പി.എം.ആർഷോയ്ക്ക് അനർഹമായി പിജി ക്ലാസിലേക്കു പ്രവേശനം; മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ.വി.എസ്.ജോയിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധം; താക്കീത് മാത്രം നൽകി നടപടി

പി.എം.ആർഷോയ്ക്ക് അനർഹമായി പിജി ക്ലാസിലേക്കു പ്രവേശനം നൽകിയ എറണാകുളം മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ.വി.എസ്.ജോയിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെടിയാന് പി.എം.ആർഷോയ്ക്ക് അനർഹമായി പിജി ക്ലാസിലേക്കു പ്രവേശനം നൽകിയത്. ഈ നടപടിക്ക് എറണാകുളം മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ.വി.എസ്.ജോയിക്കെതിരെയുള്ള നടപടി എംജി സർവകലാശാല സിൻഡിക്കറ്റ് താക്കീതിൽ മാത്രം ഒതുക്കിയിരിക്കുകയാണ്.
ചട്ടവിരുദ്ധമായാണ് ആർഷോയ്ക്ക് സ്ഥാനക്കയറ്റം നൽകിയതെന്നും തെറ്റായ റിപ്പോർട്ടാണ് ഇതു സംബന്ധിച്ചു കോളജ് നൽകിയതെന്നും ബോധ്യപ്പെട്ടിരുന്നു. കഴിഞ്ഞ യോഗത്തിൽ റജിസ്ട്രാർ ഇത് വിശദീകരിച്ചിരുന്നു . എന്നാൽ അതു ഗൗരവത്തിൽ എടുക്കാതെ ഇടത് അനുകൂല സിൻഡിക്കറ്റ് നടപടി സ്വീകരിക്കാത്തത്.
നിലവിലെ സിൻഡിക്കറ്റിന്റെ അവസാന യോഗത്തിലായിരുന്നു തീരുമാനം സ്വീകരിച്ചത് . ഇത്തരം വിഷയങ്ങളിൽ ശ്രദ്ധപുലർത്തേണ്ടതാണെന്നു പ്രിൻസിപ്പലിനെ ഓർമിപ്പിക്കണമെന്ന തീരുമാനം മാത്രമാണ് യോഗത്തിൽ സ്വീകരിച്ചത്.
2024ലാണ് മഹാരാജാസിൽ 5 വർഷ ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സിൽ പ്രവേശനം നേടിയ ആർഷോയ്ക്കു ആറാം സെമസ്റ്റർ പാസാകാതെ ഏഴാം സെമസ്റ്ററിൽ പ്രവേശനം നൽകിയെന്ന പരാതി ഉയർന്നത് . 5, 6 സെമസ്റ്റർ പരീക്ഷ എഴുതാൻ 75% ഹാജർ വേണമെന്നിരിക്കെ 10% ഹാജരാണ് ആർഷോയ്ക്കുള്ളതെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
ആർഷോയ്ക്ക് ആറാം സെമസ്റ്ററിൽ 10% ഹാജർ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ സർവകലാശാലാ യൂണിയന്റെയും കോളജ് യൂണിയന്റെയും പ്രവർത്തനങ്ങളുടെ പേരിൽ 27 ദിവസത്തെ ഹാജർ നൽകിയെന്നുമായിരുന്നു കോളജ് പ്രിൻസിപ്പൽ സർവകലാശാലയ്ക്കു വിശദീകരണം നൽകിയത്.
https://www.facebook.com/Malayalivartha


























