'ബ്രഡ് മോഷ്ടിച്ചാല്‍ പോലും വാര്‍ത്ത കൊടുക്കുന്ന പോലീസ്, പ്രതി സിപിഎം പ്രവര്‍ത്തകനായതിനാല്‍ വാര്‍ത്ത പുറത്തു വിട്ടില്ല'!! പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ സംഭവത്തിൽ പ്രതികരണവുമായി പിതാവ്

സൈക്കിള്‍ പഞ്ചര്‍ ഒട്ടിക്കുന്നതിനിടെ പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ നാടന്‍ പാട്ടുകലാകാരനായ പതിക്കക്കുടി രതീഷ് ചന്ദ്രന്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി പെണ്‍കുട്ടിയുടെ പിതാവ്.
പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടും അയാളുടെ ചിത്രം പുറത്തു വിടാന്‍ ആദ്യ ഘട്ടത്തില്‍ പോലീസ് തയാറായിരുന്നില്ലെന്നും ബ്രഡ് മോഷ്ടിച്ചാല്‍ പോലും വാര്‍ത്ത കൊടുക്കുന്ന പൊലീസ്, പ്രതി സിപിഎം പ്രവര്‍ത്തകനായതിനാലായിരിക്കും വാര്‍ത്ത പുറത്തു വിടാതിരുന്നത് എന്നാണു കരുതുന്നതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
സിപിഎം നായത്തോട് ബ്രാഞ്ച് ഭാരവാഹിയാണ് അറസ്റ്റിലായ രതീഷ് എന്നാണ് വിവരം എന്നും എംഎല്‍എ ഉള്‍പ്പടെയുള്ളവരോട് ഈ വിഷയം സംസാരിച്ചിരുന്നതായും പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി.പ്രതിയുടെ ഫോണില്‍ പരിചയമുള്ള നാല് ആളുകളുടെ വിഡിയോ കണ്ടതായും കുട്ടികള്‍ കുളിക്കുന്നത് ഉള്‍പ്പടെയുള്ള വിഡിയോകള്‍ ഇയാള്‍ പകര്‍ത്തിയിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി.
സൈക്കിളിന്റെ പഞ്ചര്‍ ഒട്ടിക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ കൊണ്ട് കാറ്റടിപ്പിച്ച് സ്വകാര്യ ഭാഗങ്ങള്‍ വിഡിയോയില്‍ പകര്‍ത്തുകയായിരുന്നു പ്രതി. മൊബൈല്‍ ഫോണിന്റെ ക്യാമറ ഓണ്‍ ചെയ്തു വച്ചത് കണ്ടെത്തിയ പെണ്‍കുട്ടി മൽപിടുത്തതിലൂടെ ഫോണ്‍ കൈക്കലാക്കുകയായിരുന്നു. പോക്സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റു ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























