'പാലരിവട്ടം പാലത്തിന്റെയും കോഴിക്കോട് കെഎസ്ആർടിസി ബസ്റ്റാന്റിന്റെയും അനുഭവത്തിന്റെ വെളിച്ചത്തിൽ രാഷ്ടിയ വിത്യാസമില്ലാതെ പറയുകയാണ്… തമിഴ്നാട് ആവുമ്പോള്‍ അവര്‍ നല്ല ഡാം ഉണ്ടാക്കും കേരളത്തിലെ ജനങ്ങള്‍ക്ക് സമാധാനമായി കിടന്നുറങ്ങാം…അല്ലെങ്കില്‍ ഡാമില്‍ വെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്തേണ്ടിവരും...' സർക്കാരിനെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകരാനുള്ള സാധ്യത അവഗണിക്കാനാകില്ലെന്നും ഐക്യരാഷ്‌ട്ര സംഘടന സര്‍വകലാശാല പഠന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഭൂചലന സാധ്യതയുള്ള പ്രദേശത്താണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. 1979ലും 2011ലുമുണ്ടായ ചെറിയ ഭൂചലനങ്ങള്‍ കാരണം അണക്കെട്ടില്‍ വിള്ളലുകളുണ്ടായിട്ടുണ്ട് എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
യുഎന്‍ യൂണിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍, എന്‍വയണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്തും ആണ് ലോകത്തിലെ പഴക്കം ചെന്ന ഡാമുകളുടെ സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആയിരത്തോളം അണക്കെട്ടുകള്‍ അപകടാവസ്ഥയിലാണെന്ന് പഠനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.ഈ ഒരു സാഹചര്യത്തിൽ പലരും ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്.
എന്നാൽ മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ അതിന്റെ നിര്‍മ്മാണം തമിഴ്‌നാടിനെ ഏല്‍പ്പിക്കുന്നതാകും നല്ലതെന്ന് നടന്‍ ഹരീഷ് പേരടിയുടെ പരിഹാസം. തമിഴ്‌നാട് ആകുമ്പോള്‍ നല്ല ഡാം പണിയുമെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് സമാധാനമായി കിടന്നുറങ്ങാന്‍ കഴിയുമെന്നും നടന്‍ കുറിയ്ക്കുകയുണ്ടായി. കേരളമാണ് ഡാം പണിയുന്നതെങ്കില്‍ ഡാമില്‍ വെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് നടന്‍ കുറിപ്പിൽ പറയുന്നു.
ഹരീഷ് പേരടിയുടെ വാക്കുകള്‍ ഇങ്ങനെ;
2019-ല്‍ പറഞ്ഞതാണെങ്കിലും കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാന്‍ ഇപ്പോഴും ഒരു പുതിയ ഡാം ഉണ്ടാക്കുന്നകാര്യം പരിഗണിക്കാവുന്നതാണ്…പക്ഷെ നിര്‍മ്മാണ ചുമതല തമിഴ്നാടിന് കൊടുക്കുന്നതായിരിക്കും നല്ലത്…
പാലരിവട്ടം പാലത്തിന്റെയും കോഴിക്കോട് KSRTC ബസ്റ്റാന്റിന്റെയും അനുഭവത്തിന്റെ light-ല്‍ രാഷ്ടിയ വിത്യാസമില്ലാതെ പറയുകയാണ്…
തമിഴ്നാട് ആവുമ്ബോള്‍ അവര്‍ നല്ല ഡാം ഉണ്ടാക്കും കേരളത്തിലെ ജനങ്ങള്‍ക്ക് സമാധാനമായി കിടന്നുറങ്ങാം…അല്ലെങ്കില്‍ ഡാമില്‍ വെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്തേണ്ടിവരും.
https://www.facebook.com/Malayalivartha

























