Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജയിലിന് പുറത്തേക്ക്...? കുറ്റപത്രം നൽകാൻ വൈകിയതിനാൽ രണ്ടാം കേസിലും സ്വാഭാവിക ജാമ്യം..


അടുത്ത മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ.. മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

സെക്രട്ടേറിയറ്റില്‍ വീണ്ടും ശുദ്ധി കലശം... സെക്രട്ടേറിയറ്റിനെ നിരീക്ഷിക്കാന്‍ പ്രത്യേക പാര്‍ട്ടി കണ്ണുകള്‍ കാരണം ഇതാണ് ...

06 JULY 2021 02:22 PM IST
മലയാളി വാര്‍ത്ത

സെക്രട്ടേറിയറ്റില്‍ വീണ്ടും ശുദ്ധി കലശം. സര്‍ക്കാരിന്റെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിര് നില്‍ക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി പുറത്താക്കാനാണ് തീരുമാനം. മരം മുറി വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കം തുടങ്ങിയിരിക്കുന്നത്.

മരംമുറി വിവാദത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ റവന്യു വകുപ്പിന്റെ ഫയല്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആദ്യത്തെ പ്രതികാര നടപടിയുണ്ടായത്. റവന്യു വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ.ജി.ശാലിനിക്കെതിരെയാണ് സര്‍ക്കാര്‍ നടപടി. ഒ.ജി.ശാലിനിയോട് അവധിയില്‍ പോകാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജയതിലക് ആവശ്യപ്പെട്ടു. വിവരാവകാശ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ വിവരാവകാശത്തിന്റെ മറുപടി നല്‍കിയതാണ് വിവാദമായത്.

 



മരംമുറി സംബന്ധിച്ച വിവാദ ഉത്തരവില്‍ മുന്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ വ്യക്തമായ പങ്കു സൂചിപ്പിക്കുന്ന ഫയല്‍ പുറത്തുവന്നത് എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് മറുപടി നല്‍കിയത്. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കൂടിയായ ഒ.ജി. ശാലിനിയെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജയതിലക് ശാസിക്കുകയും രണ്ടു മാസം അവധിയില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് അവര്‍ അവധിക്ക് അപേക്ഷയും നല്‍കി. ഇടതുമുന്നണിയുമായി അടുപ്പം പുലര്‍ത്തുന്ന ഉദ്യോഗസ്ഥയാണ് ശാലിനി.അങ്ങനെയുള്ളവര്‍ക്ക് മാത്രമേ സെക്രട്ടേറിയറ്റിനുള്ളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളു.

റവന്യു സെക്രട്ടറി ജയതിലകാണ് സര്‍ക്കാരിനെ ഇത്രത്തോളം പ്രതിസന്ധിയിലാക്കിയത്. കൃത്യമായ ഉപദേശം അന്നത്തെ മന്ത്രി ചന്ദ്രശേഖരന് നല്‍കിയിരുന്നെങ്കില്‍ ഇങ്ങനെയൊരു ദുരന്തം ചന്ദ്രശേഖരന് സംഭവിക്കില്ലായിരുന്നു.

 



വന്നു വന്ന് ഇടതുപക്ഷക്കാരായ ജീവനക്കാരെ പോലും ഇടതുപക്ഷത്തിന് വിശ്വാസമില്ലാതെ വന്നിരിക്കുകയാണ്. ഇല്ലെങ്കില്‍ റവന്യു അണ്ടര്‍ സെക്രട്ടറിക്കെതിരെ നടപടിയുണ്ടാകുമായിരുന്നില്ല. സെക്രട്ടേറിയറ്റിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത് . അതായത് സെക്രട്ടേറിയറ്റ് ഇനി മുഖ്യമന്ത്രിയുടെ ക്യാമറാ കണ്ണുകള്‍ക്ക് കീഴിലാവും.

മരംമുറിയുമായി ബന്ധപ്പെട്ട ഫയലുകള്‍ റവന്യു മന്ത്രിയുടെ കൈവശമിരിക്കെയാണ് അണ്ടര്‍ സെക്രട്ടറി ഇതിന്റെ പകര്‍പ്പ് വിവരാവകാശ പ്രകാരം അപേക്ഷകന് കൈമാറിയത്. ഇക്കഴിഞ്ഞ 29 നാണ് തിരുവനന്തപുരം സ്വദേശിക്ക് വിവരാവകാശ പ്രകാരം മറുപടിയും രേഖകളും കൈമാറിയത്. ഇതിലെ മുന്‍മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തു.

 



വിഷയത്തില്‍ യഥാര്‍ത്ഥ ഫയലുകള്‍ ജൂണ്‍ മൂന്ന് മുതല്‍ ഇപ്പോഴത്തെ റവന്യു മന്ത്രി കെ.രാജന്റെ പരിഗണനയിലിരിക്കെയാണ് അണ്ടര്‍ സെക്രട്ടറി അതിന്റെ ഡിജിറ്റല്‍ പകര്‍പ്പുകളെടുത്ത് വിവരാവകാശ നിയമപ്രകാരം നല്‍കിയത്. ഫിസിക്കല്‍ ഫയല്‍ മന്ത്രിയുടെ പക്കലിരിക്കുന്നതിനാല്‍ പലര്‍ക്കും വിവരാവകാശ പ്രകാരം പകര്‍പ്പുകള്‍ ലഭ്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അണ്ടര്‍ സെക്രട്ടറി വിവരങ്ങള്‍ കൈമാറിയത്. ഇതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്.

അതിനിടെ മരംമുറിയില്‍ വിവിധ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രത്യേക സംഘത്തിന് കൈമാറാന്‍ ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടു. വ്യത്യസ്ത അന്വേഷണങ്ങള്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണ പുരോഗതിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് മേധാവിയാണ് സര്‍ക്കാറിനെ സമീപിച്ചത്.

 



സെക്രട്ടേറിയറ്റ് നിറയെ യൂദാസുമാരാണെന്ന തോന്നലാണ് മുഖ്യമന്ത്രിക്കുള്ളത്. അതിനെ ഏത് വിധേനയും ഇല്ലാതാക്കാനാണ് ശ്രമം.ഇപ്പോള്‍ റവന്യു വകുപ്പില്‍ നടന്നത് നാളെ മറ്റ് വകുപ്പുകളിലും നടക്കാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ കരുതുന്നു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം: പ്രഷര്‍ വാഷര്‍ ഉപയോഗിച്ചു നിലം കഴുകുന്നതിനിടെ  (26 minutes ago)

സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍  (34 minutes ago)

ജമ്മു കശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; 3 ഭീകരരെ വധിച്ച് സുരക്ഷാ സൈന്യം  (41 minutes ago)

റെയില്‍വേയുടെ 7 ഹൈസ്പീഡ് കോറിഡോറിന് ഒരു രൂപ പോലും നീക്കിവച്ചിട്ടില്ല  (1 hour ago)

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: ഇന്ത്യയ്ക്ക് ഏതു രാജ്യത്തുനിന്നും എണ്ണ വാങ്ങാമെന്ന് റഷ്യ  (1 hour ago)

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍  (2 hours ago)

ചികിത്സ വൈകിയാല്‍ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: തോക്കുമായി ആശുപത്രിയില്‍ എത്തിയ യുവാവ് പിടിയില്‍  (2 hours ago)

വനിത ഓഫീസറോട് മോശമായി പെരുമാറിയ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (2 hours ago)

സ്വന്തം ഫാമിൽ ഒരേസമയം ഒട്ടേറെ സ്ത്രീകൾ..ലോകം മുഴുവൻ തന്റെ കുട്ടികളെ ഉണ്ടാക്കണം ..!! ലോകത്തെ ഞെട്ടിച്ച ജെഫ്രി എപ്‌സ്റ്റീൻ ആരാണ് ജെഫ്രി എപ്സ്റ്റീൻ?  (3 hours ago)

എയർ ഇന്ത്യ എക്സ്പ്രസിൽ ഇപ്പോൾ ടിക്കറ്റെടുത്താൽ 20% ലാഭം  (3 hours ago)

തുര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിന്റെ എന്‍ജിനില്‍ തീപിടിത്തം  (3 hours ago)

"ഒമാനില്‍ വിരല്‍ചൂണ്ടി ഇറാന്‍ പാതാളക്കോട്ടയില്‍ ഖമനേയി പൂഴ്ത്തിയ യുറേനിയം ! US പടയിറങ്ങി; യുദ്ധം തന്നെയെന്ന്  (3 hours ago)

മണിപ്പൂര്‍ മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സത്യപ്രതിജ്ഞ ചെയ്തു  (3 hours ago)

ഗള്‍ഫില്‍ നിരവധി ഒഴിവുകൾ എക്സ്പീരിയൻസ് വേണ്ട ! താമസം, യാത്രാ സൗകര്യം കമ്പനി വക ..മികച്ച ശമ്പളം  (3 hours ago)

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയില്‍ 35 ഒഴിവുകള്‍ നിയമനം കാസര്‍കോട് വേഗം അപേക്ഷിക്കൂ  (3 hours ago)

Malayali Vartha Recommends