Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

കോളിളക്കം സൃഷ്ടിച്ച സംസ്ഥാനത്തെ 900 ൽ അധികം നഴ്സുമാരെ ചതിച്ച കേസ്; ഇരുപതിനായിരം രൂപക്ക് പകരം സർവീസ് ചാർജായി ഈടാക്കിയത് 18. 5 ലക്ഷം മുതൽ 20 ലക്ഷം വരെ, വൈവ പരീക്ഷയടക്കം നടത്തുന്നത് ഉതുപ്പ് വർഗീസിൻ്റെ അൽ സറാഫ ഇൻ്റർനാഷണൽ മാൻപവർ സ്ഥപനത്തിൽ വച്ച്, മുങ്ങിയ ഉതുപ്പിനെ സിബിഐ പിടികൂടിയത് ഇൻ്റെർപോളിൻ്റെ സഹായത്തോടെ യുഎ ഇയിൽ നിന്നും...

27 MAY 2021 04:22 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ 900 ലധികം നഴ്സുമാരെ വഞ്ചിച്ച് 205.71 കോടി രൂപ കരസ്ഥമാക്കിയ കുവൈറ്റ് നഴ്സിംഗ് റിക്രൂട്ട്മെൻ്റ് കേസിൽ കൊച്ചി പ്രൊട്ടക്ടർ ഓഫ് എമിഗ്രൻ്റ്സും സ്വകാര്യ റിക്രൂട്ടിംഗ് ഏജൻസികളുമടക്കം 11 പ്രതികൾ ഹാജരാകാൻ എറണാകുളം കലൂർ സി ബി ഐ സ്പെഷ്യൽ കോടതി ഉത്തരവിട്ടു. പ്രൊട്ടക്ടർ ഓഫ് ഇമിഗ്രൻ്റ്സിൻ്റെ ഒത്താശയോടെ നടന്ന റിക്രൂട്ട്മെൻ്റ് തട്ടിപ്പിൽ കുറ്റം ചുമത്തലിന് മുന്നോടിയായി ഉതുപ്പ് വർഗീസും പി.ജെ. മാത്യുവുമടക്കമുള്ള പ്രതികൾ മെയ് 31 ന് ഹാജരാകാനാണ് കോടതി നിർദേശം.


നഴ്സിംഗ് റിക്രൂട്ട്മെൻ്റ് തട്ടിപ്പു കേസിൽ 1 മുതൽ 11 വരെ പ്രതികളായ കൊച്ചി പ്രൊട്ടക്റ്റർ ഓഫ് എമിഗ്രൻ്റ്സ് എൽ. അഡോൾഫസ് , കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ 2015 ൽ കൺസൾട്ടൻസി കരാർ ലഭിച്ച 7 സ്ഥാപനങ്ങളിൽ ഒന്നായ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ സറാഫാ ട്രാവൽ ആൻറ് മാൻപവർ കൺസൾട്ടൻ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മൈലക്കാട്ട് ഉതുപ്പു വർഗീസ് , ഡയറക്ടർമാരായ ജോസിജോൺ , കെ.എസ്. പ്രദീപ് , വി.എസ്. സുരേഷ് ബാബു , കെ. അബ്ദുൾ നാസർ , സൂസൻ ഉതുപ്പെന്ന സൂസൻ തോമസ് , കൺസൾട്ടൻസി കരാർ ലഭിച്ച മറ്റൊരു സ്ഥാപനമായ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാത്യു ഇൻറർ നാഷണൽ സ്ഥാപനത്തിൻ്റെ മാനേജിംഗ് ഡയക്ടർ പി.ജെ. മാത്യുവെന്ന പുത്തൻവീട്ടിൽ ജോസഫ് മാത്യു , ഡയറക്ടർമാരായ മുനവറ അസോസിയേറ്റ്സിൻ്റെ മഹമൂദ് നൈന പ്രഭു , തോമസ് മാത്യു , ജോയി എന്ന ജോർജ് ജോസ് എന്നിവരാണ് ഹാജരാകേണ്ടത്.

2015-16 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗൾഫ് രാജ്യമായ കുവൈറ്റിൽ
നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് നഴ്സുമാരെ അധിക തുക ഈടാക്കി കൊണ്ടുപോവുകയായിരുന്നു. അംഗീകൃത നിരക്കായ 18,500 - 20,000 രൂപയ്ക്ക് പകരം 18.5 മുതൽ 20 ലക്ഷം രൂപ വരെ അമിത സർവ്വീസ് ചാർജ് ഈടാക്കിയായിരുന്നു തട്ടിപ്പ്.കൊച്ചി , മുംബൈ എന്നിവിടങ്ങളിൽ വച്ച് ഒറ്റ ദിവസം 250 ഉദ്യോഗാർത്ഥികളെ വച്ച് ഉതുപ്പ് വർഗ്ഗീസിൻ്റെ നേതൃത്വത്തിൽ എൻട്രൻസ് എഴുത്തുപരീക്ഷ, വൈവ വോസി വാച്യാ പരീക്ഷ , ഇൻ്റർവ്യൂ എന്നിവ നടത്തിയാണ് വൻ തട്ടിപ്പിന് കളമൊരുക്കിയത്. ഇൻ്റർനെറ്റിലൂടെയും വർത്തമാന പത്രങ്ങളിലൂടെയും വൻ പരസ്യം നൽകിയാണ് ഉദ്യോഗാർത്ഥികളെ ആകർഷിപ്പിച്ച് റിക്രൂട്ട്മെൻ്റ് നടത്തിയത്. റിക്രൂട്ട്മെൻ്റിലൂടെ 205. 71 കോടി വരെ അനധികൃതമായി ഇവർ സമ്പാദിച്ചുവെന്നാണ് കേസ്.

2017 ജനുവരി 31 ലും ജൂൺ 27 ലുമായാണ് ഉതുപ്പു വർഗ്ഗീസടങ്ങുന്ന സംഘത്തിനെതിരെയും മാത്യുവിൻ്റെ സംഘത്തിനെതിരെയും രണ്ടു കേസുകളിലായി സിബിഐ വെവ്വേറെ കുറ്റപത്രം സമർപ്പിച്ചത്. രണ്ടു കേസിലും പ്രൊട്ടക്റ്റർ ഓഫ് എമിഗ്രൻ്റ്സ് അഡോൾഫാണ് ഒന്നാം പ്രതി. ചട്ടങ്ങൾ ലംഘിച്ച് കേരളത്തിൽ നിന്ന് നഴ്സുസുമാരെ റിക്രൂട്ട് ചെയ്തതിനും ഇതിനായി വൻ തുക വാങ്ങിയതിനും സ്ഥാപനങ്ങൾക്കെതിരെ 2015ൽ സി ബി ഐ കേസെടുത്തു. കേസെടുത്തതിഞ്ഞ് അറസ്റ്റ് ഭയന്ന് മാത്യു മുംബൈയിലേക്ക് മുങ്ങി. ഒടുവിൽ സിബിഐ മുംബൈയിലെത്തി മാത്യുവിനെ പിടി കൂടുകയായിരുന്നു.

അൽ സറാഫ സ്ഥാപന ഉടമ ഉതുപ്പ് വർഗീസിനെ പ്രതിയാക്കി സിബിഐ അന്വേഷണം നടത്തുന്നതിനിടെയാണ് മുംബൈ ആസ്ഥാനമായ മാത്യു ഇൻ്റർനാഷണലിൻ്റെ തട്ടിപ്പ് വെളിച്ചത്ത് വന്നത്. ഒളിവിൽ പോയ ഉതുപ്പ് വർഗ്ഗീസിനെ ഇൻ്റർപോളിൻ്റെ സഹായത്തോടെ യു.എ.ഇ. യിൽ നിന്നാണ് സി ബി ഐ അറസ്റ്റ് ചെയ്തത്. കൊച്ചി മാത്യു ഇൻറർനാഷണൽ , കെ.ജെ. ഇൻ്റർനാഷണൽ , ചങ്ങനാശേരിയിലെ പാൻ ഏഷ്യ എന്നീ സ്ഥാപനങ്ങളിലൂടെയാണ് മാത്യുവും സംഘവും 205.71 കോടി തട്ടിച്ചെടുത്തത്. ഈ തുക എറണാകുളത്തെ ഐഡിയൽ ഫോറിൻ എക്സേഞ്ച് (ഫോറെക്സ്) ഉടമ മുഹമ്മദ് അസ്ലമിൻ്റെ സഹായത്തോടെ ഹവാലയായി വിദേശത്തേക്ക് കടത്തി. വഞ്ചിച്ചെടുത്ത തുക പ്രതികൾ വിദേശത്തേക്ക് ഹവാലയായാണ് കടത്തിയതെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടെത്തിയതിനെ തുടർന്ന് 2018 ൽ കേസ് രജിസ്റ്റർ ചെയ്തു. പ്രിവൻഷൻ ഓഫ് മണിലോണ്ടറിംഗ് ആക്റ്റ് (കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം) പ്രകാരമാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

അന്വേഷണം പൂർത്തിയായതിനെ തുടർന്ന് 2021 മാർച്ച് 23 ന് മാത്യു ഇൻറർനാഷണൽ സ്ഥാപന ഉടമകളുടെ 7.51 കോടി രൂപയുടെ സ്ഥാവര , ജംഗമ സ്വത്തുക്കൾ ഇ.ഡി കണ്ടു കെട്ടി. പി.ജെ. മാത്യു , സെലിൻ മാത്യു , തോമസ് മാത്യു എന്നിവരുടെ മുംബൈ , ആലപ്പുഴ എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് കണ്ടു കെട്ടി സർക്കാർ ഖജനാവിലേക്ക് മുതൽകൂട്ടിയത്. മാത്യുവിൻ്റെ 2.96 കോടി രൂപയുടെ മെഴ്സിഡസ് ബെൻസ് കാർ , സെലിൻ മാത്യുവിൻ്റെ മുംബൈയിലെ ഫ്ലാറ്റ് , തോമസ് മാത്യുവിൻ്റെ അമ്പലപ്പുഴയിലെ 2 സെൻറ് സ്ഥലം , ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത 4.55 കോടി രൂപ എന്നിവയാണ് കണ്ടു കെട്ടിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (5 hours ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (6 hours ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (6 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (6 hours ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (9 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (9 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (9 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (9 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (10 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (10 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (10 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (10 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (10 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (11 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (11 hours ago)

Malayali Vartha Recommends