Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

അനധികൃത കെട്ടിടങ്ങൾ എല്ലാം ഇടിച്ച് തകർക്കും! ഭൂമി കയ്യേറ്റത്തിനെതിരെ കർശന നടപടിയുമായി ലക്ഷദ്വീപ് ഭരണകൂടം...

16 JULY 2021 05:25 PM IST
മലയാളി വാര്‍ത്ത

ലക്ഷദ്വീപ് ഏറെ നാളായി വാർത്തകളിൽ ഇടം പിടിച്ചിരിക്കുയാണ്. പുതിയ അഡ്മിനിസ്ട്രേറ്ററുടെ പുതിയ പരിഷ്കാരങ്ങളും ഐഷാ സുൽത്താനയുടെ ബയോ വെപ്പൺ പരാമർശവും അതുമായി ബന്ധപ്പെട്ട പൊല്ലാപ്പുകളും ഒക്കെയായി മാധ്യമശ്രദ്ധ ഏറെ നേടിക്കൊടുത്തിരിക്കുകയാണ് ഈ ചെറിയ ദ്വീപിന്.

എന്നാലിപ്പോൾ പുതിയൊരു നീക്കമാണ് ലക്ഷദ്വീപ് ഭരണകൂടം അവിടെ ആസൂത്രണം ചെയ്യുന്നത്. അതായത്, അനധികൃത ഭൂമി കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ലക്ഷദ്വീപ് ഭരണകൂടം നേരിട്ടിറങ്ങിയിരിക്കുകയാണ്.

സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമ്മാണം നടത്തിയവർക്കാണ് ഭരണകൂടം കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുള്ളത്. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാത്ത പക്ഷം കെട്ടിടങ്ങൾ തകർത്ത് തിപ്പണമാക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കൽപേനിയിലെ ഭൂമി കയ്യേറ്റത്തിനെതിരെയാണ് ഇപ്പോൾ ഭരണകൂടം രംഗത്ത് വന്നിരിക്കുന്നത്. ഏഴ് ദിവസത്തിനുള്ളിൽ കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടീസിലെ നിർദ്ദേശം. പ്രദേശത്ത് വൻതോതിലാണ് ഭൂമി കയ്യേറ്റം നടന്നിരിക്കുന്നത് എന്നാണ് ഭരണകൂടത്തിന്റെ കണ്ടെത്തൽ.

നേരത്തെ കവരത്തി, ബംഗാരം, ചെറിയം , സുഹൈലി എന്നിവിടങ്ങളിൽ ഭൂമി കയ്യേറി അനധികൃത നിർമ്മാണം നടത്തിയവർക്ക് ഭരണകൂടം നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൽപേനിയിലും നോട്ടീസ് നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിലും നിയമ ലംഘനങ്ങൾക്കെതിരെ കൂടുതൽ നടപടികൾ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം, ലക്ഷദ്വീപില്‍ വിവാദ ഉത്തരവ് ഭരണകൂടം പിന്‍വലിച്ചതായി വാർത്തകളും പുറത്ത് വരുന്നുണ്ട്. തീരത്തു നിന്നും 20 മീറ്റര്‍ ദൂര പരിധി പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചു കവരത്തിയിലെ ഭൂവുടമകള്‍ക്ക് നല്‍കിയ നോട്ടീസാണ് പിന്‍വലിച്ചത്.

ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് നടപടികള്‍. കവരത്തി, സുഹേലി ദ്വീപുകളിലെ നൂറോളം കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനാണ് നോട്ടീസ് നല്‍കിയിരുന്നത്.

ലക്ഷദ്വീപ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടേതായിരുന്നു ഉത്തരവ്. എന്നാല്‍ വീടുകള്‍ പൊളിക്കാനുള്ള അധികാരം ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസർമാര്‍ക്കില്ലന്നു ഹൈക്കോടതി ചൂണ്ടി കാണിച്ചിരുന്നു. കേസുമായി മുന്നോട്ട് പോകുകയാണെന്നും കോടതി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് കവരത്തിയിലെ നടപടി നിര്‍ത്തിവെച്ചു ഉത്തരവായത്.

എന്നാൽ, മറ്റു ദ്വീപുകളില്‍ നല്‍കിയ നോട്ടീസ് ഇപ്പോഴും പ്രാബല്യത്തിലുണ്ട്. ലക്ഷദ്വീപിലെ തീര ദേശത്തെ നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കണമെന്ന ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ സേവ് ലക്ഷദ്വീപ് ഫോറവും ഹൈക്കോടതിയില്‍ എത്തിയിരുന്നു.

വ്യക്തമായ വിശദീകരണം നല്‍കാത്തപക്ഷം തീരത്തെ മത്സ്യത്തൊഴിലാളികളുടെ ചെറു കുടിലുകള്‍ അടക്കം പൊളിച്ചു നീക്കുമെന്നും അറിയിച്ചിരുന്നു.

ദൂരപരിധി ലംഘിച്ച വീടകളും കെട്ടിടങ്ങളും പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട ഉത്തരവിനെതിരെ വലിയ പ്രതിഷേധമാണ് ദ്വീപുകളില്‍ ഉയര്‍ന്നത്. കാലങ്ങളായി പലരും തീരദേശത്തു കൂടെചേര്‍ന്നാണ് വീടുകള്‍ നിര്‍മിച്ചിട്ടുള്ളത്. അതോടൊപ്പം തന്നെ ഒട്ടനവധി മത്സ്യതൊഴിലാളികളുടെ താല്‍ക്കാലിക ഷെഡുകളും ഇവിടെയുണ്ട്.

ഇതെല്ലാം തന്നെയും പൊളിച്ചു നീക്കണമെന്നയിരുന്നു നിര്‍ദ്ദേശം. പ്രധാനപ്പെട്ട ദ്വീപുകളില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ പൊളിച്ചു നീക്കി എന്നും ആരോപണമുണ്ടായി. സുരക്ഷയ്ക്ക് എന്ന പേരില്‍ നടത്തുന്ന ഈ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ ഹോട്ടല്‍ ലോബിക്ക് വേണ്ടി ആണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

അതോടൊപ്പം നിലവിലുള്ള ലക്ഷദ്വീപ് ഐലന്‍ഡ് ലാന്‍ഡ് റവന്യൂ ആന്‍ഡ് ടെനന്‍സി റെഗുലേഷന്‍സ് വകുപ്പിലെ 20ാം നിയമത്തിലെ നാലാം അനുഛേദത്തില്‍ തീരദേശത്തെ നിയമ ലംഘനത്തെ സംബന്ധിച്ച് വ്യക്തമായ നിര്‍വചനമുണ്ടെന്ന് ചൂണ്ടി കാണിക്കുന്നു. നൂറു രുപ പിഴയും രേഖകള്‍ ഹാജരാക്കാന്‍ 3 മാസത്തെ സാവകാശവും നിയമം അനുശാസിക്കുന്നുണ്ട്.

ഇത് മറികടന്നാണ് ഉത്തരവ്. മാത്രമല്ല ഇത്തരം ഉത്തരവുകള്‍ നല്‌കേണ്ടത് കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് ആണ് നല്‌കേണ്ടതെന്നും ഡവലപ്‌മെന്റ് ഓഫീസറല്ലെന്നും നിയമം പറയുന്നു. സേവ് ലക്ഷദ്വീപ് ഫോറം ഈ വസ്തുതകള്‍ ചൂണ്ടികാണിചാണ് കോടതിയെ സമീപിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (2 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (2 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (3 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (3 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (3 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (4 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (5 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (6 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (6 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (6 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (7 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (7 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (7 hours ago)

Malayali Vartha Recommends