Widgets Magazine
23
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വലിയവേളി തീരത്ത് കൈകൾ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്....


16 മിനിറ്റ് നീണ്ട വീഡിയോ, ഉള്ളുലയ്ക്കുന്ന വാക്കുകൾ; മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജസീല വിടവാങ്ങി...


രാഹുലിനെതിരെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് അണികൾ; സോഷ്യൽ മീഡിയയിൽ ഷഹനാസിനെതിരെ പ്രതിഷേധം


വിവാഹ ദിവസം സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം തുടങ്ങി... മൃതദേഹത്തിന് നീലനിറം ബാധിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി..


അതിർത്തിയിൽ അപ്രതീക്ഷിത ആക്രമണം..തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചതായും പാകിസ്ഥാൻ..ഒന്നിനെയും വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ പാകിസ്ഥാൻ നൽകുന്നത്...

അനധികൃത കെട്ടിടങ്ങൾ എല്ലാം ഇടിച്ച് തകർക്കും! ഭൂമി കയ്യേറ്റത്തിനെതിരെ കർശന നടപടിയുമായി ലക്ഷദ്വീപ് ഭരണകൂടം...

16 JULY 2021 05:25 PM IST
മലയാളി വാര്‍ത്ത

More Stories...

കഴിച്ച ഭക്ഷണത്തിനു പണം ചോദിച്ച ജീവനക്കാരെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചു തകര്‍ത്ത് യുവാക്കള്‍

അമ്മൂമ്മയെ തലയ്ക്കടിച്ചു കൊന്ന കേസില്‍ ചെറുമകന് ഒന്‍പത് വര്‍ഷം തടവ് ശിക്ഷ

ഭാര്യയെ മോഷണക്കുറ്റത്തിനു റിമാന്‍ഡ് ചെയ്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി യുവതി

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഡോ. ഷാഹിദയ്ക്ക് ക്ലീന്‍ ചിറ്റ്: ഒപ്പമുണ്ടായിരുന്ന നഴ്‌സിനോടു എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോ എന്ന് ചോദിച്ച ശേഷമാണ് ഡോക്ടര്‍ ഷാഹിദ മുറിവ് തുന്നിക്കെട്ടിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ലക്ഷദ്വീപ് ഏറെ നാളായി വാർത്തകളിൽ ഇടം പിടിച്ചിരിക്കുയാണ്. പുതിയ അഡ്മിനിസ്ട്രേറ്ററുടെ പുതിയ പരിഷ്കാരങ്ങളും ഐഷാ സുൽത്താനയുടെ ബയോ വെപ്പൺ പരാമർശവും അതുമായി ബന്ധപ്പെട്ട പൊല്ലാപ്പുകളും ഒക്കെയായി മാധ്യമശ്രദ്ധ ഏറെ നേടിക്കൊടുത്തിരിക്കുകയാണ് ഈ ചെറിയ ദ്വീപിന്.

എന്നാലിപ്പോൾ പുതിയൊരു നീക്കമാണ് ലക്ഷദ്വീപ് ഭരണകൂടം അവിടെ ആസൂത്രണം ചെയ്യുന്നത്. അതായത്, അനധികൃത ഭൂമി കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ലക്ഷദ്വീപ് ഭരണകൂടം നേരിട്ടിറങ്ങിയിരിക്കുകയാണ്.

സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമ്മാണം നടത്തിയവർക്കാണ് ഭരണകൂടം കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുള്ളത്. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാത്ത പക്ഷം കെട്ടിടങ്ങൾ തകർത്ത് തിപ്പണമാക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കൽപേനിയിലെ ഭൂമി കയ്യേറ്റത്തിനെതിരെയാണ് ഇപ്പോൾ ഭരണകൂടം രംഗത്ത് വന്നിരിക്കുന്നത്. ഏഴ് ദിവസത്തിനുള്ളിൽ കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടീസിലെ നിർദ്ദേശം. പ്രദേശത്ത് വൻതോതിലാണ് ഭൂമി കയ്യേറ്റം നടന്നിരിക്കുന്നത് എന്നാണ് ഭരണകൂടത്തിന്റെ കണ്ടെത്തൽ.

നേരത്തെ കവരത്തി, ബംഗാരം, ചെറിയം , സുഹൈലി എന്നിവിടങ്ങളിൽ ഭൂമി കയ്യേറി അനധികൃത നിർമ്മാണം നടത്തിയവർക്ക് ഭരണകൂടം നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൽപേനിയിലും നോട്ടീസ് നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിലും നിയമ ലംഘനങ്ങൾക്കെതിരെ കൂടുതൽ നടപടികൾ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം, ലക്ഷദ്വീപില്‍ വിവാദ ഉത്തരവ് ഭരണകൂടം പിന്‍വലിച്ചതായി വാർത്തകളും പുറത്ത് വരുന്നുണ്ട്. തീരത്തു നിന്നും 20 മീറ്റര്‍ ദൂര പരിധി പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചു കവരത്തിയിലെ ഭൂവുടമകള്‍ക്ക് നല്‍കിയ നോട്ടീസാണ് പിന്‍വലിച്ചത്.

ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് നടപടികള്‍. കവരത്തി, സുഹേലി ദ്വീപുകളിലെ നൂറോളം കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനാണ് നോട്ടീസ് നല്‍കിയിരുന്നത്.

ലക്ഷദ്വീപ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടേതായിരുന്നു ഉത്തരവ്. എന്നാല്‍ വീടുകള്‍ പൊളിക്കാനുള്ള അധികാരം ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസർമാര്‍ക്കില്ലന്നു ഹൈക്കോടതി ചൂണ്ടി കാണിച്ചിരുന്നു. കേസുമായി മുന്നോട്ട് പോകുകയാണെന്നും കോടതി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് കവരത്തിയിലെ നടപടി നിര്‍ത്തിവെച്ചു ഉത്തരവായത്.

എന്നാൽ, മറ്റു ദ്വീപുകളില്‍ നല്‍കിയ നോട്ടീസ് ഇപ്പോഴും പ്രാബല്യത്തിലുണ്ട്. ലക്ഷദ്വീപിലെ തീര ദേശത്തെ നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കണമെന്ന ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ സേവ് ലക്ഷദ്വീപ് ഫോറവും ഹൈക്കോടതിയില്‍ എത്തിയിരുന്നു.

വ്യക്തമായ വിശദീകരണം നല്‍കാത്തപക്ഷം തീരത്തെ മത്സ്യത്തൊഴിലാളികളുടെ ചെറു കുടിലുകള്‍ അടക്കം പൊളിച്ചു നീക്കുമെന്നും അറിയിച്ചിരുന്നു.

ദൂരപരിധി ലംഘിച്ച വീടകളും കെട്ടിടങ്ങളും പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട ഉത്തരവിനെതിരെ വലിയ പ്രതിഷേധമാണ് ദ്വീപുകളില്‍ ഉയര്‍ന്നത്. കാലങ്ങളായി പലരും തീരദേശത്തു കൂടെചേര്‍ന്നാണ് വീടുകള്‍ നിര്‍മിച്ചിട്ടുള്ളത്. അതോടൊപ്പം തന്നെ ഒട്ടനവധി മത്സ്യതൊഴിലാളികളുടെ താല്‍ക്കാലിക ഷെഡുകളും ഇവിടെയുണ്ട്.

ഇതെല്ലാം തന്നെയും പൊളിച്ചു നീക്കണമെന്നയിരുന്നു നിര്‍ദ്ദേശം. പ്രധാനപ്പെട്ട ദ്വീപുകളില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ പൊളിച്ചു നീക്കി എന്നും ആരോപണമുണ്ടായി. സുരക്ഷയ്ക്ക് എന്ന പേരില്‍ നടത്തുന്ന ഈ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ ഹോട്ടല്‍ ലോബിക്ക് വേണ്ടി ആണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

അതോടൊപ്പം നിലവിലുള്ള ലക്ഷദ്വീപ് ഐലന്‍ഡ് ലാന്‍ഡ് റവന്യൂ ആന്‍ഡ് ടെനന്‍സി റെഗുലേഷന്‍സ് വകുപ്പിലെ 20ാം നിയമത്തിലെ നാലാം അനുഛേദത്തില്‍ തീരദേശത്തെ നിയമ ലംഘനത്തെ സംബന്ധിച്ച് വ്യക്തമായ നിര്‍വചനമുണ്ടെന്ന് ചൂണ്ടി കാണിക്കുന്നു. നൂറു രുപ പിഴയും രേഖകള്‍ ഹാജരാക്കാന്‍ 3 മാസത്തെ സാവകാശവും നിയമം അനുശാസിക്കുന്നുണ്ട്.

ഇത് മറികടന്നാണ് ഉത്തരവ്. മാത്രമല്ല ഇത്തരം ഉത്തരവുകള്‍ നല്‌കേണ്ടത് കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് ആണ് നല്‌കേണ്ടതെന്നും ഡവലപ്‌മെന്റ് ഓഫീസറല്ലെന്നും നിയമം പറയുന്നു. സേവ് ലക്ഷദ്വീപ് ഫോറം ഈ വസ്തുതകള്‍ ചൂണ്ടികാണിചാണ് കോടതിയെ സമീപിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി വിഷ്ണുപ്രിയയുടെ അച്ഛനെ മരിച്ചനിലയില്‍ കണ്ടെത്തി; ശരീരം മുഴുവനായും ടേപ്പ് കൊണ്ട് വരിഞ്ഞുമുറുക്കിയിരുന്ന നിലയില്‍  (37 minutes ago)

സൂപ്പര്‍ എട്ട് റൗണ്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 76 റണ്‍സ് വിജയം  (47 minutes ago)

കഴിച്ച ഭക്ഷണത്തിനു പണം ചോദിച്ച ജീവനക്കാരെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചു തകര്‍ത്ത് യുവാക്കള്‍  (2 hours ago)

ട്രംപിന്റെ വസതിയില്‍ വെടിവയ്പ്; വെടിവയ്പുണ്ടായപ്പോള്‍ ട്രംപ് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്  (2 hours ago)

ഇന്ത്യപാക്ക് അതിര്‍ത്തിക്കു സമീപം പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി  (3 hours ago)

അമ്മൂമ്മയെ തലയ്ക്കടിച്ചു കൊന്ന കേസില്‍ ചെറുമകന് ഒന്‍പത് വര്‍ഷം തടവ് ശിക്ഷ  (3 hours ago)

വിജയ്‌യുടെ കന്നിയങ്കം പെരമ്പൂരില്‍ നിന്ന് വേണമെന്ന് ടിവികെ  (4 hours ago)

ഭാര്യയെ മോഷണക്കുറ്റത്തിനു റിമാന്‍ഡ് ചെയ്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു  (4 hours ago)

'ഇനി ഒരിക്കലും നടക്കാനോ അമ്മയാകാനോ പാടില്ല' ലിവിന്‍ പങ്കാളിയില്‍ നിന്ന് 19കാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത  (5 hours ago)

ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി യുവതി  (5 hours ago)

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഡോ. ഷാഹിദയ്ക്ക് ക്ലീന്‍ ചിറ്റ്: ഒപ്പമുണ്ടായിരുന്ന നഴ്‌സിനോടു എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോ എന്ന് ചോദിച്ച ശേഷമാണ് ഡോക്ടര്‍ ഷാഹിദ മുറിവ് തുന്നിക്കെട്ടിയതെന്ന് അന്വേഷണ  (6 hours ago)

ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി കഴിഞ്ഞാൽ അവരുടെ കത്രിക അടക്കമുള്ള ഉപകരണങ്ങൾ, കൂടെ അവരുടെ മൊബൈലും ഒക്കെ രോഗിയുടെ വയറിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയോ എന്ന് നോക്കേണ്ടേ? ഇത്രയും ഉത്തരവാദിത്വം ഇല്ലേ? ഇത്തരം ഡോക്ട  (6 hours ago)

രാജസ്ഥാനില്‍ വിവാഹദിവസം രണ്ട് സഹോദരിമാര്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ; മീഡിയയ്ക്ക് മുന്നിൽ നിന്ന് ഇളിച്ചോണ്ട് അങ്ങനെ ഒരു ഉപകരണം വയറ്റിൽ കിടക്കുന്നത് കൊണ്ട് നോ പ്രോബ്ലം, ഹെൽത്ത് ഇഷ്യൂസ് ഒന്നും ഉണ്ടാവ  (6 hours ago)

പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണ്; ആരോഗ്യമേഖലയിലെ ചില ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് കാട്ടി, കേരളത്തിന്റെ പൊതുജനാരോഗ്യ രംഗം തകർച്ചയിലാണെന്ന് വരുത്തിത്തീർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത  (6 hours ago)

Malayali Vartha Recommends