ഭിന്നശേഷിക്കാരനായ പെട്രോൾ പമ്പ് ജീവനക്കാരനെ മർദ്ദിച്ച് അവശനാക്കി യുവാവ്: അടിക്കാൻ ഉള്ള കാരണം കേട്ടവർ ഞെട്ടിത്തരിച്ചു: ഇതെന്തൊരു കഷ്ടം

ഭിന്നശേഷിക്കാരനായ പെട്രോൾ പമ്പുജീവനക്കാരനെ തലങ്ങും വിലങ്ങും മർദിച്ച് യുവാവിന്റെ കൊടും ക്രൂരത. കൊട്ടിയം സ്വദേശി സിദ്ദിഖിനായിരുന്നു നിസ്സാരം ഒരു കാര്യത്തിനുവേണ്ടി മർദ്ദനം ഏൽക്കേണ്ടി വന്നത്. വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവ വികാസങ്ങൾ അരങ്ങേറിയത്. കൈയ്ക്കും കാലിനും സ്വാധീനം കുറവുള്ള വ്യക്തിയാണ് പെട്രോൾ പമ്പ് ജീവനക്കാരനായ സിദ്ദിഖ്.
പമ്പിൽ പെട്രോൾ അടിക്കാനെത്തിയ യുവാവ് സിദ്ദിഖ് തന്നെ ബഹുമാനിച്ചില്ലെന്ന് എന്ന കാരണം ഉയർത്തിയായിരുന്നു മർദ്ദനം അഴിച്ചുവിട്ടത്. പെട്രോൾ അടിക്കാനെത്തിയപ്പോൾ പെട്രോൾ ടാങ്കിന്റെ അടപ്പ് അതിനോട് ചേർന്ന് തന്നെയാണ് വെച്ചിരുന്നത്.
അത് കൈകൊണ്ട് എടുത്തുമാറ്റിയില്ലെന്ന് പറഞ്ഞായിരുന്നു പെട്രോൾ അടിക്കാനെത്തിയ ആൾ ആദ്യം ദേഷ്യ പെട്ടത്. എന്നാൽ പ്രശ്നങ്ങൾ അവിടെ മാത്രം തീർന്നില്ല. അടിച്ച പെട്രോളിന്റെ പൈസ ഇയാൾ സമീപമുണ്ടായിരുന്ന കസേരയിലേക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു.
പൈസ ഇങ്ങനെ എറിയാമോ എന്ന് പെട്രോൾ പമ്പ് ജീവനക്കാരനും പ്രതികരിച്ചു. ഇതോടെ വന്ന യുവാവ് പമ്പിലെ മാനേജരെ പോയി കണ്ട് സിദ്ദിഖിനെതിരേ പരാതി നൽകി.പിന്നീട് തിരികെയെത്തി ഫോൺ നമ്പറും അഡ്രസും ചോദിച്ചു. അത് നൽകാൻ വിസമ്മതിച്ചതോടെ വീണ്ടും മാനേജരെ കണ്ട് പരാതി പറയുകയും ചെയ്തു.ശേഷമായിരുന്നു ഇയാൾ മർദ്ദനം നടത്തിയത്. തിരികെയെത്തി സിദ്ദിഖിനെ മർദിക്കുകയുയായിരുന്നു. ഏഴുതവണ തന്നെ അടിച്ചതായാണ് സിദ്ദിഖ് പറയുന്നത്.
സിദ്ദിഖിനെ മർദിക്കുന്ന വീഡിയോ ഇതിനോടകം പ്രചരിക്കാൻ തുടങ്ങി. സിദ്ദിഖിനെ ഇയാൾ മർദിക്കുമ്പോൾ സിദ്ദിഖ് മറിഞ്ഞുവീഴുന്നതും ചുറ്റുമുളളവർ പിടിച്ചുമാറ്റാൻ പോലും തയ്യാറാകാതെ നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ പ്രചരിച്ചതോടെയാണ് സമീപത്തെ ചെറുപ്പക്കാർ വിവരമറിഞ്ഞത് . ഒടുവിൽ ഇവർ എത്തിയാണ് സിദ്ദഖിനെ കൂട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.
അടിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ ഇന്നുതന്നെ പോലീസ് അറസ്റ്റ് ചെയ്യുമെന്നാണ് കരുതുന്നതെന്നും സിദ്ദിഖിന് വേണ്ടി പരാതി നൽകിയ സുഹൃത്തുക്കൾ അറിയിച്ചു. വളരെ വ്യത്യസ്തമായ ഒരു ആരോപണം ഉയർത്തിയാണ് മർദ്ദനം നടത്തിയിരിക്കുന്നത്.
വെറും നിസ്സാര കാര്യത്തിന് വേണ്ടി ഇത്തരത്തിലുള്ള അഴിഞ്ഞാട്ടം അയാൾ നടത്തിയത് ശിക്ഷാർഹമായ കാര്യം തന്നെയാണ്.
https://www.facebook.com/Malayalivartha























