പതാകയില്‍ വയ്ക്കാന്‍ മാത്രമുള്ളതല്ല അരിവാള്‍! ക്ഷീരകര്‍ഷകനെയാണ് ഒറ്റയ്ക്ക് അരിവാളെടുത്ത് പുല്ലരിയാന്‍ പോയപ്പോള്‍ പിടിച്ച് പിഴ ചുമത്തിയത്; അരിവാള്‍ പ്രതിനിധാനം ചെയ്യുന്ന കര്‍ഷകര്‍ക്ക് ജീവിക്കേണ്ടേന്ന ശ്രീജിത്ത് പണിക്കര്‍

സർക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങളെ വീണ്ടും കണക്കിന് പരിഹസിച്ച് ശ്രീജിത് പണിക്കർ രംഗത്ത്. ഇടത് പക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് പുല്ലരിയാന്‍ അരിവാളുമായി പോയ ക്ഷീരകര്‍ഷകനെ പിടിച്ച് പിഴ ചുമത്തിയെന്നാണ് ശ്രീജിത്ത് പണിക്കര്‍ വിമര്‍ശിക്കുന്നത്.
50,000 രൂപ വായ്പയെടുത്ത് പശുവിനെ വാങ്ങി ഉപജീവനം നടത്തുന്ന ക്ഷീര കര്‍ഷകനെ പിഴചുമത്തിയെന്നും കൊടിയില്‍ വയ്‌ക്കാന്‍ മാത്രമുളളതല്ല അരിവാളെന്നും ശ്രീജിത്ത് പണിക്കര്‍ ഫേസ്‌ബുക്കിലൂടെ പറയുന്നു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂര്‍ണരൂപം ചുവടെ:
പതാകയില്‍ വയ്ക്കാന്‍ മാത്രമുള്ളതല്ല അരിവാള്‍. അന്‍പതിനായിരം രൂപ വായ്പയെടുത്ത് പശുവിനെ വാങ്ങി ഉപജീവനം നടത്തിവന്ന ക്ഷീരകര്‍ഷകനെയാണ്, ഒറ്റയ്ക്ക് അരിവാളെടുത്ത് പുല്ലരിയാന്‍ പോയപ്പോള്‍ പിടിച്ച് പിഴ ചുമത്തിയത്. അതും ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത്. അരിവാള്‍ പ്രതിനിധാനം ചെയ്യുന്ന കര്‍ഷകര്‍ക്ക് ജീവിക്കേണ്ടേ?
https://www.facebook.com/Malayalivartha
























