യുപി ജയിലുകളിലെ 27 ശതമാനം തടവുകാരും മുസ്ലീങ്ങളാണ്;ആരാണ് അവര്‍ക്ക് വേണ്ടി സംസാരിക്കുക? ശബ്ദമില്ലാത്തവരും ദുര്‍ബലരുമായവര്‍ക്കു വേണ്ടിയാണ് ഞാന്‍ പോരാടുന്നത്;പിതാക്കള്‍ ശക്തരായവര്‍ക്കു വേണ്ടിയല്ല;ഒളിയമ്പുമായി എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസി

ആര്യന് ഖാനെ അറസ്റ്റ് ചെയ്തത കേസില്‍ പ്രതികരണവുമായി എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസി. താൻ പോരാടുന്നത് ശബ്ദമില്ലാത്തവര്‍ക്കും ദുര്‍ബലര്‍ക്കും വേണ്ടിയാണ്. ശക്തരായ അച്ഛന്മാര്‍ ഉള്ളവര്‍ക്ക് വേണ്ടി താന്‍ സംസാരിക്കില്ലെന്നാണ് അസദുദ്ദീന്‍ ഉവൈസിപറഞ്ഞത് .
ആരുടേയും പേരുകള്‍ എടുത്ത് പറയാതെയായിരുന്നു അദ്ദേഹം ഈ പരാമർശം നടത്തിയത് . ജയിലില്‍ കഴിയുന്ന 'ശബ്ദമില്ലാത്ത മുസ്ലീങ്ങള്‍ 'ക്കുവേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നുംഅച്ഛന്മാര്‍ 'ശക്തരായ 'വര്‍ക്കുവേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഗാസിയാബാദില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയായിരുന്നു ഈ പരാമർശം നടത്തിയത്.
റാലിക്കിടെ മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ആര്യന്റെ അറസ്റ്റിനെ കുറിച്ച് ചോദിച്ചു. ഇതിനു മറുപടിയായിട്ടാണ് 'നിങ്ങള്‍ ഒരു സൂപ്പര്‍സ്റ്റാറിന്റെ മകനെക്കുറിച്ചാണ് സംസാരിക്കുന്നത്. യുപി ജയിലുകളിലെ 27 ശതമാനം തടവുകാരും മുസ്ലീങ്ങളാണ്. ആരാണ് അവര്‍ക്ക് വേണ്ടി സംസാരിക്കുക? ശബ്ദമില്ലാത്തവരും ദുര്‍ബലരുമായവര്‍ക്കു വേണ്ടിയാണ് ഞാന്‍ പോരാടുന്നത്.പിതാക്കള്‍ ശക്തരായവര്‍ക്കുവേണ്ടിയല്ല എന്നദ്ദേഹം പറഞ്ഞു.
ആഡംബര കപ്പലില്‍ മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന കേസില്‍ ഒക്ടോബര്‍ 3 ന് ആണ് എന്‍സിബി ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത്. ആര്യന്‍ ഖാന്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ആര്യന്റെ അറസ്റ്റില്‍ പ്രതികരിച്ച് നിരവധി പേര് രംഗത്ത് വന്നു. ആര്യനും ഷാരൂഖ് ഖാനും പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡ് താരങ്ങളും രംഗത്തുണ്ട്.
അതേസമയം പാവപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും ഭാവിയിൽ പേര് കളങ്കപ്പെടുത്തുന്ന ഒന്നും ചെയ്യില്ലെന്നും ആര്യൻ ഖാൻ ജയിലിലെ കൗൺസലിങ്ങിനിടെ ഉറപ്പുനൽകിയിരിക്കുകയാണ് . ആര്യന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെയും സാമൂഹിക പ്രവർത്തകരും ഉൾപ്പെടെയുള്ള സംഘമാണ് കൗൺസലിങ് നൽകിയത്.
ആഡംബര കപ്പലിൽ ലഹരി പാർട്ടിക്കിടെ അറസ്റ്റിലായ ആര്യൻ ഇപ്പോൾ ആർതർ റോഡ് ജയിലിലാണ് കഴിയുന്നത് . പാവപ്പെട്ടവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് ആര്യൻ സമ്മതിച്ചതായി എൻസിബി ഉദ്യോഗസ്ഥരും വെളിപ്പെടുത്തി . കേസിൽ അറസ്റ്റിലായ രണ്ടു സ്ത്രീകൾ ഉൾപ്പെടെ 7 പ്രതികൾക്കും കൗൺസലിങ് കിട്ടിയിട്ടുണ്ട് .
https://www.facebook.com/Malayalivartha






















