Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം

10 ദിവസം ചൂരൽകൊണ്ടു മർദിച്ചു;കൊലപ്പെടുത്തുന്നതിന്റെ അന്ന് 12 മണിക്കൂർ മർദിച്ചു;സാങ്കൽപിക കാമുകനെ തേടി ഭർത്താവിന്റെ കാട്ടാളത്വം; ഒടുവിൽ ഉമ്മുകുൽസുവിന് ദാരുണാന്ത്യം; വായിലും ദേഹത്തും കണ്ട ആ കാഴ്ച്ച ഭയാനകം

21 OCTOBER 2021 12:27 PM IST
മലയാളി വാര്‍ത്ത

ഭർത്താവിന്റെ സംശയ രോഗത്തെ തുടർന്ന് ഭാര്യ നേരിട്ടത് കൊടും പീഡനം....ഒടുവിൽ ദാരുണാന്ത്യവും..... 10 ദിവസം ചൂരൽകൊണ്ടു മർദിച്ചു...കൊലപ്പെടുത്തുന്നതിന്റെ അന്ന് 12 മണിക്കൂർ മർദിച്ചു ... സാങ്കൽപിക കാമുകനെ തേടിയായിരുന്നു ഭർത്താവ് മർദിച്ചു കൊലപ്പെടുത്തിയത്. ഉമ്മുകുൽസുവിന്റെ വായിലും ദേഹത്തും ആസിഡ് ഒഴിക്കുമ്പോൾ ഉണ്ടാകുന്ന പൊള്ളലും ഉണ്ടായിരുന്നു.

ആ പൊള്ളൽ എന്താണെന്ന് കണ്ടെത്താൻ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്ക് പൊലീസ് ഒരുങ്ങുന്നു .മലപ്പുറം കോട്ടയ്ക്കൽ എടരിക്കോട് അമ്പലവട്ടം കൊയപ്പ കോവിലകത്ത് താജുദ്ദീനാണ് കൊടുക്രൂരത ചെയ്തത്. പുലർച്ചെ 5 മുതൽ വൈകിട്ട് 5 വരെ 12 മണിക്കൂർ നീണ്ടുനിന്ന മർദനത്തിൽ മാംസപേശികൾ തകർന്ന് ആന്തരിക രക്തസ്രാവമുണ്ടായി.

വീട്ടുകാരുടെ എതിർപ്പു പോലും മറികടന്നായിരുന്നു പ്രണയിച്ചു വിവാഹം കഴിച്ചത്. 10 വർഷം നീണ്ട ദുരിത ജീവിതത്തിനൊടുവിലായിരുന്നു ഉമ്മുകുൽസു മർദനമേറ്റു മരിക്കുന്നത്. ഉമ്മ മരിക്കുകയും ഉപ്പ ജയിലിലാവുകയും ചെയ്തതോടെ എട്ടും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികൾ അനാഥരായിരിക്കുന്നു . കഴിഞ്ഞ 8നായിരുന്നു

ഉമ്മുകുൽസുവിനെ മരിച്ച നിലയിൽ കണ്ടത്. കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു . ഉമ്മുകുൽസുവിന്റെ ഭർത്താവ് താജുദ്ദീന്റെ സുഹൃത്തും അയാളുടെ മാതാവുമാണ് യുവതിയെ മെഡിക്കൽ കോളജിൽ എത്തിച്ചത്. വിശദ പരിശോധനയിൽ മർദനമേറ്റ പാടുകൾ കണ്ടു. ഇതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചു.

പോസ്റ്റ്മോർട്ടത്തിൽ, മർദനത്തെ തുടർന്നുള്ള ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നു കണ്ടെത്തുകയും ചെയ്തു .യുവതിയുടെ ശരീരത്തിലെ പേശികൾ തകർന്ന നിലയിലായിരുന്നു. സാധാരണ രീതിയിൽ ഇങ്ങനെ ഒരു പരുക്കുണ്ടാകാൻ സാധ്യതയില്ലെന്ന ഡോക്ടർമാരുടെ സംശയമാണു കൊലപാതകമെന്ന സംശയത്തിലേക്ക് നയിച്ചത് .

നിരന്തരം ശരീരത്തിൽ മർദനമേറ്റ് പേശികളിലെ രക്തക്കുഴലുകൾ പൊട്ടിത്തകരുകയും ചെയ്തു . ഇത് ആന്തരിക രക്തസ്രാവമുണ്ടാക്കി.കസ്റ്റഡി മരണക്കേസുകളിൽ പ്രതികളുടെ ശരീരത്തിലുണ്ടാകുന്ന മുറിവുകൾക്കു സമാനമായിരുന്നു ഉമ്മുകുൽസുവിന്റെ പരുക്ക്. ഭാരമേറിയ ഉലക്ക കൊണ്ടോ മറ്റെന്തെങ്കിലും വസ്തുക്കൾ ഉപയോഗിച്ചോ കസ്റ്റഡിയിലുള്ള പ്രതികളുടെ ദേഹത്ത് നിരന്തരം ഉരുട്ടും.

ഇത്തരം ഉരുട്ടലിൽ ശരീരത്തിനകത്തെ മാംസപേശികൾ തകർന്നു രക്തസ്രാവമുണ്ടായാണു പ്രതികൾ മരിക്കാറുള്ളത്. സമാനമുറിവുകളായിരുന്നു ഉമ്മുകുൽസുവിന്റെ ദേഹത്തുണ്ടായത്.ഇതിനു പുറമേ വായിൽ രാസവസ്തു പോലെയുള്ള എന്തോ കൊണ്ട് പൊള്ളലേറ്റിരുന്നു. കയ്യിലും ദേഹത്തും പൊള്ളലുണ്ട്. താജുദ്ദീൻ എന്തെങ്കിലും കഴിപ്പിച്ചതാണോ എന്നു കണ്ടെത്താൻ ശാസ്ത്രീയ പരിശോധന ഫലം കിട്ടിയാലേ പൊലീസിന് അറിയാൻ സാധിക്കൂ .

സുഹൃത്തിനെ ചോദ്യം ചെയ്തപ്പോഴാണു കോട്ടക്കൽ സ്വദേശിയായ താജുദ്ദീനും ഭാര്യയും കോഴിക്കോട്ടെ സുഹൃത്തിന്റെ വീട്ടിൽ താമസിക്കാനെത്തിയ കഥയും മർദന കഥയും വെളിപ്പെടുത്തിയത്.ഉമ്മുകുൽസുവിന് മറ്റൊരു ബന്ധം ഉണ്ടെന്ന് ആരോപിച്ചു താജുദ്ദീൻ നിരന്തരം മർദിച്ചിരുന്നു. ഉമ്മുകുൽസുവിനെ മർദിക്കാൻ വേണ്ടി മാത്രം ഒരു ചൂരൽ താജുദ്ദീൻ സൂക്ഷിച്ചിരുന്നു.

കൈകൊണ്ടു ശരീരത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം ഇടിച്ചു പരുക്കേൽപിക്കുമായിരുന്നു. ഉമ്മുകുൽസുവിനു പ്രണയമുണ്ടെന്നും ഇതിനു രഹസ്യമായി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നുവെന്നുമായിരുന്നു താജുദ്ദീന്റെ സംശയം.കൺമുന്നിലിട്ടു ക്രൂരമായി ഉമ്മയെ മർദിച്ചു കൊലപ്പെടുത്തിയ കാഴ്ചയിൽ തകർന്നിരിക്കുകയാണ് മക്കളായ ഷഫ്ന നസ്രിനും ഷഫീൻ ജഹാനും സെപ്റ്റംബർ 30നാണ് താജുദ്ദീൻ ഭാര്യയ്ക്കും മക്കൾക്കും ഒപ്പം കോഴിക്കോട് ബാലുശ്ശേരി വീര്യമ്പ്രം കൂരാപ്പുറം ക്വാറിക്കു സമീപത്തെ കിഴക്കേ വാഴയിലുള്ള സുഹൃത്തിന്റെ വാടക വീട്ടിൽ പോയിരുന്നു.

ഉമ്മുകുൽസുവിനു പ്രണയമുണ്ടെന്നും ഇതിനു രഹസ്യമായി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നുവെന്നുമായിരുന്നു താജുദ്ദീന്റെ സംശയം.ഇതു കണ്ടെത്താൻ വേണ്ടിയാണ് അന്ന് ഉമ്മുകുൽസവിനെയും കൂട്ടി മലപ്പുറത്തെ വീട്ടിലേക്കു പോയത്. 2 സുഹൃത്തുക്കൾക്കൊപ്പമായിരുന്നു കാറിൽ ഇവരുടെ യാത്ര. യാത്രയിലുടനീളം താജുദ്ദീൻ ഉമ്മുകുൽസുവിനെ മർദിച്ചു കൊണ്ടിരിക്കുകയായിരുന്നു.ഹൃത്തിന്റെ വീട്ടിൽ എത്തുമ്പോൾ തികച്ചും അവശയായിരുന്നു യുവതി. കാറിൽനിന്നു പുറത്തിറങ്ങാൻ പോലും വയ്യാതിരുന്ന ഉമ്മുകുൽസുവിനെ താങ്ങിയെടുത്താണു വീട്ടിൽ എത്തിച്ചത്.അത്രയ്ക്ക് ദുഷ്ടനായിരുന്നു അയാൾ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പാ ജീവനക്കാരിയെ ഗുണ്ടാസംഘം പീഡിപ്പിച്ച കേസ്: അന്വേഷിക്കാനെത്തിയ പൊലീസിനു നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് ഒന്നാം പ്രതി  (27 minutes ago)

ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടി ഇഡി  (40 minutes ago)

ബിജെപി മാത്രമുള്ള ഒരു കാലം കേരളത്തില്‍ വരുമെന്ന് നിതിന്‍ നിബിന്‍  (45 minutes ago)

ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസ്  (1 hour ago)

വിവാഹഭ്യര്‍ഥനയുമായി പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ വ്യക്തിക്കെതിരെ പരാതി നല്‍കി ആദിലയും നൂറയും  (1 hour ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയെ കയറ്റിയത് 2004ല്‍ കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡെന്ന് മുഖ്യമന്ത്രി  (2 hours ago)

ഗണേഷ് പാർട്ടി വിടുന്നു..? പിണറായിയോട് പിണങ്ങി സഭയിലിട്ട് വലിച്ച് കീറിയ കലിപ്പ് മുഖ്യന്,ഉടൻ തീരുമാനം  (3 hours ago)

പ്രാവുകള്‍ക്ക് തീറ്റ കൊടുത്തതിന് ഇന്ത്യക്കാരിക്ക് സിംഗപ്പൂര്‍ കോടതി 2 ലക്ഷം രൂപ പിഴ ചുമത്തി  (3 hours ago)

ശ്രീകണ്ഠൻ നായരെ ഉരുട്ടി പണ്ഡിറ്റ് ,കലക്കി ഞെട്ടി അവർ തനി രാവണൻ പത്തുതലയാ...! അമ്പോ കസറി  (3 hours ago)

ഐടി മിഷനിൽ ഒഴിവുകൾ 40,000 മുതൽ ഒരു ലക്ഷം വരെ ശമ്പളം ഫെബ്രുവരി 15 വരെ അപേക്ഷിക്കാം  (3 hours ago)

കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ബസുകള്‍ക്ക് തീപിടിച്ചു; നാല് ബസുകള്‍ കത്തി നശിച്ചു  (3 hours ago)

ബിരുദം ഉണ്ടോ ? വിഴിഞ്ഞം സീ പോർട്ടിലും കൊച്ചിൻ പോർട്ടിലും ജോലി ഒഴിവ് ഉടൻ അപേക്ഷിക്കാം  (3 hours ago)

ചരിത്രത്തില്‍ ഇടം പിടിക്കുന്ന പദ്ധതിയാണ് 'അക്ഷരം ആരോഗ്യം: മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

സില്‍വര്‍ലൈന്‍ പദ്ധതി ; ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രശ്‌നമാണ്: സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമുണ്ടെങ്കില്‍ പരിശോധിക്കാം'  (3 hours ago)

ഇതാ നിങ്ങൾ കാത്തിരുന്ന പോസ്റ്റ് ഓഫീസ് ജോലി ആകെ 28636 ഒഴിവുകള്‍ കേരളത്തില്‍ 1691 പോസ്റ്റുകൾ ഇതിലൊന്ന് നിങ്ങൾക്കാകാം  (4 hours ago)

Malayali Vartha Recommends