Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം

സിനിയുടെ കൈപിടിച്ച അതേ പള്ളിയിൽ അവസാനയാത്ര... ഉള്ള് പിടയുന്ന രംഗം: മരിക്കും മുമ്പ് വാട്സ്ആപ്പിൽ ആ സന്ദേശം

19 OCTOBER 2021 09:44 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി

മൂന്നാമത്തെ അതിജീവിതയ്ക്കെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ; സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ട മാധ്യമപ്രവർത്തകയായ ലക്ഷ്മി പത്മക്കെതിരെ കേസ് കൊടുക്കാൻ തയ്യാറാകണമെന്ന് വെല്ലുവിളിച്ച് ഫെന്നി

പുറത്താക്കിയിട്ടും രക്ഷയില്ല; കുഞ്ഞികൃഷ്ണൻ സഖാവിന്റെ പുസ്തകത്തിൽ ഹാലിളകി സഖാക്കൾ

തൊണ്ടിമുതല്‍ കേസ് : ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുന്‍മന്ത്രി ആന്റണി രാജു നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി

മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തില്‍പ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പ്രിയപ്പെട്ടവരോട് വിടവാങ്ങി കാവാലി സെന്റ് മേരീസ് പള്ളിയിലെ രണ്ട് കല്ലറകളിലായി ഉരുൾ വിഴുങ്ങിയ കുടുംബത്തിലെ ആറുപേർക്കും അന്ത്യവിശ്രമം. കാവാലി ഒട്ടലാങ്കൽ മാർട്ടിൻ(48), ഭാര്യ സിനി(37), മക്കളായ സ്നേഹ(14), സോന(12), സാന്ദ്ര(9), മാർട്ടിന്റെ അമ്മ ക്ലാരമ്മ(75) എന്നിവർക്ക് നാട് അന്ത്യാജ്ഞലി അർപ്പിച്ചു.

മകളുടെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ കണ്ടതോടെ വാവിട്ട് കരഞ്ഞ മാതാപിതാക്കളുടെ കരച്ചിൽ കണ്ടു നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. ഇനി എന്ന് കാണുമെന്ന് ചോദിച്ച് വാവിട്ട് കരഞ്ഞ സേവ്യറെയും ബേബിയേയും സിനിയുടെ സഹോദരങ്ങളായ സനേഷും സജീഷും ചേർത്തു പിടിച്ചു. കോവിഡ് മാനദണ്ഡങ്ങളുടെ ചട്ടങ്ങളിൽ അന്ത്യചുംബനം അനുവദിച്ചില്ലങ്കിലും അച്ഛനും അമ്മയും പലവട്ടം ആ മുഖങ്ങൾ കണ്ട് സങ്കടങ്ങൾ പറഞ്ഞു കരഞ്ഞു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മൃതദേഹങ്ങൾ കാവാലി പള്ളിയിലേക്ക് കൊണ്ടുവന്നത്. 15 വർഷങ്ങൾക്ക് മുമ്പ് സിനിയുടെ കൈപിടിച്ച് മാർട്ടിൻ പുതിയ ജീവിതത്തിലേയ്ക്ക് കടന്നുവന്ന അതേ പള്ളിയിലായിരുന്നു അവസാന യാത്രയ്ക്കും അവർ ഒരുമിച്ച് എത്തിയത്. ഉരുണ്ടുകൂടിയ ചെളിയും മരങ്ങളും നീക്കിയായിരുന്നു പ്രിയപ്പെട്ടവർ ഇവർക്ക് വഴിയൊരുക്കിയത്.

ഉരുൾപൊട്ടലിൽ മരിക്കുന്നതിന് തൊട്ടുമുമ്പ് അയൽവാസിയായ അനിറ്റിന് സ്നേഹ വാട്സ്ആപ്പിൽ സന്ദേശം അയച്ചിരുന്നു. ‘ചേച്ചീ നല്ല മഴയാണ്. മണ്ണ് ഇടിയുന്നുണ്ട്. സൂക്ഷിച്ചു വരണേ... എന്നായിരുന്നു സന്ദേശം. കോവിഡ‍് പ്രതിരോധ വാക്സീൻ കുത്തിവയ്പിനായി കൂട്ടിക്കലിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ സ്നേഹയെ കണ്ടതാണ് അനിറ്റ്. വാട്സാപ് സന്ദേശം കണ്ട് തിരികെ വിളിച്ചെങ്കിലും കിട്ടിയില്ല.

തിരികെ എത്തിയപ്പോഴേക്കും കൂട്ടുകാരിയെയും കുടുംബത്തെയും ഒന്നാകെ ഉരുൾ വിഴുങ്ങിയെന്നറിയുന്നത്. മാർട്ടിന്റെ മക്കളായ സ്നേഹയുടെയും സോനയുടെയും സാന്ദ്രയുടെയും മൃതദേഹങ്ങൾ കാവാലി സെന്റ് മേരീസ് പള്ളിയിൽ എത്തിച്ചപ്പോൾ സെന്റ് ജോർജ് സ്കൂളിലെ അധ്യാപകരും കൂട്ടുകാരും പൊട്ടിക്കരഞ്ഞു. നവംബർ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ നേരിൽ കാണാമെന്ന സന്തോഷത്തിലായിരുന്നു എല്ലാവരുമെന്ന് സാന്ദ്രയുടെ അധ്യാപിക സിസ്റ്റർ മരിയ പറഞ്ഞു.

സിനിയ്ക്കും കുടുംബത്തിനുമായുള്ള തെരച്ചിലിനായി പാലക്കാട്ട് നിന്ന് ഒരു സംഘം ബന്ധുക്കൾ എത്തിയിരുന്നു. മൃതദേഹങ്ങൾ ലഭിച്ചതോടെ പാലക്കാട്ടു കൊണ്ടു പോയി സംസ്കാരം നടത്താൻ ഇവർ ആഗ്രഹിച്ചിരുന്നു. എന്നാൽ മൃതദേഹങ്ങൾക്കുണ്ടായ പരുക്കും പാലക്കാട്ടേക്കുള്ള യാത്രയും കണക്കിലെടുത്ത് കാവാലി പള്ളിയിൽത്തന്നെ സംസ്കാരം നടത്താൻ തീരുമാനിക്കുകയായിരുന്നു. പാലാ രൂപതാമെത്രാൻ മാർ ജോസഫ് കല്ലറങ്ങാട് അന്ത്യശുശ്രൂഷയിൽ അക്കാര്യം പരാമർശിച്ചു. താനും നാടും അഭ്യർഥിച്ച പ്രകാരം ഈ നാടിനൊപ്പം അവരെന്നും നിത്യസ്മരണയായി ഉണ്ടാവുവെന്ന് അദ്ദേഹം പറഞ്ഞു.

സഹായമെത്രാൻ മാർ ജേക്കബ്ബ് മുരിക്കന്റെ സഹകാർമികത്വത്തിൽ മൂന്നുമണിക്ക് പള്ളിയിലെ ചടങ്ങുകൾ പൂർത്തിയാക്കി മൃതദേഹങ്ങൾ കല്ലറയിലേക്കെടുത്തു. രമേശ് ചെന്നിത്തല, ആന്റോ ആന്റണി എം.പി., എം.എൽ.എ.മാരായ സെബാസ്റ്റ്യൻ കുളത്തിങ്കൽ, മോൻസ് ജോസഫ്, നേതാക്കളായ ജോയി ഏബ്രഹാം, നിർമ്മല ജിമ്മി തുടങ്ങിയവരും ചടങ്ങുകളിൽ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാകിസ്താനിലെ ഷിയ പള്ളിയിൽ ചാവേറാക്രമണം  (55 minutes ago)

ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് പിതാവെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട്  (1 hour ago)

തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി  (2 hours ago)

മൂന്നാമത്തെ അതിജീവിതയ്ക്കെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ; സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ട മാധ്യമപ്രവർത്തകയായ ലക്ഷ്മി പത്മക്കെതിരെ കേസ് കൊടുക്കാൻ തയ്യാറാകണമെന്ന് വെല്ലുവിളിച്  (2 hours ago)

പുറത്താക്കിയിട്ടും രക്ഷയില്ല; കുഞ്ഞികൃഷ്ണൻ സഖാവിന്റെ പുസ്തകത്തിൽ ഹാലിളകി സഖാക്കൾ  (2 hours ago)

തൊണ്ടിമുതല്‍ കേസ് : ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുന്‍മന്ത്രി ആന്റണി രാജു നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി  (2 hours ago)

സ്വർണക്കവർച്ചയിലെ അന്വേഷണം ഒരു സ്ഥലത്തും എത്താത്ത അവസ്ഥ ; ശബരിമലയിലെ സ്വർണക്കൊള്ളയിലെ അന്വേഷണം അപകടകരമായ നിലയിലേക്കെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തില്‍പ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (2 hours ago)

കുട്ടികൾ സ്വപ്നങ്ങളിലേക്ക് എത്തപ്പെടണമെങ്കിൽ അധ്വാനിക്കണം; കുട്ടികളുടെ സമഗ്ര ആരോഗ്യം ലക്ഷ്യമാക്കി സർക്കാർ നടപ്പാക്കുന്ന സ്കൂൾ ആരോഗ്യ പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ച് മന്ത്രി വീണാ ജോർജ്  (2 hours ago)

Ghaziabad ജീവിതം പാരലൽ യൂണിവേഴ്സിൽ  (2 hours ago)

കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കിലും പ്രതികള്‍ പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടും; അറസ്റ്റ് ചെയ്യാനുള്ള തെളിവുകളല്ലാതെ ഇത്രയും ദിവസമായിട്ടും മറ്റു തെളിവുകള്‍ ശേഖ  (2 hours ago)

ശാസ്ത്രീയ ഭ്രൂണമെവിടെ !! ഇനി മാങ്കൂട്ടത്തിലിന്റെ മാസ് രാഹുൽ നേരിട്ടറങ്ങിയതോടെ തെളിവുകൾ സർവ്വതും സ്വാഹ  (2 hours ago)

കേരളത്തിന്റെ പശ്ചാത്തല വികസന മേഖലയിൽ വലിയ മുന്നേറ്റം സാധ്യമാക്കിയ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കിയ സർക്കാരാണ് എൽ ഡി ഫ് സർക്കാർ; ഔട്ടർ റിംഗ് റോഡിനു അടിയന്തിരമായി അനുമതി നൽകണം; കേന്ദ്രത്തിന് കത്തയക്കുമെ  (2 hours ago)

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ ഇൻറർനെറ്റിൽ തിരയുന്നവർക്ക് പൂട്ട്; പി ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി സംസ്ഥാനത്ത് 15 പേരെ അറസ്റ്റ് ചെയ്തു  (2 hours ago)

ഭിന്നശേഷിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യവും സാമൂഹികമായ ഉൾച്ചേർക്കലും ഉറപ്പുവരുത്തുന്ന സുപ്രധാന നടപടി; സൈഡ് വീൽ സ്‌കൂട്ടർ, ഇലൿട്രോണിക് വീൽചെയർ എന്നിവയ്ക്കായി തുക അനുവദിച്ചതായി മന്ത്രി ആർ ബിന്ദു  (2 hours ago)

Malayali Vartha Recommends