'' ഇത്താ ഭയങ്കര മഴയാണ് കൂടിക്കൂടി വരുന്നു വല്ലാതെ പേടിയാവുന്നു' ഭീതിജനകമായ വാക്കുകൾക്കൊപ്പം കൂറ്റൻ ശബ്ദവും ; ഫൗസിയയുടെ നിലവിളിക്കൊപ്പം ഫോൺ നിലച്ചു ; തന്നോട് ഫോൺ വിളിച്ച് കൊണ്ടിരുന്ന വ്യക്തി മരിച്ചതിന്റെ നടുക്കം മാറാതെ സിയാന ; മലവെള്ളപ്പാച്ചിലിൽ നഷ്ടമായത് 4 കുരുന്നുകളടക്കം 5 ജീവനുകൾ

''ഇത്താ ഭയങ്കര മഴയാണ് കൂടിക്കൂടിവരുന്നു വല്ലാതെ പേടിയാവുന്നു'' മറുവശത്ത് കേട്ട ഭീതി ജനകമായ ആ വാക്കുകൾ....അതിനൊപ്പം മുഴങ്ങി കേട്ട വമ്പൻ ശബ്ദം... എന്തുചെയ്യണമെന്നറിയാതെ തരിച്ചുനിന്നുപോയി മരിച്ച ഫൗസിയയുടെ ബന്ധു സിയാന.... തന്നോട് സംസാരിച്ചു നിൽക്കവേയാണ് ഫൗസിയയും മക്കളുമടക്കമുള്ളവരുടെ ജീവൻ മലവെള്ളപ്പാച്ചിൽ അപഹരിച്ചത്...
അവസാനമായി ഫൗസിയയുടെ ആ വാക്കുകൾ ഇപ്പോഴും സിയാനയുടെ കാതുകളിൽ മുഴങ്ങുകയാണ്...ആ നടുക്കത്തിൽ നിന്നും സിയാന ഇതുവരെ മുക്തി ആയിട്ടില്ല... ദുരന്തത്തിനു മുൻപ് മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബന്ധുവിന് വാട്‌സാപ്പില്‍ അയച്ചു കൊടുത്തിരുന്നു ....
ബന്ധുവായ സിയാനയോട് സംസാരിക്കുന്നതിനിടെയാണ് വലിയൊരു ഇരമ്പലോടെ മലവെള്ളം ആ ചെറിയ വീടിനെ ഒഴുക്കിയെടുത്തത് . ഫൗസിയയുടെ നിലവിളിക്കൊപ്പം ഫോൺ നിലക്കുകയും ചെയ്തു . കൊക്കയാർ പൂവഞ്ചിയിലെ കല്ലുപുരയ്ക്കൽ വീട്ടിൽ നിന്ന് പ്രളയമെടുത്തത് 4 കുരുന്നുകളടക്കം 5 ജീവനുകൾ. കല്ലുപുരയ്ക്കൽ നസീറിന്റെ മകൾ ഫൗസിയ, മക്കളായ അംന, അമീൻ, ഫൗസിയയുടെ സഹോദരൻ ഫൈസലിന്റെ മക്കളായ അഹ്സാന, അഹിയാൻ എന്നിവരാണു മരിച്ചത്.
കാഞ്ഞിരപ്പള്ളിയിലുള്ള ബന്ധു സിയാനയെ ഫോണിൽ വിളിച്ച് മലവെള്ളപ്പാച്ചിലിന്റെ ഭീതി പങ്കുവയ്ക്കുന്നതിനിടെയായിരുന്നു വീട് ഉരുളെടുത്തത്. വീടിനു മുന്നിലൂടെ ശക്തിയായി ഒഴുകുന്ന മലവെള്ളത്തിന്റെ അരികിൽ കുട്ടികൾ നിൽക്കുന്ന ദൃശ്യവും പകർത്തി അയച്ചുകൊടുത്തിരുന്നു. പിതൃസഹോദരിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വെള്ളിയാഴ്ചയാണ് ഫൗസിയ മക്കളെയും കൂട്ടി തറവാട്ടിലെത്തിയത്.
സഹോദരൻ ഫൈസലിന്റെ 2 മക്കൾ തറവാട്ടിലുണ്ടായിരുന്നു. പൂവഞ്ചിയിലെ വീട്ടിൽ നിന്നും ഒരു പുഴയ്ക്ക് അപ്പുറമായിരുന്നു കല്യാണപ്പുര. ഇന്നലെ ഉച്ചയോടെ അംന സിയാദിന്റെ (7) മൃതദേഹം കണ്ടെത്തുകയുണ്ടായി വൈകാതെ തന്നെ അക്സാനയുടെയും (8) അഹിയാന്റെയും (4) മൃതദേഹങ്ങൾ ലഭിച്ചു. വീട്ടിലെ ഒരു മുറിയിൽ കെട്ടിപ്പിടിച്ചു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹങ്ങൾ.
ഇതിനിടെ, കൊക്കയാർ പുഴയിൽ ഒലിച്ചു പോയ ഷാജിയുടെ മൃതദേഹം മുണ്ടക്കയത്തെ മണിമലയാറിൽ നിന്നു കണ്ടെത്തിയെന്ന വാർത്തയെത്തി. 4 മണിയോടെ അൽപദൂരം മാറി ഫൗസിയുടെയും ഏഴു വയസ്സുകാരൻ അമീൻ സിയാദിന്റെയും മൃതദേഹങ്ങൾ ലഭിച്ചു. ഏഴുവയസ്സുകാരൻ സച്ചു ഷാഹുലിനായുള്ള തിരച്ചിൽ രാത്രി വെളിച്ചം കുറഞ്ഞതോടെ നിർത്തിവച്ചു.
https://www.facebook.com/Malayalivartha























