'നെതര്‍ലന്‍ഡ്സ് മോഡല്‍ എന്തായി, റീബില്‍ഡ് കേരള എന്തായി, പ്രളയഫണ്ട് തട്ടിപ്പ് എന്തായി, ഡാം മിസ്മാനേജ്‌മെന്റ് റിപ്പോര്‍ട്ടുകള്‍ എന്തായി...' സർക്കാരിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍

സംസ്ഥാനത്ത് പെയ്ത കനത്ത മഴയിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. തെക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുള്‍പ്പൊട്ടലിലും മരിച്ചവരുടെ എണ്ണം ഉയരുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. എന്നാൽ മഴയുടെ ശക്തി കുറഞ്ഞത് കേരളത്തിനു ആശ്വാസമാവുകയാണ്. ഇതോടൊപ്പം ഓരോ വർഷവും പ്രളയം അവർത്തിക്കപ്പെടുകയാണ്. മാറി വരുന്ന ഭരണം സംസ്ഥാനത്തെ പ്രകൃതി ദുരന്തങ്ങളില്‍ നിന്നും രക്ഷപെടുത്താന്‍ തക്കതായ ഒന്നും തന്നെ ചെയ്തിട്ടില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
ഇങ്ങനെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പല പദ്ധതികളും ഇപ്പോഴും ഫലപ്രദമാകാതെ വരുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. പ്രളയകാലത്ത് രാഷ്ട്രീയം പറയരുതേ എന്ന് വിലപിക്കുന്നവരോട് ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. ഫേസ്ബുക്ക് കുറിപ്പിലാണ് ഇത്തരത്തിൽ പരിഹാസം ഉന്നയിച്ചിരിക്കുന്നത്.
നെതര്‍ലന്‍ഡ്സ് മോഡല്‍ എന്തായി, റീബില്‍ഡ് കേരള എന്തായി, പ്രളയഫണ്ട് തട്ടിപ്പ് എന്തായി, ഡാം മിസ്മാനേജ്‌മെന്റ് റിപ്പോര്‍ട്ടുകള്‍ എന്തായി എന്നാണു അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്. കോവിഡ് വരുമ്പോള്‍ 'ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകുന്നു. ആള്‍ക്കാര്‍ ശ്വാസം കിട്ടാതെ മരിക്കുന്നു.
എന്ത് ഭരണമാണ് നടക്കുന്നത്' എന്ന് പറഞ്ഞ് വിമര്‍ശിക്കുന്നവര്‍, വെള്ളപ്പൊക്കം വരുമ്ബോള്‍ 'അരുതേ. വിമര്‍ശിക്കരുതേ. രാഷ്ട്രീയം പറയരുതേ. മനുഷ്യത്വം കാണിക്കൂ. രക്ഷിക്കാന്‍ ശ്രമിക്കൂ' എന്ന് പറഞ്ഞ് വിലപിക്കുകയാണെന്ന് അദ്ദേഹം പരിഹസിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha























