കരുവന്നൂർ കുംഭകോണം തട്ടിപ്പുകാർക്ക് പിന്നിൽ സി പി എം! സഹകരണവേഷധാരികളുടെ തെറ്റുകൾ മറച്ചു പിടിച്ചത് പാർട്ടി; കുറ്റവാളികളെ കൈയാമം ചെയ്യണം ഡിപ്പോസിറ്റർമാരുടെ പണം തിരികെ നല്കാമെന്നുള്ള ഉറപ്പു നൽകണം... ഇല്ലെങ്കിൽ കേരള സർക്കാറിന്റെ പരാജയത്തിലേക്കുള്ള ചൂണ്ടുവിരലാകും 104 കോടിയുടെ വായ്പ തട്ടിപ്പെന്ന് സി പി ജോൺ

തൃശൂർ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ 104 കോടിയുടെ വായ്പ തട്ടിപ്പ് നടന്ന സംഭവം കേരളത്തിൽ വൻ ചർച്ചയ്ക്ക് കാരണമായതാണ്. സംഭവത്തെ തുടർന്ന് ആറു ബാങ്ക് ജീവനക്കാർക്ക് എതിരെ കേസെടുത്തു. സി.പി.എമ്മിന്റെ ബാങ്ക് ഭരണസമിതി പിരിച്ചുവിടും ചെയ്തു. ഇപ്പോഴിതാ ഈ സംഭവത്തിൽ രംഗത്ത് എത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ സി പി ജോൺ.
" ഫെയ്‌സ് ടു ഫെയ്‌സ്" എന്ന യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പറയുന്നതിങ്ങനെയാണ്, തൃശൂർ ജില്ലയിൽ കരവന്നൂർ ഗ്രാമത്തിലെ കോ ഓപ്പറേറ്റീവ് ബാങ്കിൽ നടന്ന കുംഭകോണം തട്ടിപ്പ് കേരളക്കരയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. 104 കോടി രൂപയുടെ തട്ടിപ്പ് നടന്നിരിക്കുന്നതായാണ് അധികൃതർ അറിയിച്ചത്.
ഈ കുംഭകോണം തട്ടിപ്പുമായി ബന്ധപ്പെട്ട് കരുവന്നൂരിലെ ജനങ്ങൾക്ക് രണ്ടുകാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഒന്നമത്തേത് ഇവിടെ ഡെപ്പോസിറ്റ് ചെയ്ത സാധാരണ ജനങ്ങൾ ബാങ്കിനുമുന്നിൽ ക്യൂ നിന്ന് നെട്ടോട്ടമോടുകയാണ്. മറ്റൊരു കാര്യം ഇവിടെയുള്ള ജനങ്ങൾ അറിയാതെ അവരുടെ പേരിൽ ലോൺ എടുത്തിരിക്കുന്നു. ഇവരുടെ ആധാരം വീട്ടിലിരിക്കുമ്പോൾ അവരറിയാതെ ആ ആധാരം വെച്ച് ലോൺ പാസ്സാക്കിയിരിക്കുന്നത്.
ഈ കുംഭകോണം ബാങ്ക് തട്ടിപ്പ് കേസ് കേരളത്തിൽ ആദ്യമായിട്ടത് നടക്കുന്നത്. എങ്കിൽ തന്നെയും സഹകരണപ്രശ്നവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്ത കുറിച്ഛ്ക് പറയുകയാണ് സി പി ജോൺ. കരവന്നൂർ സഹകരണ ബാങ്കിലെ ഏറ്റവും വലിയ പ്രശ്നം ഇവിടത്തെ പ്രശ്നങ്ങൾ അധികൃതർ ചൂണ്ടികാണിച്ചില്ല എന്നതാണ്...
ബാങ്കിലെ ഉദ്യോഗസ്ഥർ പറയുന്നത് ഇവർ പാർട്ടിക്ക് പരാതി നൽകി എന്നാണ്. ഇതിനകത്ത് സി പി എമ്മിന് എന്തിനാണ് പരാതി നൽകേണ്ടത് എന്നാണ് സി പി ജോൺ ചോദിക്കുന്നത്. ഇത് കരവന്നൂരിലെ സാധാരണ ജനങ്ങളുടെ പ്രശ്നമാണ് ഇവിടെ ഡിപ്പോസിറ്റ് ചെയ്തവരിൽ കൂലി പണിക്ക് പോകുന്നവർ കാണും... അധ്യാപകർ ഇങ്ങനെ അനവധിപേരുടെ പണമാണ് തട്ടിച്ചെടുത്തിരിക്കുന്നത്.
സഹകരണവേഷധാരികൾ ചെയ്തിരിക്കുന്ന തെറ്റുകൾ മറച്ചു വെക്കരുത് പക്ഷെ ഇവിടെ പാർട്ടി അതാണ് ചെയ്തത് . ചിലർക്ക് വേണ്ടിയിലുള്ള കരുതലുകളാണ് കോപ്പറേറ്റീവിന്റെ ശാപമായി മാറിയത്
സഹകരണ ബാങ്കിൽ ഇതൊന്നും പരിശോധിച്ചില്ലേ...
സഹകരണ ഡിപ്പാർട്ട്മെന്റിൽ ഇൻസ്‌പെക്ടർ മാർ എവിടെ ആയിരുന്നു ഓഡിറ്റ് ഡിപ്പാർട്ട്മെന്റിലെ മാനേജർമാർ എവിടെ ആയിരുന്നു.. രേഖകൾ തരില്ലെന്ന് പറയുമ്പോൾ ഓഡിറ്റ് ഡിപ്പാർട്ട്മെന്റിൽ ആളുകൾ തലകുനിച്ച് ഇറങ്ങി പോകുന്ന അവസരങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കണം ..
സഹകരണ ജീവനക്കാർ യോജിച്ച് പ്രവർത്തിച്ചില്ലെങ്കിൽ ഇനിയും ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകും. അല്ലാതെ സി പി എം ഇതിൽ എന്ത് പറയുന്നു എന്ന പറയേണ്ട... ഇതിന് പരിഹാരം കാണേണ്ടത് കേരളം സർക്കാരാണ്.
ഒന്നമതായി പരിഹാരം കാണേണ്ടത് ഡെപ്പോസിറ്റർമാർക്ക് പൈസ കൊടുക്കലാണ്. തങ്ങളറിപ്പോയത്തെ ലോൺ എടുത്തെന്ന് പറയുന്നവർക്ക്. അതിനുള്ള നടപടി ക്രമം ചെയ്തയു കൊടുക്കുക. ഡെപ്പോസിറ്റർമാരെ സഹായിക്കുക. അവരുടെ പണത്തെ കുറിച്ചുള്ള ഉത്തരം നൽകുക.
ഡെപ്പോസിറ്റർമാരെ രക്ഷിക്കാൻ കേരളം ഗവൺമെന്റിനും കേരളാ ബാങ്കിന്റെ ആളുകൾക്കും ഒന്നും ചെയ്യാൻ കഴിയില്ലെയോ? സഹകരണ ബാങ്കിലെ കണക്കുകൾ കൃത്യമായി നടക്കുന്നുണ്ടോ? ഓഡിറ്റ് കൃത്യമായി നടക്കുന്നുണ്ടോ... ഇതൊക്കെ കൃത്യമായി അറിയണം.
ഇതിനുള്ള വിധിയ്ക്കായി കേരള ജനങ്ങൾ കാത്തിരിക്കുന്നത് പാർട്ടി എന്ത് ചെയ്യുന്നു എന്നതല്ല, കേരളാ ഗവൺമെൻറ് എന്ത് ചെയ്തതാണ്. അതുകൊണ്ട് തന്നെ കേരളം ഗവൺമെൻറ് ഇതിനുള്ള പരിഹാരം കാണണം... കുറ്റവാളികളെ കൈയാമം ചെയ്യണം ഡിപ്പോസിറ്റർമാരുടെ പണം തിരികെ നല്കാമെന്നുള്ള ഉറപ്പും നൽകണം... ഇല്ലെങ്കിൽ കേരള സർക്കാറിന്റെ പരാജയത്തിലേക്കുള്ള ചൂണ്ടുവിരലായി ഈ സംഭവം മാറുമെന്നും സി പി ജോൺ പറഞ്ഞു.
https://www.facebook.com/Malayalivartha























