വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി കെ.സുരേന്ദ്രന്‍: ബി.ജെ.പി നേതൃയോഗത്തിലും സുരേന്ദ്രന് തിരിച്ചടി...!! ധാർമിക ഉത്തരവാദിത്ത്വം ഏറ്റെടുത്ത് സുരേന്ദ്രൻ രാജിവയ്ക്കണം; തെരെഞ്ഞെടുപ്പ് ഫണ്ടിന്റെ ഓഡിറ്റ് നടത്തണമെന്ന് ശോഭാ പക്ഷം ആവശ്യപ്പെട്ടു!! സാമ്പത്തിക വിനിമയത്തെക്കുറിച്ചുള്ള കണക്കു വെളിപ്പെടുത്താന്‍ സുരേന്ദ്രനെ വെല്ലുവിളിച്ച് കൃഷ്ണദാസ് പക്ഷം

ബി.ജെ.പി നേതൃയോഗത്തില്‍ കെ.സുരേന്ദ്രന് രൂക്ഷ വിമര്‍ശനം. പ്രവര്‍ത്തകര്‍ക്ക് നിലവിലുള്ള നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ പക്ഷങ്ങള്‍ യോഗത്തില്‍ വ്യക്തമാക്കി. പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേന്ദ്രന്‍ രാജി വക്കണമെന്നും യോഗത്തില്‍ ആവശ്യ ഉയര്‍ന്നു. തെരെഞ്ഞെടുപ്പ് ഫണ്ടിന്റെ ഓഡിറ്റ് നടത്തണമെന്ന് ശോഭാ പക്ഷം ആവശ്യപ്പെട്ടു.
സാമ്പത്തിക വിനിമയത്തെക്കുറിച്ചുള്ള കണക്കു വെളിപ്പെടുത്താന്‍ സുരേന്ദ്രനെ കൃഷ്ണദാസ് പക്ഷം വെല്ലു വിളിച്ചു. ജൂലൈ 2, 3, 4 തീയതികളില്‍ ബിജെപിയും മഹിളാമോര്‍ച്ചയും യുവമോര്‍ച്ചയും പ്രഖ്യാപിച്ച സമരങ്ങള്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. നേതൃമാറ്റം അനിവാര്യമാണെന്നും യോഗം വിലയിരുത്തി.ഘടകകക്ഷികള്‍ പണത്തിന് പുറകേയാണെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
കേരളത്തിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ ബിജെപിയെ നയിച്ച കെ സുരേന്ദ്രന് കൂനിൻമേൽ കുരു പോലെയാണ് പുതിയ പുതിയ ആരോപണങ്ങൾ ഉയർന്നു വരുന്നത്. കൊടകര കുഴല്‍പണക്കേസും അതിനുശേഷം സികെ ജാനുവിനെ മുന്നണിയിൽ എത്തിക്കാൻ പണം കൊടുത്തു എന്ന വെളിപ്പെടുത്തലും.
ആകെ നാറിയത് സുരേന്ദ്രൻ മാത്രമല്ല ബിജെപി മൊത്തമാണ് .കുഴൽപ്പണം കേസ് സുരേന്ദ്രനിലേക്ക് എത്തി നിൽക്കെയാണ്. അത് ഇനി മറ്റു നേതാക്കളിലേക്കും കടക്കുന്നതിനു മുന്നേ സുരേന്ദ്രൻ രാജിവെക്കുന്നതാണ് നല്ലത് എന്ന അഭിപ്രായത്തിൽ ബിജെപിയും ആർ എസ്എസും എത്തി നിന്നത്.
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കുഴല്‍പണ ഇടപാടും സി.കെ. ജാനുവിന് പണം നല്‍കിയെന്ന വെളിപ്പെടുത്തലും സുരേന്ദ്രന്റെ പ്രതിഛായയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി. പാര്‍ട്ടിക്കുള്ളില്‍പ്പോലും സുരേന്ദ്രനെ പ്രതിരോധിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. നിയമസഭാ തിരഞ്ഞടുപ്പില്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിയതുള്‍പ്പടെയുള്ള കനത്ത തോല്‍വി. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ നാലരലക്ഷത്തിലേറെ വോട്ടു നഷ്ടമായി.
https://www.facebook.com/Malayalivartha























