നെഞ്ചു പൊട്ടി അമ്മ കോരി ചൊരിയുന്ന മഴയിലും വൈശാഖിനെ കാണാൻ ഓടിയെത്തി ജനസാഗരം... കടകളടച്ച് അനുശോചനം വീഡിയോ

ഒരു നാടുമുഴുവൻ കാത്തിരുന്നു....നാടുകാത്ത ധീരജവാന്റെ ഭൗതീക ശരീരം എത്തുന്നത് വരെ.അതിർത്തിയിൽ ഉറക്കമില്ലാതെ നമുക്ക് വേണ്ടി ജീവൻ പണയം വെച്ച ആ യോദ്ധാവിന്റെ വരവിനായി കോരി ചൊരിയുന്ന മഴയിലും കൊല്ലംകാർ റോഡ്‌സൈഡിൽ നിരനിരയായ് നിൽക്കുന്ന കാഴ്ച കണ്ണീരണിയിച്ചു.പ്രദേശത്തെ കടകൾ മുഴുവൻ അടച്ചുകൊണ്ട് ജനങ്ങൾ ദുഃഖത്തിൽ പങ്കുചേർന്നു.
നമ്മുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ നൽകിയ ജവാന് പകരമായി മറ്റൊന്നും വരില്ലെന്ന് ആ നാട്ടുകാർ തീരുമാനിച്ചത്തിൽ അഭിമാനം തോന്നുന്നു.നിരവധിയാളുകൾ വൈശാഖിന്റെ മൃതദേഹം കടന്നു വരുന്ന വിലാപ യാത്രയിൽ പങ്കെടുത്തു.
100 കണക്കിന് ബൈക്കുകളുടെ അകമ്പടിയോയോടെയാണ് മൃതശരീരം വീറ്റിലേക്ക് എത്തിച്ചത്.നാടിനുവേണ്ടി വീര മൃത്യു വരിച്ച മകനെ ഓർത്ത് ആ 'അമ്മ സമാധാനിക്കുന്നുണ്ടങ്കിലും പൊന്നുപോലെ വളർത്തിയ മകന്റെ ചേതനയറ്റ ശരീരം ആ പാവത്തിന് കണ്ടുനിൽക്കാനാകില്ല.മകനാണ്....പോറ്റിവളർത്തിയതാണ്..ഞെഞ്ഞുപൊട്ടി കരയുകയാണ് വൈശാഖിന്റെ 'അമ്മ.....
ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ തിങ്കളാഴ്ച രാവിലെ തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ വൈശാഖ് വീരമൃത്യു വരിച്ചതോടെ അവസാനിച്ചത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ്. പൂഞ്ചിലെ സേവന കാലവധി അവസാനക്കാന്‍ രണ്ട് മാസം മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. അതിനിടെയാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വൈശാഖ് വീരമൃത്യു വരിച്ചത്.വീട്ടിലെ ബുദ്ധിമുട്ടുകള്‍ കണ്ടു വളര്‍ന്ന വൈശാഖ് 2017ല്‍ ആണ് കരസേനയില്‍ ചേര്‍ന്നത്. അതിനിടെ സ്വന്തമായി 10 സെന്റ് ഭൂമി വാങ്ങിയിരുന്നു. കഴിഞ്ഞ പുതുവര്‍ഷ ദിനത്തില്‍ സ്വരുക്കൂട്ടി വച്ചിരുന്ന തന്റെ സമ്പാദ്യവും വായ്പയെടുത്ത പണവുമെല്ലാം ചേര്‍ത്ത് സ്വന്തമായ വീടെന്ന ഏറ്റവും വലിയ സ്വപ്‌നം വൈശാഖ് യാഥാര്‍ഥ്യമാക്കി. പക്ഷേ ഒരവധിക്കാലം മാത്രമാണ് വൈശാഖിന് ഈ വീട്ടില്‍ താമസിക്കാനായത്.
പിതാവ് ഹരികുമാര്‍ വിദേശത്ത് ജോലിക്കു പോയെങ്കിലും പറയത്തക്ക സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. സഹോദരി ശില്‍പയുടെ വിദ്യാഭ്യാസ കാര്യങ്ങളിലും വൈശാഖ് ശ്രദ്ധിച്ചിരുന്നു. ഡിഗ്രി അവസാനവര്‍ഷ വിദ്യാര്‍ഥിയാണ് ശില്‍പ. മാതാവ് ബീനാകുമാരി തൊഴിലുറപ്പു ജോലിക്കു പോകുന്നു.വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും വിശ്വസിക്കാനാകുന്നില്ല വൈശാഖിന്റെ വേര്‍പാട്.
പ്രിയനെ, ഭാരതീയർ നിന്നേയെക്കാലവും ഓർക്കും...നിന്നെയോർത് വിലപിക്കാൻ ഒരു നടുമുഴുവനുമുണ്ട്....പിറന്ന മണ്ണിലേക്ക് വൈശാഖിനെ അവസാനമായി എത്തിക്കുമ്പോൾ നഷ്‌ടമായ മകനെ ഓർത്ത് കരയാൻ ഒരമ്മ മാത്രമല്ല ഒരു രാജ്യം മുഴുവനുമുണ്ട്...
https://www.facebook.com/Malayalivartha























