സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ: ഇന്ന് ചേരാനിരുന്ന അവലോകന യോഗം മാറ്റിവെച്ചു, നാളെയും യോഗമില്ല...

കൂടുതല്‍ ഇളവുകള്‍ സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ തീരുമാനിക്കാന്‍ ഇന്ന് ചേരാനിരുന്ന അവലോകന യോഗം മാറ്റി. നാളെ യോഗം ഉണ്ടാകുമെന്ന് കരുതിയിരുന്ന യോഗം നാളെയും നടക്കില്ല. ഇതോടെ സംസ്ഥാനത്ത് പ്രഖ്യാപിക്കാനിരുന്ന ഇളവുകള്‍ എത്താന്‍ ഇനിയും കാലതാമസമെടുക്കും. റിപ്പോര്‍ട്ട് അനുസരിച്ച് അവലോകന യോഗം ശനിയാഴ്ച ചേരാനാണ് സാധ്യത.
ബാറുകള്‍ തുറക്കുന്നകാര്യത്തിലും, ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന കാര്യത്തിലും യോഗത്തില്‍ തീരുമാനം ഉണ്ടാകാനും സാധ്യതയുണ്ടെന്നായിരുന്നു സർക്കാർ വൃത്തങ്ങളിലെ സൂചനയിൽ പറയുന്നത്. ഹോട്ടലില്‍ ഇരുന്ന് കഴിക്കാന്‍ ടേബിളുകള്‍ തമ്മിലുള്ള അകലം കൂറ്റിട്ടിയാകും നടപ്പിലാക്കുക. കൂടുതല്‍ ഇളവുകള്‍ നല്കാന്‍ തീരുമാനിച്ചിരിക്കുന്നത് കോവിഡ് വ്യാപനം കുറയുന്നതുകൊണ്ടും വാക്‌സിനേഷന്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നതുകൊണ്ടുമാണ്.
കൂടാതെ ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനമാവും ഇന്ന് ഉണ്ടായേക്കും എന്നാണ് കരുതിയിരുന്നത്. കാര്‍ഡ് വഴി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഞ്ചിങ് നിര്‍ബന്ധമാക്കും. പഞ്ചിങ് ഒഴിവാക്കിയത് കോവിഡ് വ്യാപനം കണക്കിലെടുത്തായിരുന്നു. അതേസമയം സംസ്ഥാനത്ത് ഇന്ന് മുതല്‍ മ്യുസിയങ്ങള്‍ തുറന്നു. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ മ്യൂസിയങ്ങള്‍ ആണ് തുറന്നത്.
https://www.facebook.com/Malayalivartha