Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...


സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി...പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍..ആരോഗ്യ മന്ത്രി കീറിയെറിഞ്ഞു..


ഇസ്താംബുളിൽ ചർച്ച വേണ്ട ഖമേനി സ്ഥലം മാറ്റി..ഇറാനും യുഎസും തമ്മിലുള്ള ആണവ ചർച്ചകൾ വെള്ളിയാഴ്ച ഒമാനിൽ വച്ച് നടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി..ഖമനയിക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്..

പട്ടികജാതി ദുർബല വിഭാഗങ്ങോളോടു പറഞ്ഞറിയിക്കാനാവാത്ത പ്രതിബദ്ധത സുഗതൻ സാറിന്റെ പ്രത്യേകതയായിരുന്നു;അതു തിരിച്ചറിഞ്ഞ അന്ന് കൊല്ലം കളക്ടറായിരുന്ന ഡബ്ല്യു.ആർ. റെഡ്ഡി ജില്ലാതല ടെക്നിക്കൽ കമമിറ്റിയിൽ പട്ടികജാതി വിഭാഗത്തിന്റെയും ചെയർമാനാക്കി;തൊണ്ണൂറ്റിയൊന്നാം വയസ്സിലും കരുനാഗപ്പള്ളിയിലെ സുഗതൻ സാർ കർമ്മനിരതൻ ഡോക്ടർ തോമസ് ഐസക്ക് പങ്കു വച്ച കുറിപ്പ്

14 OCTOBER 2021 03:46 PM IST
മലയാളി വാര്‍ത്ത

തൊണ്ണൂറ്റിയൊന്നാം വയസ്സിലും കരുനാഗപ്പള്ളിയിലെ സുഗതൻ സാർ കർമ്മനിരതൻ. കരുനാഗപ്പള്ളിയിലെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രവഴികളിലെ ഒഴിവാക്കാനാവാത്ത സാന്നിദ്ധ്യമാണ് എം. സുഗതൻ സാർ. ദീർഘകാലം അധ്യാപകനായിരുന്നു. 1987-ൽ പന്മന വടക്കുംതല സർദാർ വല്ലഭായി പട്ടേൽ മെമ്മോറിയൽ സ്കൂളിൽ നിന്നും റിട്ടയർ ചെയ്തു. പക്ഷെ, റിട്ടയർമെന്റോടെ സാറിലെ ആക്ടിവിസ്റ്റ് കൂടുതൽ കരുത്താർജ്ജിച്ചു.

സുഗതൻ സാറിനെ പരിചയപ്പെടുത്തി ഡോക്ടർ തോമസ് ഐസക്ക് പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; തൊണ്ണൂറ്റിയൊന്നാം വയസ്സിലും കരുനാഗപ്പള്ളിയിലെ സുഗതൻ സാർ കർമ്മനിരതൻ. കരുനാഗപ്പള്ളിയിലെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രവഴികളിലെ ഒഴിവാക്കാനാവാത്ത സാന്നിദ്ധ്യമാണ് എം. സുഗതൻ സാർ.

ദീർഘകാലം അധ്യാപകനായിരുന്നു. 1987-ൽ പന്മന വടക്കുംതല സർദാർ വല്ലഭായി പട്ടേൽ മെമ്മോറിയൽ സ്കൂളിൽ നിന്നും റിട്ടയർ ചെയ്തു. പക്ഷെ, റിട്ടയർമെന്റോടെ സാറിലെ ആക്ടിവിസ്റ്റ് കൂടുതൽ കരുത്താർജ്ജിച്ചു. പരിഷത്ത് പ്രവർത്തനങ്ങളിൽ മുഴുകി. ബാലവേദി കൺവീനർ, പരിഷത്ത് കലാജാഥ മാനേജർ, പരിഷത്തിന്റെ 1983-85 കാലത്തെ ജില്ലാ സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്.

1984-ൽ ഭോപ്പാൽ ദുരന്തത്തിൽ യൂണിയൻ കാർബൈഡിനെതിരെ പ്രക്ഷോഭ പ്രചാരണത്തിനു നേതൃത്വം നൽകി. എവറെഡി ബാറ്ററി വേണ്ടേ വേണ്ട എന്ന മുദ്രാവാക്യം ജില്ലയിലെ തെരുവുകളിൽ മുഴക്കി. സാക്ഷരതയിൽ ഓച്ചിറ, ക്ലാപ്പന മേഖലകളിൽ എപിഒ ആയി പ്രവർത്തിച്ചു. ഒടുവിൽ കൂടുതൽ ചുമതലകളോടെ കരുനാഗപ്പള്ളി ഹെഡ്ക്വാർട്ടേഴ്സ് എപിഒ ആയി.

ജനകീയാസൂത്രണത്തിൽ കരുനാഗപ്പള്ളിയിലെ എൽആർപിയായിട്ടാണു തുടക്കം. പിന്നീട് ഡിആർപിയായി. സ്ഥാനം സാറിനു പ്രവർത്തനത്തിന് തടസ്സമേ ആയിരുന്നില്ല. ഓച്ചിറ ബിഡിഒ ആയിരുന്ന തിരുമേനിയുടെ (പിന്നീട് ഐഎഎസ്) നിർബന്ധത്തിനു വഴങ്ങി ഓച്ചിറ വിറ്റിസിയുടെ ചുമതലയേറ്റു. തുടർന്ന് കരുനാഗപ്പള്ളി ബിഎൽഇസി ചെയർമാനായി.

സാഹിത്യകാരന്മാരും സാംസ്കാരിക പ്രവർത്തകരും ഉദ്യോഗസ്ഥ മേധാവികളും രാഷ്ട്രീയപ്രവർത്തകരും നിറഞ്ഞ കരുനാഗപ്പള്ളിക്ക് പദ്ധതി രൂപീകരണത്തിനുള്ള സഹായികളെ ലഭിക്കാൻ ഒരു ലോഭവും ഉണ്ടായിട്ടില്ല. നങ്ങ്യാർകുളങ്ങര ടി.കെ. മാധവൻ മെമ്മോറിയൽ കോളേജിൽ നിന്നും വിരമിച്ച പ്രൊഫ. സത്യനേശന്റെ വസതിയായിരുന്നു പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള വേദി.

നിരവധി ദിവസം രാപകൽ ഇരുന്നാണ് പദ്ധതിരേഖ എഴുതി പൂർത്തിയാക്കിയത്. ഒരു പ്രധാന പങ്കാളി യുഎൻ അഡ്വൈസറായി വിരമിച്ച ശ്രീ. രാമകൃഷ്ണപിള്ള സാറായിരുന്നു. അന്ന് ഓച്ചിറ ബിഡിഒ ആയിരുന്ന തിരുമേനി, കരുനാഗപ്പള്ളി ബിഡിഒ ആയിരുന്ന കെജിഒഎ ജനറൽ സെക്രട്ടറിയായിരുന്ന ശിവകുമാർ, ഡിആർഡിഎ പ്രോജക്ട് ഓഫീസറായിരുന്ന വി.എൻ. ജിതേന്ദ്രൻ ഐഎഎസ് തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു.

ജില്ലാ പ്ലാനിംഗ് ഓഫീസർ ആയിരുന്ന സിറാജ് മീനത്തേരിന്റെ പേരും ഇത്തരുണത്തിൽ സുഗതൻ സാർ എടുത്തു പറയുന്നു. പട്ടികജാതി ദുർബല വിഭാഗങ്ങോടു പറഞ്ഞറിയിക്കാനാവാത്ത പ്രതിബദ്ധത സുഗതൻ സാറിന്റെ പ്രത്യേകതയായിരുന്നു. അതു തിരിച്ചറിഞ്ഞ അന്ന് കൊല്ലം കളക്ടറായിരുന്ന ഡബ്ല്യു.ആർ. റെഡ്ഡി ജില്ലാതല ടെക്നിക്കൽ കമമിറ്റിയിൽ പട്ടികജാതി വിഭാഗത്തിന്റെയും ചെയർമാനാക്കി.

പ്രോജക്ട് പരിശോധനാ സമയത്ത് സോഷ്യൽ മാപ്പിന്റെയും അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെയും ഗുണഭോക്തൃ പ്രദേശവും മറ്റും പട്ടികജാതിക്കാർക്കു പ്രയോജനം കിട്ടുന്നതരത്തിലാണോയെന്ന കർശന പരിശോധനയ്ക്കു വിധേയമാക്കി മാത്രമേ അംഗീകാരം നൽകിയിരുന്നുള്ളൂ. കളക്ടർ ഡബ്ല്യു.ആർ. റെഡ്ഡിയും ഇക്കാര്യത്തിൽ അതീവ ശ്രദ്ധാലുവായിരുന്നു.
കർക്കശ നിലപാട് സ്വീകരിക്കുമ്പോഴും തദ്ദേശഭരണ സ്ഥാപന മേധാവികളുമായി നല്ല ബന്ധം പുലർത്തിയിരുന്നു.

സ്ഥാപനങ്ങളിൽ നേരിട്ടുചെന്നു പ്രോജക്ട് ക്ലിനിക്ക് ഉൾപ്പെടെ നടത്തി പ്രോജക്ട് പൂർത്തീകരിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിന് ഒരു മടിയും കാണിച്ചിരുന്നില്ല. ഏവരോടും സൗഹൃദം മാത്രം. ശത്രുക്കൾ ഇല്ലതന്നെ. ജനകീയാസൂത്രണം കഴിഞ്ഞിട്ടും രംഗം വീട്ടില്ല. കിലയുടെ എക്സ്റ്റൻഷൻ ഫാക്കൽറ്റി, പഞ്ചായത്തുകളുടെ വിവിധ വിഷയങ്ങളിലെ ഉപദേശകൻ എന്നീ നിലകളിലെല്ലാം ഇപ്പോഴും സജീവം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്ടില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു, യുവാവിന് ദാരുണാന്ത്യം  (1 hour ago)

നമ്മുടെ ജീവിതത്തിന് ഒരു ഗ്യാരന്റിയും ഇല്ല; പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് നേരിടാനുള്ള മനക്കരുത്താണ് നമുക്ക് വേണ്ടത്: എനിക്കതിന് സാധിക്കുമെങ്കില്‍ ആര്‍ക്കും അതിന് സാധിക്കുമെന്ന് മംമ്ത മോഹന്‍ദാസ്  (2 hours ago)

മുക്കത്ത് 9 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍  (2 hours ago)

തനിക്കെതിരെ അശ്ലീല സന്ദേശങ്ങളും ഭീഷണിയും: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രവീണ രവി  (2 hours ago)

സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു; നേതൃത്വം നല്‍കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെന്നി നൈനാന്‍': ഗുരുതരമായ പരാതികളുമായി അതിജീവിത  (2 hours ago)

'കാലം പറഞ്ഞ കഥ'യുടെ റിലീസ് മാറ്റിവെച്ചു  (3 hours ago)

പ്രധാനമന്ത്രി ലോക്‌സഭയില്‍ സംസാരിക്കാത്തതിനെതിരെ സ്പീക്കര്‍ക്ക് കത്ത് അയച്ച് കെസി വേണുഗോപാല്‍  (3 hours ago)

ജയില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചത് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

എയിംസിനായി കേരളം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി  (3 hours ago)

നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' ഒടിടിയിലേക്ക്  (3 hours ago)

അമേരിക്കയുമായുള്ള വാണിജ്യ കരാറില്‍ പാര്‍ലമെന്റില്‍ ആദ്യ പ്രതികരണം നടത്തി പ്രധാനമന്ത്രി  (3 hours ago)

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്  (4 hours ago)

വി.എസിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് മകന്‍ വി.എ. അരുണ്‍കുമാര്‍  (4 hours ago)

പ്രവാസികള്‍ക്ക് സന്തോഷം!! ജിദ്ദയിലേക്ക് ആകാശ എയര്‍! സൗദി അറേബ്യയിലേക്ക് പുതിയ വിമാന സര്‍വീസ്...  (5 hours ago)

ഒട്ടകം ദേഹത്തേക്ക് വീണ് പ്രവാസി മരിച്ചു.. ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം  (5 hours ago)

Malayali Vartha Recommends