ജീവന്‍ വെടിയുന്നതിന്റെ തൊട്ടുമുമ്പ് ഒരു പാത്രത്തില്‍നിന്ന് ഭക്ഷണം കഴിച്ച സുഹൃത്തുക്കള്‍ ഇനിയും ആ വെടിയൊച്ചയുടെ ഞെട്ടലില്‍ നിന്നും മുക്തരാകാതെ.... മരണത്തിന്റെ ആ മുഴക്കം അവരുടെ കാതുകളില്‍ അലയടിക്കുന്നു.... കണ്‍മുന്നില്‍ നിന്ന് മാനസയെ വലിച്ചിഴച്ച് കൊണ്ടുപോയ കാഴ്ച അവരുടെ കണ്ണുകളില്‍ നിന്ന് മായാതെ ... മാനസയുടെ വേര്‍പാടിന്റെ വേദനയില്‍ നീറി സഹപാഠികളും അധ്യാപകരും

ജീവന്‍ വെടിയുന്നതിന്റെ തൊട്ടുമുമ്പ് ഒരു പാത്രത്തില്‍നിന്ന് ഭക്ഷണം കഴിച്ച സുഹൃത്തുക്കള്‍ ഇനിയും ആ വെടിയൊച്ചയുടെ ഞെട്ടലില്‍ നിന്നും മുക്തരാകാതെ.... മരണത്തിന്റെ ആ മുഴക്കം അവരുടെ കാതുകളില്‍ അലയടിക്കുന്നു....
കണ്‍മുന്നില്‍ നിന്ന് മാനസയെ വലിച്ചിഴച്ച് കൊണ്ടുപോയ കാഴ്ച അവരുടെ കണ്ണുകളില്‍ നിന്ന് മായാതെ ... മാനസയുടെ വേര്‍പാടിന്റെ വേദനയില്‍ നീറി സഹപാഠികളും അധ്യാപകരും.
നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജിലെ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും നഷ്ടമായത് തങ്ങളുടെ മനസ്സ് കവര്‍ന്ന കൂട്ടുകാരിയെയും മിടുക്കിയായ വിദ്യാര്‍ഥിയെയുമാണ്. സുഹൃത്തിന്റെ വെടിയേറ്റു മരിച്ച ഹൗസ് സര്‍ജനായ കണ്ണൂര്‍ സ്വദേശി മാനസയുടെ വേര്‍പാടിന്റെ വേദനയില്‍ നീറുകയാണ് സഹപാഠികളും അധ്യാപകരും.
കൂട്ടുകാരിക്ക് അശ്രുപൂജ അര്‍പ്പിക്കുമ്പോഴും മാനസ തങ്ങളെ വിട്ടുപോയിട്ടില്ലെന്ന വിശ്വാസമാണ് ഇവര്‍ക്ക്. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജിലെ അധ്യാപകര്‍ക്കും മാനസയെക്കുറിച്ച് നല്ലതേ പറയാനുള്ളൂ.
മരിക്കുന്നതിന് അഞ്ചുദിവസംമുമ്പ് മാനസ തന്റെയടുത്ത് വന്നതായി ഡോ. എല്‍ദോസ് ടി പോള്‍ ഓര്‍മിക്കുന്നു. കോവിഡ് കാലത്ത് നഷ്ടപ്പെട്ട ഇന്റേണ്‍ഷിപ്പിന് വീണ്ടും അവസരം ലഭിക്കുമോ എന്നറിയാണ് എത്തിയത്. സെന്റര്‍ കൗണ്‍സിലുമായി ബന്ധപ്പെട്ടശേഷം വിവരം അറിയിക്കാമെന്ന് മാനസയോട് പറഞ്ഞതായി ഡോക്ടര്‍ ഓര്‍മിക്കുന്നു.
നാലുവര്‍ഷം ഒരു സബ്ജക്ടുപോലും നഷ്ടപ്പെടാതെ അര്‍പ്പണബോധത്തോടെ പഠിച്ച വിദ്യാര്‍ഥിനിയായിരുന്നു. ഒരു ക്ലാസുപോലും മുടങ്ങാതെ കോളേജില്‍ വന്നിരുന്ന മാനസയെക്കുറിച്ച് നിറമിഴികളോടെ എല്‍ദോസ് പറഞ്ഞു. മൃതദേഹം സൂക്ഷിച്ച കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ നൂറുകണക്കിന് അധ്യാപകരും അനധ്യാപകരും വിദ്യാര്‍ഥികളുമാണ് അനുശോചനം അറിയിക്കാനെത്തിയത്.
https://www.facebook.com/Malayalivartha


























