പി.എസില്‍ എട്ടു കുടുബങ്ങളിലെ 38 പേരെയും അടിമലത്തുറ ആനിമേഷന്‍ സെന്ററില്‍ഒമ്ബതു കുടുംബങ്ങളിലെ 23 പേരെയും പൂവാര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ രണ്ടു കുടുംബങ്ങളിലെ എട്ടു പേരെയും നെയ്യാറ്റിന്‍കര ഗേള്‍സ് ഹയര്‍ സെക്കഡറി സ്‌കൂളില്‍ ഒരു കുടുംബത്തിലെ നാലു പേരെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വിമല ഹൃദയ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എട്ടു കുടുംബങ്ങളിലെ 36 പേരാണുള്ളത്. പുല്ലുവിള സെന്റ്. മേരിസ് എല്‍.പി. എസില്‍ നാലു കുടുംബങ്ങളിലെ 15 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ചിറയിന്‍കീഴ് താലൂക്കില്‍ മൂന്ന് ദുരിതാശ്വാസ ക്യാംപുകളാണു തുറന്നിട്ടുള്ളത്. അഞ്ചുതെങ്ങ് സെന്റ് ജോസ്ഫ്‌സ് സ്‌കൂളില്‍ 11 കുടുംബങ്ങളിലെ 35 പേരെയും ബി.ബി.എല്‍.പി.എസില്‍ 14 കുടുംബങ്ങളിലെ 32 പേരെയും മാറ്റി പാര്‍പ്പിച്ചു. കിഴുവിലം വില്ലേജില്‍ പുറവൂര്‍ ഗവ. എസ്.വി.യു.പി.എസിലെ ആറു കുടുംബങ്ങളിലെ 17 പേരെയും മാറ്റിപാര്‍പ്പിച്ചു.
മഴക്കെടുതിയില്‍ തിരുവനന്തപുരം താലൂക്കില്‍ മൂന്നു വീടുകള്‍ പൂര്‍ണമായും 60 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. കാട്ടാക്കടയില്‍ രണ്ടു വീടുകള്‍ പൂര്‍ണമായും എട്ടു വീടുകള്‍ ഭാഗീകമായും തകര്‍ന്നു. ചിറയിന്‍കീഴ് താലൂക്കില്‍ 12 വീടുകളാണു പൂര്‍ണമായി തകര്‍ന്നത്. ഇവിടെ 212 വീടുകള്‍ക്കു ഭാഗീക നാശനഷ്ടമുണ്ടായി. നെയ്യാറ്റിന്‍കര താലക്കില്‍ രണ്ടു വീടുകള്‍ പൂര്‍ണമായും 38 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. വര്‍ക്കല താലൂക്കില്‍ നാലു വീടുകള്‍ പൂര്‍ണമായും 80 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. 16 മേയ് 2021 വൈകിട്ട് 3:00 വരെയുള്ള കണക്കുകളാണിത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ 'ചെക്ക്മേറ്റ്' അമേരിക്ക തൊടാൻ പേടിക്കുന്ന ഖാർഗ്...!ഹൃദയമിടിപ്പ് നിയന്ത്രിക്കുന്ന 'സ്വിച്ച് ബോർഡ്' തകർന്നാൽ..!  (4 hours ago)

ഗണേശ്കുമാര്‍ മത്സരിക്കില്ല കിടപ്പറരംഗങ്ങള്‍ ഭയങ്കരം ഒത്തുതീര്‍പ്പിന് കിട്ടിയ കോടികളുമായി ബിന്ദു കേരളം വിട്ടു...?  (7 hours ago)

കോളേജ് പരിസരത്ത് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആളെ ധീരമായി നേരിട്ട് പെണ്‍കുട്ടി  (8 hours ago)

GOLD RATE സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്;  (8 hours ago)

ജാ​ഗ്രത !! തലസ്ഥാനത്ത് വിവിധ ഭാ​ഗത്ത് ജലവിതരണം മുടങ്ങും  (8 hours ago)

RUSSIA എൽപിജി വില കൂട്ടില്ല  (8 hours ago)

സിപിഐഎം സുധാകരനോട് നീതി കാട്ടിയില്ലെന്ന് രമേശ് ചെന്നിത്തല  (8 hours ago)

മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്  (8 hours ago)

നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്  (8 hours ago)

രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ച താരം; ഹരി മുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി  (9 hours ago)

മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...  (9 hours ago)

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് ദേശീയപാത. അതില്‍ എത്ര ശതമാനം പണിയാണ് പൂര്‍ത്തിയായത്? ജോലി തീരാതെ ഉദ്ഘാടനം ചെയ്യുന്നത് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതുകൊണ്ടാണെന്ന വിമർശനവുമായി പ്രതിപ  (9 hours ago)

എംഎൽഎ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു; ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ പരാതി നൽകിയതിന് പിന്നിൽ കടകംപള്ളി; മുൻ ദേവസ്വം മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി  (9 hours ago)

പ്രചാരണം തുടങ്ങി സി പി എം  (9 hours ago)

എന്താണ് ഇവിടെ നിൽക്കുന്നത് പാർലമെന്റിൽ പോകുന്നില്ലേ? കൊച്ചിയിലെ വേദിയിൽ വച്ച് ഹൈബി ഈഡൻ എംപിയോട് പ്രധാനമന്ത്രിയുടെ ആ ചോദ്യം; ഉത്തരത്തിന് പിന്നാലെ പൊട്ടിച്ചിരിച്ച് നരേന്ദ്ര മോദി  (9 hours ago)

Malayali Vartha Recommends