നസ്രാണികൾക്ക് മുന്നിൽ മുട്ടുകുത്തി? ഒരുത്തനെയും വെറുതേ വിടില്ല! നാദിർഷയ്ക്ക് പിസിയുടെ വിരട്ട്.... 'രാക്ഷസരാമ'നെ പോലെ 'ഈശോ'യും... ഒരുത്തനേം ഭയക്കില്ലെന്ന് വിനയനും...

മലയാളികൾക്ക് പ്രിയപ്പെട്ട സംവിധായകനും പാരഡി ഗായകനും രചയിതാവും ഒക്കെയാണ് നാദിർഷാ. എന്നാൽ ഇപ്പോൾ അദ്ദേഹം ഏതാനും കുറച്ച് ദിവസങ്ങളായിട്ട് വിവാദങ്ങളുടെ വക്കിലാണ് എന്നു വേണം പറയാൻ. ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഈശോ. ഇതിൽ ' നോട്ട് ഫ്രം ദ് ബൈബിള്‍' എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രത്തിനെതിരെയാണ് വ്യാപക പ്രതിഷേധവുമായി ചില ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
ഇശോ എന്ന പേരും നോട്ട് ഫ്രം ദ് ബൈബിള്‍ എന്ന ടാഗ് ലൈന്‍ യേശുവിനേയും ക്രിസ്ത്യാനികളേയും അപമാനിക്കുന്നതാണെന്നാണ് വിമര്‍ശകരുടെ ആരോപണം. ചിത്രത്തിന്റെ പേരിന് അങ്ങനെ ഒരു ടാഗ് ലൈൻ പോലും ആവശ്യം ഇല്ലായിരുന്നുവെന്നാണ് കാത്തലിക് വൈദികനായ ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അഭിപ്രായപ്പെട്ടത്.
എന്തായാലും ക്രിസ്ത്യാനികൾ നാദിർഷായെ വെട്ടാനും കൊല്ലാനും ഒന്നും വരില്ല. യേശു, യാസു, യേശുദാസ് അങ്ങനെ എത്രയോ പേരുകൾ ക്രിസ്താനികളുടെ ഇടയിലുണ്ട്.. അപ്പോൾ ചോദ്യമിതാണ് ; മുഹമ്മദ് എന്ന പേരുള്ള അനേകം മുസ്ലീങ്ങളുണ്ടല്ലോ, അടുത്ത പടത്തിനു മുഹമ്മദ് not from the Quran എന്ന ടാഗ്‌ലൈനിൽ ഒരു പടം ഇറക്കാൻ പറ്റുമോ എന്നുള്ള വെല്ലുവിളിയാണ് സിബി അച്ചന്‍ നടത്തിയത്.
ക്രിസ്ത്യന്‍ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണ് ഈ ടൈറ്റില്‍ എന്നായിരുന്നു ഇത്തരത്തിൽ ഉയരുന്ന പ്രധാനവിമർശനം. ദിലീപ് നായകനായ നാദിര്‍ഷ ചിത്രം കേശു ഈ വീടിന്റെ നാഥന്‍ പേര് മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
രണ്ട് പേരുകളും ക്രൈസ്തവ വികാരം വ്രണപ്പെടുത്തുന്നതല്ലെന്നും കഥാപാത്രങ്ങളുടെ പേരാണെന്നും സിനിമ ഇറങ്ങിയ ശേഷം മതവിശ്വാസം വ്രണപ്പെടുന്നുവെന്ന് തോന്നിയാല്‍ ഏത് ശിക്ഷയും ഏറ്റുവാങ്ങുമെന്നും നാദിര്‍ഷയും വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
എന്നാലിപ്പോൾ ഏറ്റവുമൊടുവിലായി നാദിർഷായ്ക്ക് താക്കീതുമായി എത്തിയിരിക്കുന്നത് പി.സിയാണ്. 'ഈശോ' എന്ന പേരില്‍ സിനിമ പുറത്തിറങ്ങിയാല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് തന്നെയാണ് പി.സി. ജോര്‍ജ് കടുപ്പിച്ച് പറയുന്നത്.
ഈ പേരില്‍ സിനിമ ഇറക്കാമെന്ന് സംവിധായകന്‍ നാദിര്‍ഷ വിചാരിക്കേണ്ടെന്നും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നുമാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പി.സി തുറന്നടിച്ചത്. പിസി പറഞ്ഞത് ഇങ്ങനെയായിരുന്നു....
ക്രിസ്ത്യന്‍ സമൂഹത്തെ അപമാനിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയോടെ ഇറങ്ങിത്തിരിച്ച കുറച്ച് സിനിമാക്കാര്‍ ഇവിടെയുണ്ട്. മലയാള സിനിമയിലെ ഗുണ്ടാ കഥാപാത്രങ്ങളെ എടുത്തുനോക്കുക. മിക്ക ഗുണ്ടകളും ക്രിസ്ത്യാനികള്‍ ആയിരിക്കും, അവന്റെ കഴുത്തില്‍ ഒരു കുരിശും കാണും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. ഇത് സംബന്ധിച്ച പരാതികള്‍ കിട്ടികൊണ്ടിരിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ സിനിമകള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു.
കേരളത്തില്‍ വലിയ സാംസ്‌കാരികമൂല്യങ്ങള്‍ക്ക് വില കല്‍പിച്ച സഭയാണ് ക്രൈസ്തവ സഭ. നമ്മുടെ സമൂഹത്തിനു വേണ്ടി ചെയ്യാന്‍ കഴിയുന്ന എല്ലാ നന്മകളും ചെയ്തു. ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നലാണ് ഇത്തരക്കാര്‍ക്ക് വളം. ഇത് അനീതിയാണ്.
നാദിര്‍ഷായെയും കൂട്ടരെയും ഞാന്‍ വിടില്ല. ക്രിസ്ത്യന്‍ സമൂഹത്തെ മാത്രമല്ല, അതിപ്പോള്‍ മുസ്ലിം സമൂഹത്തെയും ഹൈന്ദവ സമൂഹത്തെയും അപമാനിച്ചാലും ഞാന്‍ വിടില്ല. ഞാനൊരു പൊതുപ്രവര്‍ത്തകനാണ്. എം.എല്‍.എ അല്ലാത്തതിനാല്‍ ഇപ്പോള്‍ ധാരാളം സമയമുണ്ട്. ഇവനെയൊക്കെ നന്നാക്കിയിട്ടേ ഞാന്‍ പോകൂ.
നാദിര്‍ഷയെ പോലൊരാള്‍ ഇങ്ങനെ ചെയ്തല്ലോ എന്ന് ഓര്‍ക്കുമ്പോഴാണ് വിഷമം. ഈ പേരില്‍ സിനിമ ഇറക്കാമെന്ന് ആരും വിചാരിക്കേണ്ട. ഒരു തിയറ്ററിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കുകയുമില്ല. കേരളം മുഴുവന്‍ ഞാന്‍ ഇറങ്ങും എന്നുള്ള മുന്നറിയിപ്പും പി.സി ജോര്‍ജ്ജ് നൽകിയിട്ടുണ്ട്.
വിവാദങ്ങളെ തുടര്‍ന്ന് ചിത്രത്തിന്റെ പേരിനൊപ്പമുള്ള നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ്‌ലൈന്‍ ഒഴിവാക്കിയിട്ടുണ്ടായിരുന്നു. എന്നിട്ടും വിവാദങ്ങൾ വിടാതെ പിന്തുടരുവാണ്. അതിനുശേഷം വിശദീകരണവുമായി സംവിദായകൻ വിനയനും രംഗത്തെത്തിയിട്ടുണ്ട്.
ഈശോ എന്ന പേര് മാറ്റാന്‍ നാദിര്‍ഷ തയ്യാറാണെന്ന് അറിയിക്കുകയാണ് വിനയന്‍ ചെയ്തിരിക്കുന്നത്. തന്റെ ഫെയ്സ് ബുക്കിലൂടെയാണ് വിനയന്‍ ഇക്കാര്യങ്ങൾ തുറന്ന് പറയുന്നത്. അതോടൊപ്പം തനിക്ക് നേരത്തേ അഭിമുഖീകരിക്കേണ്ട വന്ന സാഹചര്യത്തേയും ചൂണ്ടിക്കാട്ടുന്നുണ്ട്.
വിവാദങ്ങൾ ഒഴിവാക്കുക, നാദിർഷാ 'ഈശോ' എന്ന പേര് മാറ്റാൻ തയ്യാറാണ്. 'ഈശോ' എന്ന പേര് പുതിയ സിനിമയ്ക്ക് ഇട്ടപ്പോൾ അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കിൽ നാദിർഷയ്ക് ആ പേര് മാറ്റാൻ കഴിയില്ലേ? ഇന്നു രാവിലെ ശ്രീ നാദിർഷയോട് ഫോൺ ചെയ്ത് ഞാനിങ്ങനെ ചോദിച്ചിരുന്നു.
ആ ചിത്രത്തിന്‍റെ പോസ്റ്റർ ഇന്നലെ ഷെയർ ചെയ്തതിനു ശേഷം എനിക്കു വന്ന മെസേജുകളുടെയും ഫോൺ കോളുകളുടെയും ഉള്ളടക്കം നാദിർഷയുമായി ഞാൻ പങ്കുവച്ചു. ഇതിനു ശേഷം തന്റെ അനുഭവം വിവരിക്കുകയാണ് വിനയൻ.
2001ൽ ഇതു പോലെ എനിക്കുണ്ടായ ഒരനുഭവം ഞാൻ പറയുകയുണ്ടായി. അന്ന് ശ്രീ മമ്മൂട്ടി നായകനായി അഭിനയിച്ച 'രാക്ഷസരാജാവ്' എന്ന ചിത്രത്തിന്‍റെ പേര് 'രാക്ഷസരാമൻ' എന്നാണ് ആദ്യം ഇട്ടിരുന്നത്. പുറമെ രാക്ഷസനെപ്പോലെ തോന്നുമെങ്കിലും അടുത്തറിയുമ്പോൾ ശ്രീരാമനേപ്പോലെ നൻമയുള്ളവനായ രാമനാഥൻ എന്നു പേരുള്ള ഒരു നായകന്‍റെ കഥയായതു കൊണ്ടാണ് രാക്ഷസരാമൻ എന്ന പേര് ഞാൻ ഇട്ടത്. പക്ഷേ പ്രത്യക്ഷത്തിൽ രാക്ഷസരാമൻ എന്നു കേൾക്കുമ്പോൾ ശ്രീരാമ ഭക്തർക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്നാ പേരു മാറ്റാൻ ഞങ്ങൾ തയ്യാറായത്.
സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം അവന്‍റെ അഭയമായി കാണുന്ന വിശ്വാസങ്ങളെ മുറിവേൽപ്പിച്ച് കൈയ്യടി നേടേണ്ട കാര്യം സിനിമക്കാർക്കുണ്ടന്നു ഞാൻ കരുതുന്നില്ല. അല്ലാതെ തന്നെ ധാരാളം വിഷയങ്ങൾ അധസ്ഥിതന്‍റെയും പാർശ്വവൽക്കരിക്കപ്പെട്ടവന്റേതുമായി വേണമെങ്കിൽ പറയാൻ ഉണ്ടല്ലോ?
ഇതിലൊന്നും സ്പർശിക്കാതെ തന്നെയും സിനിമാക്കഥകൾ ഇന്‍ററസ്റ്റിംഗ് ആക്കാം. ആരെയെങ്കിലും ഈശോ എന്ന പേരു വേദനിപ്പിക്കുന്നെങ്കിൽ അതു മാറ്റിക്കൂടേ നാദിർഷാ എന്ന എന്‍റെ ചോദ്യത്തിന് 'സാറിന്‍റെ ഈ വാക്കുകൾ ഉൾക്കൊണ്ടു കൊണ്ട് ഞാനാ ഉറപ്പു തരുന്നു, പേരു മാറ്റാം' എന്നു പറഞ്ഞ പ്രിയ സഹോദരൻ നാദിർഷായോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. പുതിയ പേരിനായി നമുക്കു കാത്തിരിക്കാം. പ്രശ്നങ്ങൾ എല്ലാം ഇവിടെ തീരട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
എന്നാൽ, ഇതിന്റെ മറവില്‍ ഒരുവിഭാഗം കൃത്യമായ വര്‍ഗീയ പ്രചരണവും നടത്തുന്നുണ്ട്. അതിന് അവര്‍ ഏറ്റു പിടിക്കുന്നത് നാദിര്‍ഷായേയും അദ്ദേഹത്തിന്‍റെ ഇസ്ലാം മത വിശ്വാസി എന്ന ഐഡന്‍റിറ്റിയുമാണ്. ഇസ്ലാം മത വിശ്വാസിയായ നാദിര്‍ഷ ക്രിസ്ത്യന്‍ വിശ്വാസത്തെ അപമാനിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നാണ് ഒരു വിഭാഗം ആളുകള്‍ ആരോപിക്കുന്നത്. ഇത്തരം കമന്‍റുകള്‍ നാദിര്‍ഷയുടെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ കമന്റുകളായും നിറയുന്നത് നമുക്ക് കാണാൻ സാധിക്കും.
എന്നാൽ മലയാളി പൊതുസമൂഹത്തിന് ഒരിക്കലും അംഗീകരിക്കാന‍് കഴിയാത്ത വര്‍ഗീയത നിറഞ്ഞ് നില്‍ക്കുന്ന കമന്‍റുകളും നാദിര്‍ഷയുടെ പോസ്റ്റില്‍ നിറയുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.
ക്രിസ്ത്യന്‍-മുസ്ലിം വര്‍ഗീയത സൃഷ്ടിക്കാന്‍ ചിലര്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായും ഒരു വിഭാഗം ആളുകള്‍ ചൂണ്ടിക്കാണിക്കുന്നു. വര്‍ഗീയത നിറഞ്ഞ് നില്‍ക്കുന്ന പല കമന്‍റുകളും വന്നിരിക്കുന്നത് ഫേക്ക് അക്കൗണ്ടുകളില്‍ നിന്നാണ് എന്നുള്ളതാണ് ഇത്തരമൊരു സംശയത്തിന് ബലം നല്‍കുന്നത്.
https://www.facebook.com/Malayalivartha


























