വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാനിന്റെ വാതിലിന്റെ ചില്ലില്‍ തല കുടുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം; അപകടം ടയറിൽ ചവിട്ടി കയറി ഗ്ളാസിന്റെ വിടവിലൂടെ അകത്തേയ്ക്ക് തലയിടുന്നതിനിടെ കാൽ വഴുതി ഡോർ ഫ്രൈമിനും ഗ്ലാസിനും ഇടയിൽ കഴുത്ത് കുടുങ്ങി
വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന എയ്സ് വാനിന്റെ വാതിലിന്റെ ചില്ലില്‍ തലകുടുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം. ആലപ്പുഴ പുന്നപ്ര കുറവന്‍തോട് മണ്ണാന്‍പറമ്പില്‍ ഉമറുല്‍ അത്താബിന്റെ മകന്‍ മുഹമ്മദ് ഹനാനാണു മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം. ആക്രി കച്ചവടക്കാരനായ അൽത്താഫ് ഉച്ചയ്ക്ക് വീട്ടിൽ ചോറുണ്ണാനെത്തിയതായിരുന്നു. ഭാര്യയ്ക്കൊപ്പം അൽത്താഫ് വീട്ടിനുള്ളിലേക്ക് കയറുന്നതിനിടെ അൽഹനാൻ പുറത്തിറങ്ങി.
മുറ്റത്ത് നിറുത്തിയിട്ടിരുന്ന വാഹനത്തിന്റെ ഇടതുവശത്തെ ടയറിൽ ചവിട്ടി കയറി ഗ്ളാസിന്റെ വിടവിലൂടെ അകത്തേക്കു തലയിട്ടു. പൊടുന്നനെ കാൽ വഴുതിപ്പോയതിനാൽ കഴുത്ത് ഡോർ ഫ്രൈമിനും ഗ്ലാസിനും ഇടയിൽ കുടുങ്ങി.
കുട്ടിയുടെ ഞരക്കവും കൈകാലിട്ടടിക്കുന്ന ശബ്ദവും കേട്ട് മാതാപിതാക്കൾ ഓടി പുറത്തിറങ്ങിയപ്പോഴാണ് അപകടദൃശ്യം കണ്ടത്. ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴുത്തിലെ ഞരമ്പുമുറിഞ്ഞാണു ഹനാന്റെ മരണം സംഭവിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. പുന്നപ്ര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
https://www.facebook.com/Malayalivartha