വീട്ടിൽ അച്ഛൻ വളർത്തിയ എല്ലാ പശുക്കളും 2018 ലെ വെള്ളപ്പൊക്കത്തിൽ കൺമുൻപിൽ നഷ്ടപ്പെട്ടത് മകൻ അഭിനവിനെ തളർത്തിയില്ല;അന്ന് തുടങ്ങിയതാണ് ഒരു പശുവിനെയെങ്കിലും വാങ്ങാനുള്ള നെട്ടോട്ടം; എങ്ങനെയെങ്കിലും വാങ്ങി വളർത്തണമെന്ന ബാല ക്ഷീര കർഷകന്റെ പിടിവാശി അവസാനം ജയിച്ചു;ബാല ക്ഷീര കർഷകനെ പരിചയപ്പെടുത്തി കുമ്മനം രാജശേഖരൻ

തലവടി വേമ്പന വീട്ടിൽ പ്രശാന്ത് വളർത്തിയ എല്ലാ പശുക്കളും 2018 ലെ വെള്ളപ്പൊക്കത്തിൽ കൺമുൻപിൽ നഷ്ടപ്പെട്ടത് മകൻ അഭിനവിനെ തളർത്തിയില്ല. അന്ന് തുടങ്ങിയതാണ് ഒരു പശുവിനെയെങ്കിലും വാങ്ങാനുള്ള നെട്ടോട്ടം.
എങ്ങനെയെങ്കിലും വാങ്ങി വളർത്തണമെന്ന ബാല ക്ഷീര കർഷകന്റെ പിടിവാശി അവസാനം ജയിച്ചു. ബാല ക്ഷീര കർഷകനെ പരിചയപ്പെടുത്തി കുമ്മനം രാജശേഖരൻ. ഫേസ്ബുക്കിൽ അദ്ദേഹം പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ബാല ഗോപാലകൻ. തലവടി വേമ്പന വീട്ടിൽ പ്രശാന്ത് വളർത്തിയ എല്ലാ പശുക്കളും 2018 ലെ വെള്ളപ്പൊക്കത്തിൽ കൺമുൻപിൽ നഷ്ടപ്പെട്ടത് മകൻ അഭിനവിനെ തളർത്തിയില്ല. അന്ന് തുടങ്ങിയതാണ് ഒരു പശുവിനെയെങ്കിലും വാങ്ങാനുള്ള നെട്ടോട്ടം.
എങ്ങനെയെങ്കിലും വാങ്ങി വളർത്തണമെന്ന ബാല ക്ഷീര കർഷകന്റെ പിടിവാശി അവസാനം ജയിച്ചു.സ്ഥലവാസിയായ നാടുവിലേപ്പറമ്പിൽ സുരേഷ് വളർത്തിയ തന്റെ പശുവിനെ അഭിനവിന് നൽകി. സന്തോഷത്തോടെ തന്നെക്കാൾ ഉയരവും വലിപ്പവുമുള്ള പശുവിനെ അവൻ പുണർന്നു.
കയർ ഏറ്റുവാങ്ങിയപ്പോൾ മുഖത്തു എന്തെന്നില്ലാത്ത സന്തോഷവും ആവേശവും അലതല്ലി. പുല്ലും വെള്ളവും നൽകി കുളിപ്പിച്ചും തലോടിയും വീട്ടിൽ പശുക്കളെ വളർത്തുന്നതിൽ ആനന്ദം കണ്ടെത്തുകയാണ് ഈ 10 വയസ്സുകാരൻ.
ഇനിയും എത്ര പശുവിനെ കിട്ടിയാലും അവയെ വളർത്താൻ തയ്യാർ. കൂടെപ്പിറപ്പിനെ പോലെ പരിരക്ഷിച്ചും പരിപാലിച്ചും മാതൃകയാവുകയാണ് ഈ ബാലൻ. അറവുശാലകൾ പെരുകുന്ന നാട്ടിൽ ഗോശാലയുടെ കാവലാളായി കാലിസമ്പത്തിനെ സംരക്ഷിയ്ക്കുന്ന അഭിനവ് നാടിന്റെ അഭിമാനം. ഭാവി വാഗ്ദാനം!,
https://www.facebook.com/Malayalivartha























