പതിനാലുകാരിയായ മകൾക്ക് കലശലായ വയറു വേദന; പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം; അജ്ഞാതൻ കാറിൽക്കയറ്റിക്കൊണ്ടു പോയി മയക്കുമരുന്നു നൽകിയ ശേഷം സംഭവിച്ചത് വിവരിച്ച് പതിനാലുകാരി ; ഒടുവിൽ ഗർഭസ്ഥ ശിശുവിന് ദാരുണാന്ത്യം ; അയാളെ തൂക്കിയെടുക്കാനൊരുങ്ങി പോലീസ്

അജ്ഞാതൻ കാറിൽക്കയറ്റിക്കൊണ്ടു പോയി. ശേഷം മയക്കുമരുന്നു നൽകി അതി ക്രൂരമായ പീഡനം. എട്ടും പൊട്ടും തിരിയാത്ത പതിനാലു വയസ്സുകാരി ഗർഭിണിയായി. ഒടുവിൽ കുട്ടിയുടെ ഗർഭസ്ഥ ശിശു മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. വളരെ ദയനീയമായ സംഭവങ്ങളാണ് അരങ്ങേറിയിരിക്കുന്നത്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്. വയറുവേദനയെതുടർന്ന് ഞായറാഴ്ച അമ്മ കുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിയുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഗർഭസ്ഥശിശു മരിക്കുകയായിരുന്നു.
അപകടാവസ്ഥയിലായിരുന്ന നാലരമാസം പ്രായമായ ഗർഭസ്ഥശിശു ആണ് മരിച്ചത്. പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടു പോയി മയക്ക് മരുന്ന് നൽകിയ ശേഷം പീഡിപ്പിച്ചതായാണ് പെൺകുട്ടി ചൈൽഡ് ലൈനിനും പൊലീസിനും മൊഴി നൽകിയിരിക്കുന്നത്. സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ചതായി കരുതുന്ന മധ്യവയസ്‌ക്കനായി പാമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.
പോക്‌സോ നിയമപ്രകാരം പാമ്പാടി പോലീസ് കേസെടുത്തു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. കെ.എൽ. സജിമോന്റെ മേൽനോട്ടത്തിൽ പാമ്പാടി, മണർകാട് പൊലീസ് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടങ്ങി.
മരിച്ച ഗർഭസ്ഥശിശുവിന്റെ ഡി.എൻ.എ. സാമ്പിൾ ശേഖരിച്ചശേഷം ഇന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും. അടുത്തിടെ നിരന്തരമായി മെഡിക്കൽ കോളേജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിൽ ഗർഭസ്ഥ ശിശു മരിക്കുന്നുണ്ട്.
സംഭവത്തിൽ ആശുപത്രി അധികൃതർ നിരന്തരം വീഴ്ച വരുത്തുന്നതിനിടെയാണ് ഇപ്പോൾ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ കുട്ടി കൂടി മരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























