Widgets Magazine
14
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിടപ്പുരോഗിയായ വയോധിക നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി..


മന്ത്രി ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള ആരോപണങ്ങൾക്ക് ചൂട് പിടിക്കുന്നു ... കമ്പനിക്കു സർക്കാർ ഓർഡറുകൾ കിട്ടിത്തുടങ്ങിയത് 2023ൽ ഗണേഷ്കുമാർ മന്ത്രിപദത്തിലെത്തിയ ശേഷമെന്ന് ജിഎസ്ടി രേഖകൾ..


എസ്‌ഐടി അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ല...ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്... ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ പ്രതികരിച്ച് ഹൈക്കോടതി, ഹർജി ഒരാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും


യുദ്ധം ചെയ്യാത്ത രാജ്യങ്ങള്‍ക്കും കെടുതികള്‍... യുഎസിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം, സ്ഫോടക വസ്തുക്കളുമായി കെട്ടിടത്തിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ അക്രമിയെ കൊലപ്പെടുത്തി


സങ്കടക്കാഴ്ചയായി... സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

വിസ്മയ കൊലക്കേസിൽ ഇനി രഹസ്യമൊഴിയെടുക്കും.. ഫേസ്ബുക്കിലെ ആ ഫ്രണ്ടിനെ അന്വേഷിച്ച് പൊലീസും...

26 JUNE 2021 08:54 PM IST
മലയാളി വാര്‍ത്ത

കൊല്ലത്ത് ഭർതൃവീട്ടിൽ വിസ്മയ എന്ന യുവതി മരണപ്പെട്ടതിന് പിന്നാലെ കേരളത്തിൽ പ്രതിഷേധ ജ്വാലയാണ് അലയടിച്ചത്. ഇതിനു പിന്നാലെ നിരവധി വിസ്ഫോടനങ്ങളാണ് കേരളത്തിൽ അടുത്തടുത്തായി സംഭവിച്ചതും. എന്നാൽ ഇപ്പോൾ വിസ്മയ കേസ് നിർണായകമായ മറ്റൊരു ഘട്ടത്തിലേക്ക് തിരിയുകയാണ്.

അതായത്, ‌വിസ്മയയുടെ മരണത്തില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് ആലോചിക്കുന്നു എന്നതാണ്. ഭര്‍ത്താവ് കിരണ്‍കുമാറിന് പരമാവധി ശിക്ഷ ഉറപ്പാക്കാൻ രഹസ്യമൊഴി ഗുണകരമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ. അതേസമയം കിരണ്‍കുമാറിനായി പോലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ കോടതിയുടെ പരിഗണനയിൽ കിടക്കുകയാണ്.

വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിന് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന വകുപ്പുകള്‍ ചുമത്താന്‍ ദക്ഷിണമേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണസംഘത്തിന് നിര്‍ദ്ദേശം നല്‍കി. അതുകൊണ്ട് തന്നെ സി.ആര്‍.പി.സി 164 വകുപ്പ് പ്രകാരം വിസ്മയയുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മൊഴി രേഖപ്പെടുത്താനാണ് അന്വേഷണസംഘം ആലോചിക്കുന്നത്.

ഫോറന്‍സിക് പരിശോധന ഫലം കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് ലഭിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഫോറൻസിക് റിപ്പോർട്ട് അവലോകനം ചെയ്തു. കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള പോലീസ് അപേക്ഷ കോടതി പരിഗണനയിലാണ്. കിരണിനെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ വിസ്മയയുടെ വീട്ടില്‍ അടക്കം എത്തിച്ച് തെളിവെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ ആലോചന.

കിരണിന്റെ സഹോദരി ഭര്‍ത്താവിനെ ഇന്നലെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഇയാളുടെ മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം വേണ്ടിവന്നാല്‍ വീണ്ടും ചോദ്യം ചെയ്യും. വിസ്മയയുടെ ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലം വേഗത്തില്‍ ലഭ്യമാക്കാന്‍ അന്വേഷണസംഘം ശ്രമം തുടങ്ങി. തൂങ്ങിമരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം.

എന്നാല്‍ വിസ്മയയുടേത് അത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ ആന്തരികാവയവങ്ങളുടെ പരിശോധന ഫലം കൂടി ലഭിക്കേണ്ടതുണ്ട്. അതിനായി പോലീസ് കാത്തിരിക്കുകയാണ്. കിരണ്‍ നേരത്തെ നശിപ്പിച്ച വിസ്മയയുടെ ഫോണ്‍ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. ഇരുവരുടേയും മൂന്നു ഫോണുകള്‍ സൈബര്‍ സെല്ലിന് കൈമാറി. സൈബര്‍സെല്ലിന്റെ സഹായത്തോടെ ഈ ഫോണുകളിലെ എല്ലാ സന്ദേശങ്ങളും തിരിച്ചെടുക്കാനാണ് പോലീസ് ശ്രമിക്കുന്നത്.

അതേസമയം, കരിയില കൂട്ടത്തിനിടയിൽ ഉപേക്ഷിച്ച കുഞ്ഞു മരിച്ച സംഭവത്തിൽ അമ്മയുടെ ഫേസ്ബുക്ക് സുഹൃത്തായ യുവാവിന്റെ പേര് തിരിച്ചറിഞ്ഞ് അന്വേഷണസംഘം. കൊല്ലം സ്വദേശി അനന്ദു എന്ന പേരിലെ ഐഡിയിലുള്ള ആളുമായാണ് രേഷ്മ സംസാരിച്ചിരുന്നത് എന്ന് കണ്ടെത്തി.

എന്നാൽ ഈ വ്യക്തി എവിടെയാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. വർക്കലയിലും പരവൂരും ഇരുവരും കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്നും മനസ്സിലായി. കോവിഡ് ബാധിതയായതിനാൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യാനും സാധിച്ചിട്ടില്ല.

രേഷ്മ നൽകിയ മൊഴിയനുസരിച്ചാണ് അനന്ദുവെന്ന പേര് അന്വേഷണ സംഘം ഫേസ്ബുക്കിൽ തിരഞ്ഞത്. ഫേസ്ബുക്ക് സുഹൃത്തിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മയുടെ മൊഴി. കൊല്ലം സ്വദേശിയാണ് അനന്ദുവെന്ന അക്കൗണ്ടിൻ്റെ ഉടമയെന്ന് അന്വേഷണ സംഘം കരുതുന്നു.

വർക്കലയിലേക്കും പരവൂരിലേക്കും കൂടിക്കാഴ്ചയ്ക്കായി രേഷ്മയെ വിളിച്ച സന്ദേശങ്ങൾ കണ്ടെത്തി. എന്നാൽ, ഇരു സ്ഥലങ്ങളിലേക്കും രേഷ്മ എത്തിയെങ്കിലും അജ്ഞാത സുഹൃത്ത് അവിടെ എത്തിയില്ലെന്ന് പിന്നീടുള്ള സന്ദേശങ്ങൾ വഴി കരുതുന്നു. ഇതുവരെ ഫേസ്ബുക്ക് സുഹൃത്തിനെ കണ്ടിട്ടില്ലെന്നാണ് രേഷ്മയുടെയും മൊഴി.

കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി ഫേസ്ബുക്കിനെ സമീപിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ ആലോചന. കോവിഡ് ബാധിതയായതിനാൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യാനും സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യ ചെയ്ത ആര്യയുടെ സിം കാർഡാണ് രേഷ്മ ഉപയോഗിച്ചിരുന്നത്.

ആര്യയ്ക്കോ ആത്മഹത്യ ചെയ്ത മറ്റൊരു യുവതി ഗ്രീഷ്മയ്ക്കോ ഫേസ്ബുക്കിലെ അനന്ദുവുമായി നേരത്തെ ബന്ധമുണ്ടായിരുന്നോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ മോഷണം  (4 hours ago)

സംസ്ഥാനത്തെ ആദിവാസി സമൂഹത്തിന്റെ പിന്നാക്കാവസ്ഥ മാറ്റാനായില്ലെന്ന് ആദിവാസി ഏകോപന സമിതി  (4 hours ago)

ഗ്യാസ് സിലിണ്ടറിനായി ക്യൂ നിന്ന 66 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

'ബാച്ച്‌ലര്‍ പാര്‍ട്ടി' രണ്ടാം ഭാഗം ചിത്രീകരണം പുരോഗമിക്കുന്നു  (4 hours ago)

40,000 മെട്രിക് ടണ്‍ എല്‍പിജിയുമായി ഇന്ത്യന്‍ കപ്പല്‍ ശിവാലിക് ഹോര്‍മുസ് കടലിടുക്ക് കടന്നു  (4 hours ago)

താന്‍ ജീവനൊടുക്കാന്‍ പോകുകയാണെന്ന് ഫോണില്‍ വിളിച്ചു പറഞ്ഞുവെന്ന് ഭര്‍ത്താവ്: നെയ്യാര്‍ റിസര്‍വോയറില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

അപമാനകരമായ സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്; അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയായി ഇന്ത്യ മാറുന്നുവെന്ന് എം.വി.ഗോവിന്ദന്‍  (5 hours ago)

അല്ലുവിന്റെ ആഡംബര തിയറ്ററില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രവും  (5 hours ago)

ഇറാനിൽ ആണവ ചോർച്ച.? ബങ്കർ ബസ്റ്റർ ബോംബുകൾ ആണവ കോട്ട വിഴുങ്ങി.. ഉപഗ്രഹ ചിത്രങ്ങളിൽ...  (5 hours ago)

ഭരണാധികാരി പറഞ്ഞു യൂസഫലി അത് കേട്ടു.. പ്രവാസികൾക്ക് ആശ്വാസം Tvm - Dubai 40000രൂപ...  (5 hours ago)

ഷഹനാസിന്റെ നെഞ്ചത്ത് കുത്തി ശ്രീനാ..! പേര് വെട്ടിയവനെ കോടതി കയറ്റും..! തെളിവുകൾ എല്ലാം പുറത്ത് രാഹുലിനെവച്ചും പറച്ചിൽ ..!  (5 hours ago)

മൊജ്തബ ഖമേനി മരിച്ചു..? സത്യം ഒളിപ്പിച്ച് ഇറാൻ..? ഇരുമ്പറയിൽ ജീവച്ഛവം ഖമേനിയുടെ 7 തലമുറയും ഡിം..!  (5 hours ago)

മാർക്സിസ്റ്റ് പാർട്ടി പിളരും ? യഥാർത്ഥ മാർക്സിസ്റ്റുകൾ ഒരുമിക്കുന്നു ബേബിയുടെ പിന്തുണ ഉറപ്പിച്ചു ?  (6 hours ago)

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് രണ്ട് ഗഡു ഡി.എ, ഡി ആര്‍ അനുവദിച്ചു  (6 hours ago)

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു  (6 hours ago)

Malayali Vartha Recommends