മോഷണത്തിന് തമ്പാനൂർ റെയില്‍വേ സ്റ്റേഷനില്‍ ജീവനക്കാരുടേത് അടക്കം അടിച്ച് തകർത്തത് 20 കാറുകൾ... കവര്‍ച്ചാശ്രമം നടത്തിയത് ആരും അറിഞ്ഞില്ലെന്നത് റെയില്‍വേ പോലീസിനെ ഞെട്ടിച്ചു; ഒരു കാറില്‍ രക്തക്കറ

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വാഹനങ്ങള്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം. 20 വാഹനങ്ങളുടെ ഗ്ലാസ് തകര്‍ത്തു. പേ ആന്‍ഡ് പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്ന വാഹനങ്ങളാണ് തകര്‍ത്തത്. സാധാരണ ഈ പരിസരങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടാകുന്നതാണ്. കോവിഡ് കാലമായതിനാൽ പേ ആന്‍ഡ് പാര്‍ക്കിങ്ങിൽ വാഹനങ്ങൾ കുറവായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ മാറിനിന്ന സമയത്താകാം കവർച്ചാശ്രമം ഉണ്ടായതെന്ന് പൊലീസ് കരുതുന്നു.
കാറുകളുടെ മ്യൂസിക് സിസ്റ്റത്തിന്റെ സ്പീക്കര്‍ ഉള്‍പ്പെടെ ഊരിയെടുക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. സുരക്ഷിത സ്ഥലമെന്ന കരുതി റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്.
അര്‍ധരാത്രിയില്‍ ഇത്രയും വാഹനങ്ങള്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം നടത്തിയത് ആരും അറിഞ്ഞില്ലെന്നത് റെയില്‍വേ പോലീസിനെ ഞെട്ടിച്ചു. പാര്‍ക്കിങ് ഏരിയയില്‍ സ്ഥിരമായി സെക്യൂരിറ്റി ജീവനക്കാരനുണ്ടാകാറുണ്ട്. എന്നാല്‍ രാത്രി കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് ഇയാള്‍ പരിസരത്ത് നിന്ന് അല്‍പ നേരം മാറിനിന്നിരുന്നു. ആ സമയത്താണ് അക്രമണം നടന്നത്.
ഇന്ന് രാവിലെ കാറുകള്‍ പാര്‍ക്ക് ചെയ്തവര്‍ എത്തിയപ്പോഴാണ് സംഭവം പുറത്ത് അറിഞ്ഞത്. മോഷണം നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കല്ല് ഉപയോഗിച്ച് വാഹനങ്ങളുടെ ഗ്ലാസ് തകർക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
പേ ആൻഡ് പാർക്കിങ് മൈതാനത്ത് ഉണ്ടായിരുന്ന വാഹനങ്ങളാണ് ഇന്ന് രാവിലെ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. അതേ സമയം തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനില്‍ വാഹനങ്ങള്‍ ആക്രമിച്ചത് ഒരാളെന്ന് ആര്‍പിഎഫ് പ്രതികരിച്ചു. ഒരാള്‍ മാത്രമാണെന്ന് അക്രമിയെന്നും സംഘമായല്ലെന്നും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായി. വാഹനങ്ങളില്‍നിന്ന് സ്റ്റീരിയോ, കൂളിങ് ഗ്ലാസ്, പെന്‍ഡ്രൈവ് തുടങ്ങിയ നഷ്ടമായി.
വാഹനങ്ങളിലുണ്ടായിരുന്ന സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. മിക്ക വാഹനങ്ങളുടെയും സൈഡ് ഗ്ലാസുകള്‍ തകര്‍ത്ത നിലയിലാണ്. അടിച്ച് തകർത്ത ഒരു കാറില്‍ രക്തക്കറയുമുണ്ട്. കാര്‍ തകര്‍ക്കുന്നതിനിടയില്‍ അക്രമിക്ക് പരിക്കേറ്റതാവാം എന്നാണ് പൊലീസിന്‍റെ നിഗമനം. പേ ആന്‍റ് പാര്‍ക്കിങിലെ അതിക്രമം സുരക്ഷാവീഴ്ചയാണെന്ന് കാറുടമകള്‍ പറഞ്ഞു. പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
https://www.facebook.com/Malayalivartha























