തനിച്ച് താമസിച്ചിരുന്ന വയോധികയെ മോഷണത്തിനിടെ ആക്രമിച്ച് കൊലപ്പെടുത്തി; പ്രതി പിടിയിൽ, പ്രതികള്‍ ആക്രമിച്ചത് വെള്ളം ലഭിക്കുന്നതിനുള്ള മാര്‍ഗം അടച്ച് ആയിഷയെ വീടിനു പുറത്തിറക്കിയിട്ട്

തനിച്ച് താമസിച്ചിരുന്ന വയോധികയെ മോഷണത്തിനിടെ ക്ർറോമായി ആക്രമിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ പ്രതി പിടിയിലായതായി റിപ്പോർട്ട്. അസം സ്വദേശി മഹിബുള്‍ ഹക്കിനെയാണ് പോലീസ് പിടികൂടിയത്. ആക്രമണം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ അന്വേഷണ സംഘം പിടികൂടിയത്. അസമില്‍ നിന്ന് പിടിയിലായ പ്രതിയെ പൊലീസ് നാട്ടിലെത്തിക്കുകയുണ്ടായി. കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം സെപ്റ്റംബര്‍ 23ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വാരം എളയാവൂരില്‍ തനിച്ച് താമസിക്കുകയായിരുന്ന പി.കെ. ആയിഷയെയാണ് കവര്‍ച്ചാ സംഘം മോഷണത്തിനിടെ ക്രൂരമായി ആക്രമിച്ചത്. ആയിഷ തനിച്ചാണ് താമസിക്കുന്നതെന്ന് പ്രതികള്‍ നേരത്തെ മനസിലാക്കുകയുണ്ടായി. ഇതിനുപിന്നാലെ വെള്ളം ലഭിക്കുന്നതിനുള്ള മാര്‍ഗം അടച്ച് ആയിഷയെ വീടിനു പുറത്തിറക്കിയാണ് പ്രതികള്‍ ആക്രമിച്ചത്.
കൂടാതെ പുലര്‍ച്ചെ നമസ്‌കാരത്തിനായി എഴുന്നേറ്റ ആയിഷ മോട്ടര്‍ ഓണാക്കിയിട്ടും വെള്ളം കിട്ടാതായതോടെ വീടിന് പുറത്തിറങ്ങുകയായിരുന്നു. ഇവരുടെ കാതിലുണ്ടായിരുന്ന ആഭരണങ്ങള്‍ മോഷണ സംഘം പറിച്ചെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ആയിഷ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
https://www.facebook.com/Malayalivartha























