ശിവൻ കുട്ടി അണ്ണൻ കണ്ണീരു കുടിപ്പിച്ചത് മാത്രമല്ല കെ. എം. മാണിയെ മാത്രമല്ല ബീനാ സതീഷിനെയുമുണ്ട്... അവർ രോഗിയായി ദുരിതത്തിലുമായി

നിയമസഭാ കൈയ്യാങ്കളി കേസിലെ സി പി എം നേതാക്കളായ പ്രതികള്‍ മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ബീനാ സതീഷിനെ നിത്യരോഗിയാക്കിയ കഥ കേട്ടാല്‍ കേരളം ഞെട്ടും.
ബീനാ സതീഷ് ചെയ്ത കുറ്റം ഒന്നേയുള്ളു.അത് , ഏത് കോടതിയില്‍ പോയാലും, കെ.എം. മാണിയുടെ ബജറ്റ് തടസ്സപ്പെടുത്തിയ പ്രതികള്‍ക്ക് ശിക്ഷ കിട്ടും എന്ന് പറഞ്ഞതു മാത്രമാണ്. സുപ്രീം കോടതിയില്‍ പോയാല്‍ സര്‍ക്കാര്‍ കളങ്കപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ബീനയെ സര്‍ക്കാര്‍ തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലേക്ക് സ്ഥലം മാറ്റി. അതും ഒരു ശുചിമുറി പോലുമില്ലാത്ത ഒരോഫീസിലേക്ക്.തിണ്ണമിടുക്ക് കാട്ടിയ നേതാക്കളുടെ പ്രതികാരമായിരുന്നു അത്.
സിജെഎം കോടതി മുതല്‍ സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ നിയമസഭാ കൈയ്യാങ്കളി കേസില്‍ സര്‍ക്കാര്‍ തോല്‍ക്കുമ്പോള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ആയിരുന്ന ബീനാ സതീഷ് ഒരു രോഗിയായി മാറികഴിഞ്ഞിരുന്നു. കൈയാങ്കളി കേസില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്നതായിരുന്നു രോഗ കാരണം.
തിരുവനന്തപുരം സിജെഎം കോടതിയില്‍ നിയമസഭാ കൈയ്യാങ്കളി കേസ് വിചാരണയ്ക്ക് എത്തിയപ്പോള്‍ ബീനയായിരുന്നു പ്രോസിക്യൂഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍.
കേസ് പിന്‍വലിക്കണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ ബീനയ്ക്ക് നല്‍കിയത്. ഇതനുസരിച്ച് ഹര്‍ജി ഫയല്‍ ചെയ്യാനും നിര്‍ദ്ദേശം കിട്ടി .പ്രോസിക്യൂഷന്‍ ഡി.ഡി.യുടെ ജോലി ഹര്‍ജി ഫയല്‍ ചെയ്യല്‍ മാത്രമല്ല. അതിന്റെ സാധ്യത കൂടി പരിശോധിക്കലാണ്.കൈയ്യാങ്കളി കേസ് നിലനില്‍ക്കില്ലെന്ന് ബീനക്ക് മനസിലായി.അക്കാര്യം മേലധികാരികളോട് തുറന്നു പറഞ്ഞു. എന്നാല്‍ ശകാരമായിരുന്നു ഫലം.അതിന്റെ ഫലമാണ് സര്‍ക്കാര്‍ ഇപ്പോള്‍ അനുഭവിക്കുന്നത്.
ലോകം മുഴുവന്‍ ലൈവായി കാണുകയും ദേശീയ തലത്തില്‍ പോലും വിവാദമാക്കുകയും ചെയ്ത കൈയ്യാങ്കളി കേസ് പിന്‍വലിക്കാനാവില്ലെന്ന് ബീന നിലപാട് എടുത്തു. കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചാലും കോടതിക്ക് മുന്നില്‍ വാദിക്കാന്‍ ഒന്നും ഉണ്ടാവില്ല. കോടതിയുടെ പരിഹാസം ഏറ്റുവാങ്ങേണ്ടിയും വരും.
സര്‍ക്കാര്‍ നിലപാട് വഞ്ചിയൂര്‍ കോടതിയില്‍ അറിയിക്കേണ്ട ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ പ്രതികള്‍ക്കെതിരെ കടുത്ത നിലപാട് എടുത്തതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. ബീനയെ മറികടന്ന് പ്രതികള്‍ക്കായി പുറത്തുനിന്നും സര്‍ക്കാര്‍ അഭിഭാഷകനെ കൊണ്ടുവന്നു.
ഹര്‍ജിയില്‍ നടന്ന വാദത്തിനിടെ ബീനയും പ്രതികള്‍ക്കായി സിപിഎം കൊണ്ടു വന്ന അഭിഭാഷകന്‍ കെ.രാജഗോപാലന്‍ നായരും തമ്മിലുള്ള രൂക്ഷമായ വാദമാണ് തിരുവനന്തപുരം സിജെഎം കോടതിയില്‍ നടന്നത്. സര്‍ക്കാര്‍ വാദം പുറത്തുനിന്നുള്ള അഭിഭാഷകനല്ല പറയേണ്ടതെന്ന് ബീനാ വാദിച്ചു . ബീനയുടെ വാദം അംഗീകരിച്ച കോടതി നടത്തി കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ തള്ളി.
കടുത്ത ഒറ്റപ്പെടലും മാനസിക പീഡനവുമാണ് തുടര്‍ന്നങ്ങോട്ട് ബീനക്ക് അനുഭവിക്കേണ്ടി വന്നത്. സിജെഎം കോടതിയിലേറ്റ തിരിച്ചടിക്ക് സര്‍ക്കാര്‍ ബീനയോട് പ്രതികാരം ചെയ്തു. വിരമിക്കാന്‍ ഏഴ് മാസം ബാക്കി നില്‍ക്കുമ്പോള്‍ ബീനയെ തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലേക്കുള്ള സ്ഥലംമാറ്റി. ഒരു ശുചി മുറി പോലുമില്ലാത്ത ആലപ്പുഴ ഓഫീസിലേക്കുള്ള സ്ഥലം മാറ്റം ബീനയുടെ മനസ്സമാധാനം ഇല്ലാതാക്കി. തന്നെ അപകീര്‍ത്തിപ്പെടുത്തിയതായി ബീനക്ക് തോന്നി.
വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്ന തന്നെ സ്ഥലം മാറ്റിയത് സര്‍ക്കാരിന്റെ പ്രതികാരമാണെന്ന് ഇന്നും വിശ്വസിക്കുകയാണ് ബീനാ സതീഷ്.
ഔദ്യോഗിക തലത്തിലുള്ള ഒറ്റപ്പെട്ടലും വേട്ടായടലും ബീനയെ മാനസികമായി തളര്‍ത്തി. സര്‍ക്കാരിന് അനഭിമതയാണെന്ന് സഹപ്രവര്‍ത്തകര്‍ മനസിലാക്കിയതോടെ ബീനാ തികച്ചും ഒറ്റപ്പെട്ടു.
സര്‍വ്വീസില്‍ നിന്നും വിരമിച്ചിട്ടും മാനസികസമ്മര്‍ദ്ദം ആരോഗ്യത്തെ കൂടി ബാധിച്ചു. തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലാണ് ബീനാ സതീഷ് ഇപ്പോള്‍. ബീന എതിര്‍ത്തിട്ടും സിജെഎം കോടതിയിലും പിന്നീട് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹര്‍ജിയുമായി പോയ സര്‍ക്കാരിന് എല്ലായിടത്തും നല്ലപണി കിട്ടി.അവസാനം ബീന പറഞ്ഞത് സംഭവിച്ചു. അതേ സിജെഎം കോടതിയിലേക്ക് കേസ് തിരിച്ചെത്തി.
ഒരു മെമ്മോ പോലും ബീന വാങ്ങിയിട്ടില്ല. താന്‍ എന്തിനിങ്ങനെ വേട്ടയാടപ്പെട്ടുവെന്ന് ബീനയ്ക്ക് അറിയില്ല. ഏത് സര്‍ക്കാരായാലും എടുക്കുന്ന നിലപാട് തെറ്റാണെങ്കില്‍ അതു തുറന്നു പറയാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് കഴിയണമെന്ന് ബീന പറടയുന്നു. അതു മാത്രമാണ് താന്‍ ചെയ്തത്. ദിവസങ്ങള്‍ നീണ്ട വിചാരണയ്‌ക്കൊടുവില്‍ ഹൈക്കോടതിയും സുപ്രീം കോടതിയും ബീനയുടെ വാദങ്ങള്‍ അംഗീകരിച്ചിരിക്കുന്നു.
"
https://www.facebook.com/Malayalivartha























