Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

അവസരം ഒത്തുവന്നപ്പോള്‍... കെ. സുരേന്ദ്രന്‍ സി.കെ. ജാനുവിന് പത്തുലക്ഷം രൂപ കൈമാറിയെന്ന ശബ്ദരേഖാ വിവാദം കൊഴുക്കുന്നതിന് പിന്നാലെ പരിഹാസവുമായി സന്ദീപാനന്ദ ഗിരി; ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെ പറ്റിച്ചവനെ പറ്റിച്ചവന്‍ ഒരു മലയാളി

03 JUNE 2021 08:35 AM IST
മലയാളി വാര്‍ത്ത

നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റ് തുന്നം പാടിയ ബിജെപിയെ വെട്ടിലാക്കി കുഴല്‍പ്പണ വിവാദവും കോഴപ്പണ വിവാദവും. ദേശീയ നേതൃത്വത്തിന് പോലും ഉത്തരം നല്‍കേണ്ട സ്ഥിതിയാണ് വന്നിരിക്കുന്നത്.

എന്‍.ഡി.എയില്‍ മടങ്ങിയെത്തുന്നതിന് കെ. സുരേന്ദ്രന്‍ സി.കെ. ജാനുവിന് പത്തുലക്ഷം രൂപ കൈമാറിയെന്ന വിവാദ ശബ്ദരേഖ ഇന്നലെയാണ് പുറത്ത് വന്നത്. ഇതിന് പരിഹാസവുമായി സന്ദീപാനന്ദ ഗിരി രംഗത്തെത്തി. മലയാളി എന്നും ഒന്നാമന്‍ തന്നെ! ഒന്നാലോചിച്ചുനോക്കിയേ, ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെ പറ്റിച്ചവനെ പറ്റിച്ചവന്‍ ഒരു മലയാളി എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

 



ജാനുവിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ ട്രഷററായ പ്രസീതയുമായി സുരേന്ദ്രന്‍ നടത്തിയതെന്ന പേരില്‍ പ്രചരിക്കുന്ന ഫോണ്‍ സംഭാഷണം സന്ദീപാനന്ദ ഗിരി ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് പരിഹാസവുമായി അദ്ദേഹം രംഗത്തെത്തിയത്. ജാനു എന്‍.ഡി.എയില്‍ തിരികെ എത്താന്‍ പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് പ്രസീത സുരേന്ദ്രനോട് ഫോണില്‍ പറയുന്നത്.

നേരത്തെ സി.പി.എമ്മില്‍ പ്രവര്‍ത്തിച്ച സമയത്ത് ആരോടോ കാശ് വാങ്ങിയിട്ടുണ്ട്. അത് തിരികെ നല്‍കിയ ശേഷമേ എന്‍.ഡി.എയിലേക്ക് തിരിച്ചുവരാന്‍ കഴിയുകയുളളൂ. പത്തു ലക്ഷം രൂപ കൈയില്‍ കിട്ടിയാല്‍ ബത്തേരിയില്‍ മത്സരിക്കാമെന്നും ഏഴാം തീയതിയിലെ അമിത് ഷായുടെ റാലിയില്‍ പങ്കെടുക്കാമെന്ന് ജാനു അറിയിച്ചതായും പ്രചരിക്കുന്ന ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.

 



ആറാം തീയതി രാവിലെ തിരുവനന്തപുരത്ത് എത്തിയാല്‍ പണം തരാമെന്ന് സുരേന്ദ്രന്‍ പറയുന്നതായും ശബ്ദരേഖയിലുണ്ട്. അതേസമയം, പണം കൈപ്പറ്റിയെന്ന ആരോപണം ജാനു നിഷേധിച്ചു. പുറത്തുവന്ന ശബ്ദരേഖയെ കുറിച്ച് അറിയില്ലെന്നും പാര്‍ട്ടിയുടെ കാര്യങ്ങള്‍ പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അവര്‍ പ്രതികരിച്ചു. ജാനുവിന്റെ പാര്‍ട്ടിക്കുളളിലെ ആഭ്യന്തര തര്‍ക്കങ്ങളാണ് ഇതിനു പിന്നിലെന്നും വിഷയത്തില്‍ പിന്നീട് പ്രതികരിക്കാമെന്നുമാണ് സുരേന്ദ്രന്റെ നിലപാട്.

അതേസമയം എന്‍.ഡി.എയില്‍ ചേരാന്‍ താന്‍ 10 ലക്ഷം രൂപ വാങ്ങിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് സി.കെ.ജാനു പറഞ്ഞു. ആരോപണമുന്നയിച്ച ജെ. ആര്‍.പി സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മെറോഴ, ട്രഷര്‍ പ്രസീത അഴീക്കോട് എന്നിവര്‍ക്കെതിരെ മാനഷ്ടത്തിന് കേസ് കൊടുത്തിട്ടുണ്ട്.

 



ഇന്നലെ ഒരു ചാനലിന്റെ റിപ്പോര്‍ട്ടര്‍ എന്റെ വീട്ടില്‍ വന്ന് പ്രസീതയും കെ.സുരേന്ദ്രനും തമ്മിലുളളതെന്ന് പറയുന്ന ഫോണ്‍ സംഭാഷണം കേള്‍പ്പിച്ചു. പാര്‍ട്ടിയില്‍ ആധിപത്യം ലഭിക്കാന്‍ എന്നെ തേജോവധം ചെയ്യാനുളള നീക്കത്തിന്റെ ഭാഗമാണിതെല്ലാം. ഇപ്പോള്‍ പറയുന്നത് 36 ഏക്കര്‍ ഭൂമി എന്റെ പേരിലുണ്ടെന്നാണ്. എനിക്കാകെ ഉളളത് ഒരേക്കര്‍ ഇരുപത്തിയഞ്ച് സെന്റ് ഭൂമിയും അതിലുളള ചെറിയൊരു വീടുമാണ്. ആരോപണം ഉന്നയിക്കുന്നവര്‍ രേഖകളും തെളിവുകളും ഹാജരാക്കട്ടെ.തിരഞ്ഞടുപ്പ് ഫണ്ട് എന്‍.ഡി.എയുടേതാണ്. അതിന് ഞാനെന്തിന് മറുപടി പറണം ജാനു ചോദിച്ചു.

കുടകര കുഴല്‍പ്പണ കേസിന് പിന്നാലെ ബിജെപിയെ പ്രതിരോധത്തിലാക്കുകയായിരുന്നു പുതിയ ആരോപണം. സുല്‍ത്താന്‍ബത്തേരി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സികെ ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ച ഫണ്ട് കുഴല്‍പ്പണമാണെന്നാണ് ആരോപണം.

 



സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം തുടങ്ങി ഒരാഴ്ചക്കുളളില്‍ കാസര്‍കോട് ടൗണിനടുത്തുള്ള ഒരു കേന്ദ്രത്തില്‍നിന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തുക എത്തിച്ചതെന്നായിരുന്നു ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. കൊടകരയില്‍ കവര്‍ച്ചയ്ക്കിരയായ കുഴല്‍പ്പണത്തിന്റെ ഉറവിടവും കാസര്‍കോടാണെന്നാണ് സൂചന. ഇതോടെ പൊലീസ് അന്വേഷണം വയനാട് ജില്ലയിലെ നേതാക്കളിലേക്ക് കേന്ദ്രീകരിക്കുകയാണ്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്‌പെ ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍  (7 minutes ago)

ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ ചവിട്ടിയതു മൂലമെന്ന് പ്രാഥമിക നിഗമനം..?  (8 minutes ago)

ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്ന്....  (16 minutes ago)

സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരി  (34 minutes ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (59 minutes ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (1 hour ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (1 hour ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (1 hour ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (2 hours ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (2 hours ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (2 hours ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (2 hours ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (2 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (3 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (3 hours ago)

Malayali Vartha Recommends