112 എന്ന നമ്പറിൽ വിളിക്കൂ .. ജീവന്‍രക്ഷാമരുന്നുകൾ പൊലീസ് വീട്ടിലെത്തിക്കും ....

ലോക്ഡൗണിനെ തുടര്‍ന്ന് ജില്ല വിട്ടുള്ള യാത്രകള്‍ക്ക് നിയന്ത്രണം വന്നതിനെത്തുടര്‍ന്ന് ജീവൻ രക്ഷാമരുന്നുകൾക്ക് പല ജില്ലകളിലും ക്ഷാമം നേരിടുന്ന അവസ്ഥ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഗുരുതര രോഗം ബാധിച്ച് കിടപ്പിലായവര്‍ക്ക് ആവശ്യമായ ജീവന്‍ രക്ഷാമരുന്നുകള്‍ എത്തിച്ചു കൊടുക്കുന്നതിന് വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) ലോക്നാഥ് ബെഹ്റ അറിയിച്ചു
തിരുവനന്തപുരത്തും കൊച്ചിയിലും ഇതിനായി പ്രത്യേക വാഹനസൗകര്യം ഏര്‍പ്പെടുത്തി. ഹൈവേ പട്രോള്‍ വാഹനങ്ങള്‍ ഉപയോഗിച്ചാണ് ഒരു ജില്ലയില്‍നിന്ന് മറ്റൊരു ജില്ലയിലേക്ക് മരുന്ന് എത്തിക്കുക. ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിക്കുന്നതിന് മാത്രമാണ് ഈ സംവിധാനം .. സാധാരണ മരുന്നുകള്‍ ഈ മാര്‍ഗത്തിലൂടെ ലഭിക്കില്ല . .
സംവിധാനത്തിന്‍റെ നടത്തിപ്പിന് ദക്ഷിണമേഖലാ ഐജി ഹര്‍ഷിത അത്തല്ലൂരിയെ സംസ്ഥാനതല നോഡല്‍ ഓഫിസറായി നിയോഗിച്ചു
പൊലീസ് ആസ്ഥാനത്തെ ഹൈവേ അലര്‍ട്ട് സെല്ലാണ് മരുന്നുകളുടെ നീക്കം നിരീക്ഷിക്കുന്നത്. ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ 112 എന്ന നമ്പരില്‍ പൊലീസിനെ ബന്ധപ്പെടാം. രോഗിയുടെ പേരും വിലാസവും ഫോണ്‍ നമ്പരും സ്റ്റേഷന്‍റെ പേരും രേഖപ്പെടുത്തി ഭദ്രമായി പൊതിഞ്ഞ പായ്ക്കറ്റ് പൊലീസി നെ ഏൽപ്പിച്ചാൽ മതി ..
പ്രത്യേക വാഹനത്തിലോ ഹൈവേ പട്രോള്‍ വാഹനങ്ങളിലോ മരുന്നുകള്‍ നിര്‍ദ്ദിഷ്ടസ്ഥലത്ത് എത്തിക്കാന്‍ ആവശ്യമായ നിര്‍ദേശം നോഡല്‍ ഓഫിസര്‍ നല്‍കും. തിരുവനന്തപുരം മെഡിക്കല്‍ കോളജ്, കൊച്ചിയിലെ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളിൽ മരുന്ന് എത്തിക്കാം . ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും മാത്രമല്ല രോഗിയുടെ ബന്ധുക്കള്‍ക്കും ഈ കേന്ദ്രങ്ങളില്‍ മരുന്ന് എത്തിക്കാം ..
ജില്ലയ്ക്ക് അകത്താണ് മരുന്നുകള്‍ എത്തിക്കേണ്ടതെങ്കില്‍ അവ ശേഖരിച്ച് ജനമൈത്രി പൊലീസ് വഴി നല്‍കേണ്ട ചുമതല അതത് ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണ്.
https://www.facebook.com/Malayalivartha






















