Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

കേട്ടത് സത്യമെങ്കില്‍... രാത്രിയായാല്‍ വാടകവീട്ടില്‍ നിന്ന് യുവതികളുടെ അശ്ലീല സംഭാഷണം കേള്‍ക്കുന്നത് പതിവായതോടെ നാട്ടുകാര്‍ ഇടപെട്ടു; അന്വേഷണത്തിനൊടുവില്‍ കുടുങ്ങിയത് വന്‍ റാക്കറ്റ്; മൂന്നു യുവതികള്‍ ഉള്‍പ്പടെ അഞ്ചു പേര്‍ പിടിയില്‍

19 SEPTEMBER 2021 08:27 AM IST
മലയാളി വാര്‍ത്ത

കോഴിക്കോട് നിന്നാണ് ഏറെ അമ്പരപ്പുളവാക്കുന്ന വാര്‍ത്ത വരുന്നത്. രാത്രിയായാല്‍ വാടകവീട്ടില്‍ നിന്ന് യുവതികളുടെ പൊട്ടിച്ചിരികളും അശ്ലീല സംഭാഷണങ്ങളും കേള്‍ക്കുന്നത് പതിവായിരുന്നു. ഇതെന്താണെന്ന് കണ്ടുപിടിക്കാന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് മറ്റൊന്ന്. നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ കുടുങ്ങിയത് വന്‍ പെണ്‍വാണിഭ റാക്കറ്റ്.

പാറോപ്പടി ചേവരമ്പലം റോഡിലെ വാടക വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ സംഘത്തെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയില്‍ മൂന്നു യുവതികള്‍ ഉള്‍പ്പടെ അഞ്ചു പേരാണ് പിടിയിലായത്

 


കോഴിക്കോട് നരിക്കുനി സ്വദേശിയായ ഷഹീന്‍ എന്നയാളാണ് വീട് വാടകയ്ക്ക് എടുത്ത് കഴിഞ്ഞ മൂന്ന് മാസത്തോളമായി പെണ്‍വാണിഭം നടത്തിവന്നത്. ബേപ്പൂര്‍ അരക്കിണര്‍ റസ്വ മന്‍സിലില്‍ ഷഫീഖ്(32), ചേവായൂര്‍ തൂവാട്ട് താഴ് വയലില്‍ ആഷിഖ്(24), പയ്യോളി നടുവണ്ണൂര്‍, അണ്ടിക്കോട് സ്വദേശികളായ മൂന്നു സ്ത്രീകള്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

രാത്രിയായാല്‍ ഈ വീട്ടില്‍ നിന്ന് യുവതികളുടെ അശ്ലീല ശബ്ദങ്ങള്‍ കേട്ടതോടെയാണ് നാട്ടുകാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

 



നരിക്കുനി സ്വദേശിയായ ഷഹീന്‍ എന്നയാളാണ് വീട് വാടകയ്ക്ക് എടുത്ത് കഴിഞ്ഞ മൂന്ന് മാസത്തോളമായി പെണ്‍വാണിഭം നടത്തിവന്നതെന്ന് പൊലീസ് പറയുന്നു. അറസ്റ്റിലായ ഷഹീന്‍ മുമ്പും കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് നിരവധി സ്ഥലങ്ങളില്‍ പെണ്‍വാണിഭ കേന്ദ്രങ്ങള്‍ നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

പിടിയിലായ യുവതികളുടെ ഫോണുകള്‍ പരിശോധിച്ചതില്‍നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇടപാടുകാരായിരുന്ന അമ്പതോളം പേരുടെ ഫോണ്‍ നമ്പരുകളും മറ്റ് വിശദാംശങ്ങളും ഫോണില്‍നിന്ന് ലഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്ന ഷഹീന്‍ വാട്‌സാപ്പ് വഴി, യുവതികളുടെ ചിത്രം അയച്ചു നല്‍കിയാണ് ഇടപാടുകാരുമായി ബന്ധപ്പെടുന്നത്. ഇഷ്ടമുള്ള ആളെ സെലക്ട് ചെയ്തു കഴിഞ്ഞാല്‍ മുന്‍കൂട്ടി പണം നല്‍കി, ബുക്ക് ചെയ്യുന്നതാണ് രീതി. സമയവും തീയതിയും അറിയിക്കുന്നത് അനുസരിച്ച് ഇടപാടുകാര്‍ക്ക് ഇവിടെ എത്തേണ്ട അറിയിപ്പും വാട്‌സാപ്പ് വഴി നല്‍കുകയാണ് ചെയ്തിരുന്നത്.

 



സന്ധ്യ ആയാല്‍ ഈ വീടിലേക്ക് നിരവധി വാഹനങ്ങള്‍ വന്നു പോകുന്നത് പതിവായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. പലപ്പോഴും രാത്രി വൈകുംവരെയും ഇവിടെ ആളുകള്‍ വന്നു പോകാറുണ്ട്. രാത്രിയില്‍ ഇവിടെനിന്ന് യുവതികളുടെ അശ്ലീല സംഭാഷണം കേള്‍ക്കുന്നതും പതിവായിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നാട്ടുകാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതോടെ കഴിഞ്ഞ കുറച്ചു ദിവസമായി പൊലീസ് വീട് നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഇവിടെ വാഹനത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ എത്തിയതോടെയാണ് സമീപവാസികള്‍ പൊലീസിന് വിവരം നല്‍കിയത്. ഇതേത്തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തിയ പരിശോധനയിലാണ് അഞ്ചുപേര്‍ പിടിയിലായത്.

 



മെഡിക്കല്‍ കോളേജ് പൊലീസ് അസി. കമീഷണര്‍ കെ സുദര്‍ശനന്റെ നിര്‍ദേശ പ്രകാരം ചേവായൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രമോഹന്‍, എസ് ഐ ഷാന്‍, സീനിയര്‍ സി പി ഒ ഷഫീക്, ശ്രീരാജ്, രമ്യ, ബൈജു എന്നിവരാണ് റെയ്ഡ് നടത്തിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ ആകെ പോളിങ് 79.63 ശതമാനം ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍  (37 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് ജാമ്യം  (42 minutes ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: പേടിച്ചിട്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്ന് വിദ്യാര്‍ഥിനി  (2 hours ago)

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി  (2 hours ago)

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍; സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം  (3 hours ago)

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (5 hours ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (6 hours ago)

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (10 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (10 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (10 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (10 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (10 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (10 hours ago)

Malayali Vartha Recommends