കഴിഞ്ഞ നാലു വര്‍ഷമായി കേരളത്തിലെ കാലാവസ്ഥ വലിയ തോതില്‍ വ്യതിയാനപ്പെട്ടിരിക്കുന്നു; പ്രവചനങ്ങൾക്ക് അധീനമായിട്ടുള്ള മഴക്കാലങ്ങളായിരിക്കും ഇനി ഉണ്ടാകുന്നത്; തുലാവര്‍ഷം സാധാരണ ഗതിയില്‍ തന്നെ ചുഴലിക്കാറ്റ് സീസണാണ്; അതുകൂടാതെ മറ്റ് പ്രതിഭാസങ്ങള്‍ കൂടിയാകുമ്പോൾ ഇനിയും ശക്തമായ ന്യൂനമര്‍ദ്ദങ്ങളും ചുഴലിക്കാറ്റുകളും കേരളത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാക്കും; നടുക്കുന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞർ

2018 ലെ മഹാപ്രളയം ....2019 ലെ കവളപ്പാറയിലെ ഉരുള്‍പ്പൊട്ടൽ....2020 ല്‍ പെട്ടിമുടി ദുരന്തം ... ...2021 ൽ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പത്തോളം മനുഷ്യജീവനുകള്‍ അപഹരിച്ച പ്രകൃതി ദുരന്തവും.... ഏതു സമയവും അപ്രതീക്ഷിത അപകടങ്ങൾ ഉണ്ടാകാവുന്ന സാഹചര്യങ്ങളാണ് കേരളത്തിലുള്ളത് .
കേരളത്തിന് തനതായ ഒരു കാലാവസ്ഥ ഉണ്ടായിരുന്നു. എന്നാൽ അതിനു എന്ത് സംഭവിച്ചു? കാലാവസ്ഥ ശാസ്ത്രജ്ഞരും പരിസ്ഥിതി ശാസ്ത്രജ്ഞരും പറയുന്നത് കഴിഞ്ഞ നാലു വര്‍ഷമായി കേരളത്തിലെ കാലാവസ്ഥ വലിയ തോതില്‍ വ്യതിയാനപ്പെട്ടിരിക്കുന്നുവെന്നാണ്. ആകെ മൊത്തം തകിടം മറിഞ്ഞ അവസ്ഥയാണ് കേരളത്തിലുള്ളത്.
കാര്യങ്ങൾ കൈ വിട്ടു പോകുന്ന തരത്തിലേക്ക് നീങ്ങുകയാണ്. പ്രവചനങ്ങൾക്ക് അധീനമായിട്ടുള്ള മഴക്കാലങ്ങളായിരിക്കും ഇനി ഉണ്ടാകുന്നത്. സംസ്ഥാനത്തെ റെയിന്‍ഫോള്‍ പാറ്റേണ്‍ മുന്‍കാലങ്ങളില്‍ നിന്നും മാറി മറഞ്ഞിരിക്കുന്ന സ്ഥിതിയാണുള്ളത്.
കോട്ടയം, പത്തനം തിട്ട അടക്കമുള്ള തെക്കന്‍ ജില്ലകളില്‍ ഉണ്ടായ ശക്തമായ മഴയ്ക്ക് കാരണമായിരിക്കുന്നത് കാലാവസ്ഥ വലിയ തോതില്‍ വ്യതിയാനപ്പെട്ടിരിക്കുന്നതെന്നാണ് ശാത്രജ്ഞർ പറയുന്നത്. തിരുവനന്തപുരത്തെ ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ കാലാവസ്ഥ നിരീക്ഷകനായ രാജീവന്‍ എരിക്കുളം ചൂണ്ടിക്കാണിക്കുന്നത് ഇപ്പോഴുണ്ടായ മഴയ്ക്ക് ന്യൂനര്‍ദ്ദമാണ് കാരണമെങ്കിലും കേരളത്തിലെ കാലാവസ്ഥയിലുണ്ടായിരിക്കുന്ന ട്രെന്‍ഡ് മാറ്റവും ഇതിലൂടെ വ്യക്തമാകുന്നുണ്ടെന്നാണ് .
'ഈ വര്‍ഷം പെസഫിക്കില്‍ ലാ നിന കണ്ടീഷനാണ് ഇനി വരാന്‍ പോകുന്നത്. ഇതുമൂലം ഈസ്റ്റേണ്‍ പെസഫിക്ക് സാധാരണ ഉള്ളതിനേക്കാള്‍ കൂളിംഗ് കണ്ടീഷനിലേക്ക് മാറുമത്രേ . ഇന്ത്യന്‍ ഓഷ്യനിലെ ഡൈപോള്‍ പ്രതിഭാസം നെഗറ്റീവ് കണ്ടീഷനിലേക്ക് മാറുന്നു. ഈ കാരണത്താൽ ബംഗാള്‍ ഉള്‍ക്കടല്‍ പ്രദേശം സാധാരണയെക്കാള്‍ കുറച്ചുകൂടി ഊഷ്ണാവസ്ഥയിലായിരിക്കുമത്രേ .
ലാ നിനയും ഇന്‍ഡ്യന്‍ ഓഷ്യന്‍ ഡൈപോള്‍ കണ്ടീഷനും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദങ്ങളും ചുഴലിക്കാറ്റുകളും കൂടുതല്‍ ഉണ്ടാക്കാനുള്ള സാഹചര്യമുണ്ടാകും . തുലാവര്‍ഷം സാധാരണഗതിയില്‍ തന്നെ ചുഴലിക്കാറ്റ് സീസണാണ്. അതുകൂടാതെ മറ്റ് പ്രതിഭാസങ്ങള്‍ കൂടിയാകുമ്പോൾ ഇനിയും ശക്തമായ ന്യൂനമര്‍ദ്ദങ്ങളും ചുഴലിക്കാറ്റുകളും കേരളത്തില്‍ നമുക്ക് പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാക്കുമത്രേ , അതൊരു മുന്നറിയിപ്പായി തന്നെ നമ്മള്‍ ഉള്‍ക്കൊള്ളുകയും വേണമെന്നും രാജീവന്‍ പറയുന്നു .
ഇപ്പോഴുണ്ടായിരിക്കുന്ന മഴയുടെ മുന്നറിയിപ്പ് മുന്‍കൂട്ടി തന്നെ നല്‍കിയിരുന്നതാണെന്നും കാലാവസ്ഥ വകുപ്പ് ചൂണ്ടിക്കാണിക്കുന്നു. ഒക്ടോബര്‍ 16 വരെ ഓറഞ്ച് അലര്‍ട്ട് നല്‍കിയിരുന്നതാണെന്നും കാലാവസ്ഥ ശാസ്ത്രജ്ഞര്‍ പറഞ്ഞു . ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ന്യൂനമര്‍ദ്ദവും അറബിക്കടലില്‍ ഉണ്ടായ ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി മാറി കേരള തീരത്തേക്ക് വരും എന്നും കാലാവസ്ഥ വകുപ്പില്‍ നിന്നും മുന്നറിയിപ്പുണ്ടായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.
''മുന്നറിയിപ്പില്‍ പറഞ്ഞതുപോലെ തന്നെ 12-ാം തീയതി മഴ വന്നു. എന്നാല്‍ അടുത്ത രണ്ട് ദിവസം മഴ മാറി നില്‍ക്കുകയും വെയില്‍ പരന്ന അന്തരീക്ഷം ഉണ്ടാവുകയും ചെയ്തു . ഇതോടെ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ പലരും കളിയാക്കി .എന്നാൽ പിന്നീട് സാഹചര്യം മാറുകയുണ്ടായി എന്ന കാര്യം കാലാവസ്ഥ വകുപ്പിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കേരളത്തില്‍ പൊതുവെ സുരക്ഷിതമായ കാലാവസ്ഥയാണെന്ന ചിന്താഗതി മാറേണ്ടിയിരിക്കുന്നുവെന്നു തന്നെയാണ് കാലാവസ്ഥ ശാസ്ത്രജ്ഞര്‍ തറപ്പിച്ചു പറയുന്നത്. അടിക്കടി വരുന്ന ന്യൂനമര്‍ദ്ദങ്ങളും ഇതിനൊപ്പം ഉണ്ടാകുന്ന ശക്തമായ ചുഴലിക്കാറ്റുകളും കേരളത്തില്‍ ഇനിയും ദുരന്തങ്ങള്‍ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പും കാലാവസ്ഥ-പരിസ്ഥിതി ശാസ്ത്രജഞര്‍ നല്‍കുന്നു . അതിതീവ്രമായ കാലാവസ്ഥ വ്യതിയാനങ്ങള്‍ സംസ്ഥാനം നേരിടേണ്ടി വരും.
ആഗോള കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെടുത്തിയും കേരളത്തിലെ മാറ്റങ്ങളെ പരിസ്ഥിതി പ്രവര്‍ത്തകര്‍ കാണുന്നുണ്ട്. ഇന്ത്യന്‍ സമുദ്രതീരങ്ങളില്‍ താപനിലയിലുണ്ടാകുന്ന വര്‍ദ്ധനവും ചുഴലിക്കാറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും അതിശക്തമായ മഴപ്പെയ്ത്തുകള്‍ക്കും കാരണമായി മാറുമെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.
കാലാവസ്ഥ വകുപ്പ് പറയുന്നത് തുലാവര്‍ഷം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ തുലാവര്‍ഷ കണക്കില്‍ കേരളത്തില്‍ ലഭിക്കേണ്ട 60% മഴയും ഒക്ടോബറിലെ ആദ്യ 13 ദിവസം കൊണ്ട് കിട്ടിയെന്നാണ് . റെയിന്‍ ഫാളില്‍ ഉണ്ടാകുന്ന ഗ്യാപ്പ് പൂര്‍ണമായി വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നതാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. അതുകൊണ്ട് തന്നെ മഴക്കാലങ്ങളെക്കുറിച്ച് നമുക്കുണ്ടായിരുന്ന പരമ്ബരാഗത സങ്കല്‍പ്പങ്ങൾ മാറ്റേണ്ടതായിട്ടുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എല്ലാവരും ഒന്ന് കരുതിയിരിക്കുക.
പ്രവചനങ്ങൾക്ക് അധീനമായിട്ടുള്ള മഴക്കാലങ്ങളായിരിക്കും ഇനി ഉണ്ടാകുന്നത്. സംസ്ഥാനത്തെ റെയിന്‍ഫോള്‍ പാറ്റേണ്‍ മുന്‍കാലങ്ങളില്‍ നിന്നും മാറി മറഞ്ഞിരിക്കുന്ന സ്ഥിതിയാണുള്ളത്.
https://www.facebook.com/Malayalivartha
























