Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

പട്ടികജാതി ദുർബല വിഭാഗങ്ങോളോടു പറഞ്ഞറിയിക്കാനാവാത്ത പ്രതിബദ്ധത സുഗതൻ സാറിന്റെ പ്രത്യേകതയായിരുന്നു;അതു തിരിച്ചറിഞ്ഞ അന്ന് കൊല്ലം കളക്ടറായിരുന്ന ഡബ്ല്യു.ആർ. റെഡ്ഡി ജില്ലാതല ടെക്നിക്കൽ കമമിറ്റിയിൽ പട്ടികജാതി വിഭാഗത്തിന്റെയും ചെയർമാനാക്കി;തൊണ്ണൂറ്റിയൊന്നാം വയസ്സിലും കരുനാഗപ്പള്ളിയിലെ സുഗതൻ സാർ കർമ്മനിരതൻ ഡോക്ടർ തോമസ് ഐസക്ക് പങ്കു വച്ച കുറിപ്പ്

14 OCTOBER 2021 03:46 PM IST
മലയാളി വാര്‍ത്ത

തൊണ്ണൂറ്റിയൊന്നാം വയസ്സിലും കരുനാഗപ്പള്ളിയിലെ സുഗതൻ സാർ കർമ്മനിരതൻ. കരുനാഗപ്പള്ളിയിലെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രവഴികളിലെ ഒഴിവാക്കാനാവാത്ത സാന്നിദ്ധ്യമാണ് എം. സുഗതൻ സാർ. ദീർഘകാലം അധ്യാപകനായിരുന്നു. 1987-ൽ പന്മന വടക്കുംതല സർദാർ വല്ലഭായി പട്ടേൽ മെമ്മോറിയൽ സ്കൂളിൽ നിന്നും റിട്ടയർ ചെയ്തു. പക്ഷെ, റിട്ടയർമെന്റോടെ സാറിലെ ആക്ടിവിസ്റ്റ് കൂടുതൽ കരുത്താർജ്ജിച്ചു.

സുഗതൻ സാറിനെ പരിചയപ്പെടുത്തി ഡോക്ടർ തോമസ് ഐസക്ക് പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; തൊണ്ണൂറ്റിയൊന്നാം വയസ്സിലും കരുനാഗപ്പള്ളിയിലെ സുഗതൻ സാർ കർമ്മനിരതൻ. കരുനാഗപ്പള്ളിയിലെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രവഴികളിലെ ഒഴിവാക്കാനാവാത്ത സാന്നിദ്ധ്യമാണ് എം. സുഗതൻ സാർ.

ദീർഘകാലം അധ്യാപകനായിരുന്നു. 1987-ൽ പന്മന വടക്കുംതല സർദാർ വല്ലഭായി പട്ടേൽ മെമ്മോറിയൽ സ്കൂളിൽ നിന്നും റിട്ടയർ ചെയ്തു. പക്ഷെ, റിട്ടയർമെന്റോടെ സാറിലെ ആക്ടിവിസ്റ്റ് കൂടുതൽ കരുത്താർജ്ജിച്ചു. പരിഷത്ത് പ്രവർത്തനങ്ങളിൽ മുഴുകി. ബാലവേദി കൺവീനർ, പരിഷത്ത് കലാജാഥ മാനേജർ, പരിഷത്തിന്റെ 1983-85 കാലത്തെ ജില്ലാ സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്.

1984-ൽ ഭോപ്പാൽ ദുരന്തത്തിൽ യൂണിയൻ കാർബൈഡിനെതിരെ പ്രക്ഷോഭ പ്രചാരണത്തിനു നേതൃത്വം നൽകി. എവറെഡി ബാറ്ററി വേണ്ടേ വേണ്ട എന്ന മുദ്രാവാക്യം ജില്ലയിലെ തെരുവുകളിൽ മുഴക്കി. സാക്ഷരതയിൽ ഓച്ചിറ, ക്ലാപ്പന മേഖലകളിൽ എപിഒ ആയി പ്രവർത്തിച്ചു. ഒടുവിൽ കൂടുതൽ ചുമതലകളോടെ കരുനാഗപ്പള്ളി ഹെഡ്ക്വാർട്ടേഴ്സ് എപിഒ ആയി.

ജനകീയാസൂത്രണത്തിൽ കരുനാഗപ്പള്ളിയിലെ എൽആർപിയായിട്ടാണു തുടക്കം. പിന്നീട് ഡിആർപിയായി. സ്ഥാനം സാറിനു പ്രവർത്തനത്തിന് തടസ്സമേ ആയിരുന്നില്ല. ഓച്ചിറ ബിഡിഒ ആയിരുന്ന തിരുമേനിയുടെ (പിന്നീട് ഐഎഎസ്) നിർബന്ധത്തിനു വഴങ്ങി ഓച്ചിറ വിറ്റിസിയുടെ ചുമതലയേറ്റു. തുടർന്ന് കരുനാഗപ്പള്ളി ബിഎൽഇസി ചെയർമാനായി.

സാഹിത്യകാരന്മാരും സാംസ്കാരിക പ്രവർത്തകരും ഉദ്യോഗസ്ഥ മേധാവികളും രാഷ്ട്രീയപ്രവർത്തകരും നിറഞ്ഞ കരുനാഗപ്പള്ളിക്ക് പദ്ധതി രൂപീകരണത്തിനുള്ള സഹായികളെ ലഭിക്കാൻ ഒരു ലോഭവും ഉണ്ടായിട്ടില്ല. നങ്ങ്യാർകുളങ്ങര ടി.കെ. മാധവൻ മെമ്മോറിയൽ കോളേജിൽ നിന്നും വിരമിച്ച പ്രൊഫ. സത്യനേശന്റെ വസതിയായിരുന്നു പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള വേദി.

നിരവധി ദിവസം രാപകൽ ഇരുന്നാണ് പദ്ധതിരേഖ എഴുതി പൂർത്തിയാക്കിയത്. ഒരു പ്രധാന പങ്കാളി യുഎൻ അഡ്വൈസറായി വിരമിച്ച ശ്രീ. രാമകൃഷ്ണപിള്ള സാറായിരുന്നു. അന്ന് ഓച്ചിറ ബിഡിഒ ആയിരുന്ന തിരുമേനി, കരുനാഗപ്പള്ളി ബിഡിഒ ആയിരുന്ന കെജിഒഎ ജനറൽ സെക്രട്ടറിയായിരുന്ന ശിവകുമാർ, ഡിആർഡിഎ പ്രോജക്ട് ഓഫീസറായിരുന്ന വി.എൻ. ജിതേന്ദ്രൻ ഐഎഎസ് തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു.

ജില്ലാ പ്ലാനിംഗ് ഓഫീസർ ആയിരുന്ന സിറാജ് മീനത്തേരിന്റെ പേരും ഇത്തരുണത്തിൽ സുഗതൻ സാർ എടുത്തു പറയുന്നു. പട്ടികജാതി ദുർബല വിഭാഗങ്ങോടു പറഞ്ഞറിയിക്കാനാവാത്ത പ്രതിബദ്ധത സുഗതൻ സാറിന്റെ പ്രത്യേകതയായിരുന്നു. അതു തിരിച്ചറിഞ്ഞ അന്ന് കൊല്ലം കളക്ടറായിരുന്ന ഡബ്ല്യു.ആർ. റെഡ്ഡി ജില്ലാതല ടെക്നിക്കൽ കമമിറ്റിയിൽ പട്ടികജാതി വിഭാഗത്തിന്റെയും ചെയർമാനാക്കി.

പ്രോജക്ട് പരിശോധനാ സമയത്ത് സോഷ്യൽ മാപ്പിന്റെയും അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെയും ഗുണഭോക്തൃ പ്രദേശവും മറ്റും പട്ടികജാതിക്കാർക്കു പ്രയോജനം കിട്ടുന്നതരത്തിലാണോയെന്ന കർശന പരിശോധനയ്ക്കു വിധേയമാക്കി മാത്രമേ അംഗീകാരം നൽകിയിരുന്നുള്ളൂ. കളക്ടർ ഡബ്ല്യു.ആർ. റെഡ്ഡിയും ഇക്കാര്യത്തിൽ അതീവ ശ്രദ്ധാലുവായിരുന്നു.
കർക്കശ നിലപാട് സ്വീകരിക്കുമ്പോഴും തദ്ദേശഭരണ സ്ഥാപന മേധാവികളുമായി നല്ല ബന്ധം പുലർത്തിയിരുന്നു.

സ്ഥാപനങ്ങളിൽ നേരിട്ടുചെന്നു പ്രോജക്ട് ക്ലിനിക്ക് ഉൾപ്പെടെ നടത്തി പ്രോജക്ട് പൂർത്തീകരിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിന് ഒരു മടിയും കാണിച്ചിരുന്നില്ല. ഏവരോടും സൗഹൃദം മാത്രം. ശത്രുക്കൾ ഇല്ലതന്നെ. ജനകീയാസൂത്രണം കഴിഞ്ഞിട്ടും രംഗം വീട്ടില്ല. കിലയുടെ എക്സ്റ്റൻഷൻ ഫാക്കൽറ്റി, പഞ്ചായത്തുകളുടെ വിവിധ വിഷയങ്ങളിലെ ഉപദേശകൻ എന്നീ നിലകളിലെല്ലാം ഇപ്പോഴും സജീവം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (2 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (2 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (2 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (2 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (2 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (3 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (3 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (5 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (5 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (5 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (5 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (5 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (5 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (6 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (6 hours ago)

Malayali Vartha Recommends