യുവാവിന്റെ വയർ കീറി കല്ല് നിറച്ചത് രാഖി; ഭാര്യയുടെ നിർദ്ദേശ പ്രകാരം ആന്തരീക അവയവങ്ങൾ കവറിലാക്കി തോട്ടിൽ തള്ളി മുഖ്യ പ്രതി ബിജു:- കുമ്പളങ്ങിയിൽ ചതുപ്പിൽ യുവാവിനെ ചവിട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കുമ്പളങ്ങി പഴങ്ങാടിന് സമീപം ചതുപ്പില്‍ കുഴിച്ചിട്ട നിലയില്‍ യുവാവിനെ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മരിച്ച ആൻ്റണി ലാസറിൻ്റെ മൃതദ്ദേഹം വയർ കീറി കല്ല് നിറച്ച് ചെളിയിൽ താഴ്ത്താൻ നിർദ്ദേശിച്ചത് മുഖ്യ പ്രതി ബിജുവിൻ്റെ ഭാര്യ രാഖിയെന്ന് പൊലീസ്. വയർ കീറിയ ശേഷം ആന്തരീക അവയവങ്ങൾ കവറിലാക്കി തോട്ടിൽ തള്ളിയതും രാഖിയാണെന്ന് പൊലീസ് കണ്ടെത്തി. കുമ്പളങ്ങി സ്വദേശി ബിജു സംസ്ഥാനം വിട്ടതായി പൊലീസിന് വിവരം ലഭിച്ചു. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.
കഴിഞ്ഞ മാസം അവസാനത്തോടെയാണ് ചെളിയിൽ ചവിട്ടിത്താഴ്ത്തിയ നിലയിൽ കുമ്പളങ്ങി പഴങ്ങാട് പടിക്കല്‍ വീട്ടില്‍ ആന്റണി ലാസറിന്റെ മൃതദേഹം കണ്ടെത്തുന്നത്. അഴുകി അസ്ഥി മാത്രമായ നിലയിലായിരുന്നു ചതുപ്പില്‍ നിന്ന് കണ്ടെടുത്തത്. സംഭവം കൊലപാതകമാണെന്ന് അന്നുതന്നെ പോലീസ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ജൂൺ ഒമ്പതാം തീയതി മുതൽ ലാസറിനെ കാണാതാവുകയായിരുന്നു. മൃതദേഹത്തിലെ വസ്ത്രങ്ങള്‍ ആന്റണി ലാസറിന്റേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. പരിശോധനകള്‍ക്കു ശേഷം പോലീസും ഇതേ നിഗമനത്തില്‍ എത്തുകയായിരുന്നു.
ലാസറിനെ കാണാതായെന്ന് ബന്ധുക്കള്‍ നേരത്തെ പരാതി നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ രണ്ടുപേരെക്കുറിച്ച് ബന്ധുക്കള്‍ സംശയം ഉന്നയിച്ചിരുന്നു. ഇവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഇവര്‍ ഒളിവില്‍ പോയി. ലാസറിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നിരീക്ഷിച്ച് നേരത്തെ പോലീസ് അന്വേഷണം നടത്തിയതാണ്. ലാസര്‍ കുമ്പളങ്ങിയില്‍ തന്നെയുണ്ടാകുമെന്ന നിഗമനത്തിലായിരുന്നു പോലീസ്.
സംഭവത്തിൽ കുമ്പളങ്ങി പുത്തങ്കരിവീട്ടിൽ സെൽവൻ (53), കുമ്പളങ്ങി തറേപ്പറമ്പിൽ വീട്ടിൽ ഒന്നാം പ്രതി ബിജുവിെൻറ ഭാര്യ മാളു എന്ന രാഖി (22) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജൂലൈ ഒമ്പതിന് രാത്രിയാണ് ബിജുവും സുഹൃത്തുകളും ചേർന്ന് ആൻറണി ലാസറിനെകൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മരിച്ച ലാസറും സഹോദരനും ചേർന്ന് ഒന്നാംപ്രതി ബിജുവിനെ നാലുവർഷം മുമ്പ് ആക്രമിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തതിെൻറ വിരോധത്തിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ലാസറിന്റെ ഒരു സുഹൃത്തിനെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കുമ്പളങ്ങിക്കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ചതുപ്പില്‍ കുഴിച്ചിട്ട മൃതദേഹം വെള്ളം ഉയര്‍ന്നപ്പോള്‍ പുറത്തേക്ക് പൊങ്ങി വന്നതായിരുന്നു. ബിജുവിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























