ജീവിത സഖിയാക്കിയത് ബധിരയും മൂകയും അനാഥയുമായ യുവതിയെ! വിവാഹം കഴിഞ്ഞത്തോടെ സംശയം ആരംഭിച്ചു: സംരക്ഷിക്കുന്നതിന് പകരം അവളെ പീഡിപ്പിച്ചു; കൊടും പീഡനങ്ങൾക്കൊടുവിൽ തീ കൊളുത്തി ഭാര്യയെ കൊന്ന് ഭർത്താവ്; കൊടും ക്രൂരതചെയ്ത യുവാവിന് ജീവ പര്യന്തം

ജീവിത സഖിയാക്കിയത് ബധിരയും മൂകയും അനാഥയുമായ യുവതിയെ... എന്നാല്‍ താലികെട്ടിക്കൊണ്ടുവന്ന ഭാര്യയെ സംരക്ഷിക്കുന്നതിന് പകരം നല്കിയതോ കൊടും പീഡനം. അവസാനം തീ കൊളുത്തി സ്വന്തം ഭാര്യയെ കൊന്നു... കിട്ടിയ ശിക്ഷയോ ജീവപര്യന്തം.
പള്ളിത്തോട്ടം ക്യു എസ് എസ് എസ് കോളനി വെളിച്ചം നഗറിലെ 97-ാം നമ്പർ വീട്ടില്‍ മോളി (29) കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് അനില്‍കുമാറിനെയാണ് (39) അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി ഷേര്‍ളി ദത്ത് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷംകൂടി കഠിനതടവ് അനുഭവിക്കണം. 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പ്രതി അനില്‍ കുമാറും ബധിരനും മൂകനുമാണ്. 2017 ഒക്ടോബര്‍ 31-ന് രാത്രി ക്യു എസ് എസ് എസ് കോളനിയിലെ ഫ് ളാറ്റിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവം ഇങ്ങനെയാണ്.
രണ്ടരവയസുള്ള മകന്‍ ക്രിസ് മാര്‍കിന് അടുക്കളയില്‍ ഭക്ഷണം തയ്യാറാക്കുകയായിരുന്നു മോളി. ഇതിനിടെ കന്നാസില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ അനില്‍ കുമാര്‍ മോളിയുടെ ശരീരത്തിലേക്ക് ഒഴിച്ചു. ഫ്ളാറ്റിലെ മറ്റ് അന്തേവാസികള്‍ ശബ്ദംകേട്ട് ഓടിയെത്തിയപ്പോഴേക്കും അനില്‍കുമാര്‍ മോളിയുടെ ശരീരത്തില്‍ തീകൊളുത്തിയിരുന്നു.
വാതില്‍ തകര്‍ത്ത് അകത്തുകയറിയ അയല്‍വാസികള്‍ യുവതിയെ രക്ഷിക്കാന്‍ നടത്തിയ ശ്രമവും അനില്‍കുമാര്‍ തടഞ്ഞു. 70 ശതമാനം പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മോളി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മരണപ്പെടുകയും ചെയ്തു.
അനാഥയായ മോളിയെ കോട്ടയം നവജീവനില്‍ നിന്നാണ് അനില്‍കുമാര്‍ വിവാഹം കഴിച്ചത്. സംശയം കാരണം അനില്‍കുമാര്‍ മോളിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് പതിവ് സംഭവമായിരുന്നു. മോളിയെയും കുഞ്ഞിനെയും മുറിക്കുള്ളില്‍ പൂട്ടിയിട്ടിട്ടാണ് ഇയാള്‍ മത്സ്യബന്ധനത്തിനു പോകുന്നത്. പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയിലാണ് അനില്‍കുമാറിന്റെ പീഡനങ്ങള്‍ മോളി തുറന്ന് പറഞ്ഞത്.
പള്ളിത്തോട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊല്ലം ഈസ്റ്റ് ഇന്‍സ്‌പെക്ടറായിരുന്ന മഞ്ജു ലാലാണ് അന്വേഷണം നടത്തി റിപോര്‍ട് കോടതിയില്‍ സമര്‍പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂടെര്‍ പാലത്തറ വിനു കരുണാകരന്‍, അഭിഭാഷകരായ ജീവ കെ തങ്കം, ജെ കാതറീന, മാലിനി ശ്രീധര്‍, വിക്രം എന്നിവര്‍ കോടതിയില്‍ ഹാജരാകുകയും ചെയ്തു.
https://www.facebook.com/Malayalivartha























