മികച്ച സിനിമ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ;മികച്ച നടൻ ജയസൂര്യ;മികച്ച നടി അന്ന ബെൻ;മികച്ച ജനപ്രിയ ചിത്രം അയ്യപ്പനും കോശിയും;നഞ്ചിയമ്മയ്ക്ക് പ്രത്യേക പുരസ്കാരം ;ആകാംഷകൾക്കും കാത്തിരിപ്പുകൾക്കും വിരാമമിട്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ആകാംഷകൾക്കും കാത്തിരിപ്പുകൾക്കും വിരാമമിട്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.
*മികച്ച സിനിമ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ
*മികച്ച നടൻ ജയസൂര്യ
*മികച്ച നടി അന്ന ബെൻ
*മികച്ച സംവിധായകൻ സിദ്ധാർത്ഥ് ശിവ
*മികച്ച ജനപ്രിയ ചിത്രം അയ്യപ്പനും കോശിയും
*മികച്ച സ്വഭാവ നടന്‍ സുധീഷ്
*മികച്ച സ്വഭാവ നടി ശ്രീരേഖ
*മികച്ച ചിത്ര സംയോജകന്‍ മഹേഷ് നാരായണന്‍
*മികച്ച പിന്നണി ഗായിക നിത്യ മാമന്‍
*മികച്ച ഗായകൻ ഷഹബാസ് അമൻ
*മികച്ച സംഗീത സംവിധായന്‍ എം ജയചന്ദ്രന്‍ (സൂഫിയും സുജാതയും)
*നഞ്ചിയമ്മയ്ക്ക് പ്രത്യേക പുരസ്കാരം. അയ്യപ്പനും കോശിയിലേയും ഗാനത്തിനാണ് പുരസ്കാരം
* മികച്ച തിരക്കഥാകൃത്ത് ജിയോ ബേബി
മത്സരരംഗത്തുള്ള നാല്‍പത് സിനിമകള്‍ വീതം രണ്ട് പ്രാഥമിക ജൂറികള്‍ കണ്ടു. തെരഞ്ഞെടുത്ത മികച്ച 30 സിനിമകളാണ് അന്തിമ ജൂറിയുടെ പരിഗണനയ്ക്കായി അവര്‍ ശുപാര്‍ശ ചെയ്തത്. പ്രശസ്ത ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തുമായ സുഹാസിനി മണിരത്‌നമാണ് അന്തിമ ജൂറിയുടെ അധ്യക്ഷ.
പ്രശസ്ത കന്നഡ സംവിധായകന്‍ പി.ശേഷാദ്രി, സംവിധായകന്‍ ഭദ്രന്‍ എന്നിവരായിരുന്നു പ്രാഥമിക ജൂറികളുടെ അധ്യക്ഷന്മാര്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ പുതുക്കിയ നിയമാവലി അനുസരിച്ചുള്ള ആദ്യ അവാര്‍ഡ് നിര്‍ണയമാണ്.
മികച്ച നടനുള്ള പുരസ്‌കാരത്തിന് അഞ്ച് പേരാണ് മത്സര രംഗത്തുണ്ടായിരുന്നത് ബിജുമേനോന്‍ (അയ്യപ്പനും കോശിയും) ഫഹദ് ഫാസില്‍ (മാലിക്ക്, ട്രാന്‍സ്), ജയസൂര്യ (വെള്ളം,സണ്ണി), സുരാജ് വെഞ്ഞാറമൂട് (ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍), ടൊവിനോ തോമസ് (കിലോ മീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്), ഇന്ദ്രന്‍സ് (വേലു കാക്ക ഒപ്പ് 21) എന്നിവർ . ശോഭന, അന്നബെന്‍, നിമിഷ സജയന്‍, പാര്‍വതി തിരുവോത്ത്, സംയുക്ത മേനോന്‍, സിജി പ്രദീപ് എന്നിവരാണ് മികച്ച അഭിനേത്രിക്കുള്ള മത്സരത്തിന്റെ അവസാന റൗണ്ടില്‍ വന്നത് .
https://www.facebook.com/Malayalivartha























