പട്ടികജാതി ദുർബല വിഭാഗങ്ങോളോടു പറഞ്ഞറിയിക്കാനാവാത്ത പ്രതിബദ്ധത സുഗതൻ സാറിന്റെ പ്രത്യേകതയായിരുന്നു;അതു തിരിച്ചറിഞ്ഞ അന്ന് കൊല്ലം കളക്ടറായിരുന്ന ഡബ്ല്യു.ആർ. റെഡ്ഡി ജില്ലാതല ടെക്നിക്കൽ കമമിറ്റിയിൽ പട്ടികജാതി വിഭാഗത്തിന്റെയും ചെയർമാനാക്കി;തൊണ്ണൂറ്റിയൊന്നാം വയസ്സിലും കരുനാഗപ്പള്ളിയിലെ സുഗതൻ സാർ കർമ്മനിരതൻ ഡോക്ടർ തോമസ് ഐസക്ക് പങ്കു വച്ച കുറിപ്പ്

തൊണ്ണൂറ്റിയൊന്നാം വയസ്സിലും കരുനാഗപ്പള്ളിയിലെ സുഗതൻ സാർ കർമ്മനിരതൻ. കരുനാഗപ്പള്ളിയിലെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രവഴികളിലെ ഒഴിവാക്കാനാവാത്ത സാന്നിദ്ധ്യമാണ് എം. സുഗതൻ സാർ. ദീർഘകാലം അധ്യാപകനായിരുന്നു. 1987-ൽ പന്മന വടക്കുംതല സർദാർ വല്ലഭായി പട്ടേൽ മെമ്മോറിയൽ സ്കൂളിൽ നിന്നും റിട്ടയർ ചെയ്തു. പക്ഷെ, റിട്ടയർമെന്റോടെ സാറിലെ ആക്ടിവിസ്റ്റ് കൂടുതൽ കരുത്താർജ്ജിച്ചു.
സുഗതൻ സാറിനെ പരിചയപ്പെടുത്തി ഡോക്ടർ തോമസ് ഐസക്ക് പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; തൊണ്ണൂറ്റിയൊന്നാം വയസ്സിലും കരുനാഗപ്പള്ളിയിലെ സുഗതൻ സാർ കർമ്മനിരതൻ. കരുനാഗപ്പള്ളിയിലെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രവഴികളിലെ ഒഴിവാക്കാനാവാത്ത സാന്നിദ്ധ്യമാണ് എം. സുഗതൻ സാർ.
ദീർഘകാലം അധ്യാപകനായിരുന്നു. 1987-ൽ പന്മന വടക്കുംതല സർദാർ വല്ലഭായി പട്ടേൽ മെമ്മോറിയൽ സ്കൂളിൽ നിന്നും റിട്ടയർ ചെയ്തു. പക്ഷെ, റിട്ടയർമെന്റോടെ സാറിലെ ആക്ടിവിസ്റ്റ് കൂടുതൽ കരുത്താർജ്ജിച്ചു. പരിഷത്ത് പ്രവർത്തനങ്ങളിൽ മുഴുകി. ബാലവേദി കൺവീനർ, പരിഷത്ത് കലാജാഥ മാനേജർ, പരിഷത്തിന്റെ 1983-85 കാലത്തെ ജില്ലാ സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്.
1984-ൽ ഭോപ്പാൽ ദുരന്തത്തിൽ യൂണിയൻ കാർബൈഡിനെതിരെ പ്രക്ഷോഭ പ്രചാരണത്തിനു നേതൃത്വം നൽകി. എവറെഡി ബാറ്ററി വേണ്ടേ വേണ്ട എന്ന മുദ്രാവാക്യം ജില്ലയിലെ തെരുവുകളിൽ മുഴക്കി. സാക്ഷരതയിൽ ഓച്ചിറ, ക്ലാപ്പന മേഖലകളിൽ എപിഒ ആയി പ്രവർത്തിച്ചു. ഒടുവിൽ കൂടുതൽ ചുമതലകളോടെ കരുനാഗപ്പള്ളി ഹെഡ്ക്വാർട്ടേഴ്സ് എപിഒ ആയി.
ജനകീയാസൂത്രണത്തിൽ കരുനാഗപ്പള്ളിയിലെ എൽആർപിയായിട്ടാണു തുടക്കം. പിന്നീട് ഡിആർപിയായി. സ്ഥാനം സാറിനു പ്രവർത്തനത്തിന് തടസ്സമേ ആയിരുന്നില്ല. ഓച്ചിറ ബിഡിഒ ആയിരുന്ന തിരുമേനിയുടെ (പിന്നീട് ഐഎഎസ്) നിർബന്ധത്തിനു വഴങ്ങി ഓച്ചിറ വിറ്റിസിയുടെ ചുമതലയേറ്റു. തുടർന്ന് കരുനാഗപ്പള്ളി ബിഎൽഇസി ചെയർമാനായി.
സാഹിത്യകാരന്മാരും സാംസ്കാരിക പ്രവർത്തകരും ഉദ്യോഗസ്ഥ മേധാവികളും രാഷ്ട്രീയപ്രവർത്തകരും നിറഞ്ഞ കരുനാഗപ്പള്ളിക്ക് പദ്ധതി രൂപീകരണത്തിനുള്ള സഹായികളെ ലഭിക്കാൻ ഒരു ലോഭവും ഉണ്ടായിട്ടില്ല. നങ്ങ്യാർകുളങ്ങര ടി.കെ. മാധവൻ മെമ്മോറിയൽ കോളേജിൽ നിന്നും വിരമിച്ച പ്രൊഫ. സത്യനേശന്റെ വസതിയായിരുന്നു പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള വേദി.
നിരവധി ദിവസം രാപകൽ ഇരുന്നാണ് പദ്ധതിരേഖ എഴുതി പൂർത്തിയാക്കിയത്. ഒരു പ്രധാന പങ്കാളി യുഎൻ അഡ്വൈസറായി വിരമിച്ച ശ്രീ. രാമകൃഷ്ണപിള്ള സാറായിരുന്നു. അന്ന് ഓച്ചിറ ബിഡിഒ ആയിരുന്ന തിരുമേനി, കരുനാഗപ്പള്ളി ബിഡിഒ ആയിരുന്ന കെജിഒഎ ജനറൽ സെക്രട്ടറിയായിരുന്ന ശിവകുമാർ, ഡിആർഡിഎ പ്രോജക്ട് ഓഫീസറായിരുന്ന വി.എൻ. ജിതേന്ദ്രൻ ഐഎഎസ് തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
ജില്ലാ പ്ലാനിംഗ് ഓഫീസർ ആയിരുന്ന സിറാജ് മീനത്തേരിന്റെ പേരും ഇത്തരുണത്തിൽ സുഗതൻ സാർ എടുത്തു പറയുന്നു. പട്ടികജാതി ദുർബല വിഭാഗങ്ങോടു പറഞ്ഞറിയിക്കാനാവാത്ത പ്രതിബദ്ധത സുഗതൻ സാറിന്റെ പ്രത്യേകതയായിരുന്നു. അതു തിരിച്ചറിഞ്ഞ അന്ന് കൊല്ലം കളക്ടറായിരുന്ന ഡബ്ല്യു.ആർ. റെഡ്ഡി ജില്ലാതല ടെക്നിക്കൽ കമമിറ്റിയിൽ പട്ടികജാതി വിഭാഗത്തിന്റെയും ചെയർമാനാക്കി.
പ്രോജക്ട് പരിശോധനാ സമയത്ത് സോഷ്യൽ മാപ്പിന്റെയും അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെയും ഗുണഭോക്തൃ പ്രദേശവും മറ്റും പട്ടികജാതിക്കാർക്കു പ്രയോജനം കിട്ടുന്നതരത്തിലാണോയെന്ന കർശന പരിശോധനയ്ക്കു വിധേയമാക്കി മാത്രമേ അംഗീകാരം നൽകിയിരുന്നുള്ളൂ. കളക്ടർ ഡബ്ല്യു.ആർ. റെഡ്ഡിയും ഇക്കാര്യത്തിൽ അതീവ ശ്രദ്ധാലുവായിരുന്നു.
കർക്കശ നിലപാട് സ്വീകരിക്കുമ്പോഴും തദ്ദേശഭരണ സ്ഥാപന മേധാവികളുമായി നല്ല ബന്ധം പുലർത്തിയിരുന്നു.
സ്ഥാപനങ്ങളിൽ നേരിട്ടുചെന്നു പ്രോജക്ട് ക്ലിനിക്ക് ഉൾപ്പെടെ നടത്തി പ്രോജക്ട് പൂർത്തീകരിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിന് ഒരു മടിയും കാണിച്ചിരുന്നില്ല. ഏവരോടും സൗഹൃദം മാത്രം. ശത്രുക്കൾ ഇല്ലതന്നെ. ജനകീയാസൂത്രണം കഴിഞ്ഞിട്ടും രംഗം വീട്ടില്ല. കിലയുടെ എക്സ്റ്റൻഷൻ ഫാക്കൽറ്റി, പഞ്ചായത്തുകളുടെ വിവിധ വിഷയങ്ങളിലെ ഉപദേശകൻ എന്നീ നിലകളിലെല്ലാം ഇപ്പോഴും സജീവം.
https://www.facebook.com/Malayalivartha























