എല്ലാം മിന്നല്‍ പോലെ ഓര്‍മയില്‍... ശബരിമല പ്രക്ഷോഭവും പ്രളയവും കൊറോണയും കാരണം മുന്‍വര്‍ഷങ്ങളില്‍ തടസപ്പെട്ടിരുന്ന ശബരിമല തീര്‍ത്ഥാടനത്തിന് ഇത്തവണയും തുടക്കത്തിലേ കല്ലുകടി; കനത്ത മഴയെ തുടര്‍ന്ന് ഇന്നും നാളെയും ശബരിമല തീര്‍ത്ഥാടനത്തിന് അനുവാദമില്ല

ശബരിമല സ്ത്രീകളെ കയറ്റുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭത്തിന് ശേഷം ഇപ്പോഴും പൂര്‍ണമായും അയ്യപ്പഭക്തര്‍ കയറി തുടങ്ങിയിട്ടില്ല. പ്രളയവും കൊറോണയും കാരണം പരിമിതമായ ഭക്തര്‍ക്ക് മാത്രമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ശബരിമല ദര്‍ശനം നടത്താനായത്. ഇത്തവണ പെരുംമഴ കാരണം വീണ്ടും ശബരിമലയെ ബാധിച്ചിരിക്കുകയാണ്.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശബരിമല ഉള്‍പ്പെടുന്ന വനമേഖലകളില്‍ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്നും നാളെയും ശബരിമല തുലാ മാസ പൂജാ തീര്‍ത്ഥാടനത്തിന് അനുവാദമില്ലെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ദേവസ്വം ബോര്‍ഡും വ്യക്തമാക്കി. എന്നാല്‍ ശബരിമലയിലേക്ക് യാത്ര പുറപ്പെട്ട തീര്‍ഥാടകരെ തടയില്ലെന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വ്യക്തമാക്കി.
അന്യസംസ്ഥാനത്ത് നിന്നടക്കം പുറപ്പെട്ട് മടങ്ങി പോകാന്‍ സാധിക്കാത്ത തീര്‍ഥാടകരെ കടത്തിവിടും. അതേസമയം മടങ്ങിപ്പോകാന്‍ സാഹചര്യമുള്ള തീര്‍ത്ഥാടകര്‍ മടങ്ങി പോകണമെന്നും എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിര്‍ദ്ദേശിച്ചു. ഈ ദിവസങ്ങളില്‍ ശബരിമലയില്‍ തീര്‍ത്ഥാടനത്തിന് അനുവാദമില്ലന്ന് ജില്ലാകളക്ടര്‍ ഡോ.ദിവ്യ എസ് .അയ്യര്‍ വ്യക്തമാക്കി.
അതേ സമയം കനത്ത മഴയെ തുടര്‍ന് ഹൈക്കോടതി നിരീക്ഷകന്‍ എന്‍.ഭാസ്‌കരന്‍ ശബരിമല യാത്ര റദ്ദാക്കി. ശബരിമലയാത്രക്കിടെ അദ്ദേഹം മുണ്ടക്കയത്തു നിന്നും തിരികെപോയി.
പോലീസിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് അദ്ദേഹം മടങ്ങിയത്. കനത്ത മഴയെ തുടര്‍ന്ന് പമ്പയിലേക്കുള്ള റോഡുകളില്‍ ക്രമാതീതമായി ജലം ഉയരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ അഭ്യര്‍ത്ഥന. ഇതോടെ ഇത്തവണ ഇക്കുറി ഹൈക്കോടതി നിരീക്ഷകനില്ലാതെ മേല്‍ശാന്തി നറുക്കെടുപ്പ് നടക്കും.
രണ്ടു ദിവസമായി പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ പമ്പയിലെ വെള്ളപ്പൊക്കം, വനമേഖലകളിലെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും, പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ മൂലമുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനാണ് ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
കക്കി, പമ്പ നദികള്‍ സംഗമിക്കുന്ന ത്രിവേണിയില്‍ മലവെള്ളം വഴിമാറി ഒഴുകുകയാണ്. ആറാട്ട് കടവ് ഉള്‍പ്പെടെ മുങ്ങി. മണപ്പുറത്തേക്കും വെള്ളംകയറി. ഗതാഗതം നിറുത്തിവച്ചു. ത്രിവേണിയിലെ വലിയപാലം വെള്ളത്തില്‍ മുങ്ങി. ചെറിയ പാലത്തിന്റെ അടിത്തട്ടുവരെ വെള്ളം ഉയര്‍ന്നിട്ടുണ്ട്.
രണ്ടു ദിവസമായി പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ പമ്പയിലെ വെള്ളപ്പൊക്കം, വനമേഖലകളിലെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും, പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ മൂലമുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനാണ് നിരോധന ഉത്തരവ്.
നിലവില്‍ ശബരിമലയില്‍ ഉള്ള ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, തൊഴിലാളികള്‍ കോവിഡ് 19, ദുരന്ത നിവാരണം എന്നിവയുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് ഈ നിരോധനം ബാധകമല്ല. ശബരിമലയിലേക്കുള്ള ഭക്ഷണ സാധനങ്ങള്‍ കൊണ്ട് പോകുന്ന വാഹനങ്ങള്‍ക്കും ഈ നിരോധനം ബാധകമല്ല.
ഇക്കാര്യങ്ങള്‍ ദുരന്ത നിവാരണ നിയമം 2005 പ്രകാരം ജില്ലാ പൊലീസ് മേധാവി, ഡ്യൂട്ടി മജിസ്‌ട്രേറ്റ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് , റാന്നി തഹസില്‍ദാര്‍/ഇന്‍സിഡന്റ് കമ്മാണ്ടര്‍മാര്‍ എന്നിവര്‍ ഉറപ്പ് വരുത്തണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
രാവിലെ പ്രത്യേക പൂജകള്‍ക്ക് ശേഷം 8ന് ആണ് ശാന്തിമാരെ നറുക്കിട്ട് തെരഞ്ഞെടുക്കും.
"
https://www.facebook.com/Malayalivartha























