Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കടക്ക് എന്തോ സാരമായ കുഴപ്പമുള്ളതായി സി പി എമ്മിന് ഒരു അശുഭ ചിന്ത.... പേരൂര്‍ക്കട എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ ഓട്ടം പിടിച്ച് സിപിഎം നേതാക്കള്‍ ?

27 OCTOBER 2021 11:52 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കടക്ക് എന്തോ സാരമായ കുഴപ്പമുള്ളതായി സി പി എമ്മിന് ഒരു അശുഭ ചിന്ത. പേരൂര്‍ക്കട എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ സി പി എം നേതാക്കള്‍ ഓട്ടം പിടിക്കുകയാണ്.

ആദ്യം മുതിര്‍ന്ന സി പി എം നേതാവ് പേരൂര്‍ക്കട സദാശിവന്റെ കൊച്ചുമകളായ അനുപമയാണ് വിവാദത്തിലായത്. തിരുവനന്തപുരം ജില്ലയില്‍ സി പി എം വളര്‍ത്തിയതില്‍ സദാശിവന്‍ സഖാവിനുള്ള പങ്ക് എടുത്തു പറയേണ്ടതാണ്.അദ്ദേഹത്തിന്റെ മകന്‍ ജയചന്ദ്രനും പാര്‍ട്ടി നേതാവ് തന്നെയാണ്. പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ബാങ്കിന്റെ മുന്നണിയിലാണ് ജയചന്ദ്രന്റെ സ്ഥാനം. അതുകൊണ്ടാണ് ജയചന്ദ്രന്റെ മകള്‍ വേണ്ടാത്തത് കാണിച്ചപ്പോള്‍ പാര്‍ട്ടി ഇടപെട്ടത്. മകള്‍ പെറ്റ കുട്ടിയെ പാര്‍ട്ടി തന്നെ ശിശുക്ഷേമ സമിതിയിലെത്തിച്ചു. ഇപ്പോള്‍ അനുപമയും കുഞ്ഞും ജയചന്ദ്രനും പേരൂര്‍ക്കടയുമൊക്കെ വിവാദത്തില്‍ മുങ്ങി.

 



ഇങ്ങനെ പേരൂര്‍ക്കടയെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ പെരുയുന്നതിനിടയിലാണ് പേരൂര്‍ക്കടയിലെ മറ്റൊരു സി പി എം നേതാവ് വാടക വീട് എടുക്കാന്‍ വന്ന പെണ്‍കുട്ടിയെ ഒപ്പം കിടക്കാന്‍ നിര്‍ബന്ധിച്ചത്.

വാടക വീട് തരപ്പെടുത്താന്‍ സഹായം തേടിയ യുവതിയോട് സി പി എം നേതാവ് അപമര്യാദയായി പെരുമാറിയെന്ന് മാത്രമല്ല അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തു.പരാതി പൊലീസില്‍ കിട്ടിയെങ്കിലും അവര്‍ ഒതുക്കിത്തീര്‍ത്തു. ഒടുവില്‍ സംഭവത്തില്‍ അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മിഷണര്‍ ഉത്തരവിട്ടു. യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി കേസെടുക്കാനാണ് പേരൂര്‍ക്കട പൊലീസിനോട് കമ്മിഷണര്‍ ആവശ്യപ്പെട്ടത്. ഇതുപ്രകാരം മൊഴിയെടുക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പേരൂര്‍ക്കട പോലീസ് ഒതുക്കിയ കേസാണ് സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷിക്കുന്നത്. ഒതുക്കി തീര്‍ക്കല്‍ സ്വാഭാവികം മാത്രമാണല്ലോ.

 



ജൂലായ് 13നായിരുന്നു യുവതിക്ക് ദുരനുഭവമുണ്ടായത്. നഗരത്തിലെ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവതിയാണ് നേതാവിനെതിരെ പരാതി നല്‍കിയത്. വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ ജോലിചെയ്യാന്‍ സ്ഥാപനം ആവശ്യപ്പെട്ടതോടെയാണ് യുവതി ബ്രോക്കര്‍ കൂടിയായ സി പി എം നേതാവിനെ സമീപിച്ചത്. പേരൂര്‍ക്കടയില്‍ വീടുകാണിക്കാന്‍ കൂട്ടിക്കൊണ്ടുപോയശേഷം നേതാവ് അപമര്യാദയായി പെരുമാറിയെന്നും അശ്‌ളീലച്ചുവയോടെ സംസാരിച്ചെന്നുമാണ് യുവതി പരാതി നല്‍കിയത്.

നേതാവിന്റെ അടുത്തുനിന്ന് ഓടിരക്ഷപ്പെട്ട യുവതി പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. എന്നാല്‍ പരാതി സ്വീകരിക്കാന്‍ തയ്യാറാകാത്ത പൊലീസ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതി ആരോപിക്കുന്നത്. പരാതി നല്‍കി പത്തുദിവസത്തിനുശേഷമാണ് രസീത് നല്‍കാന്‍ തന്നെ പൊലീസ് തയ്യാറായത്.

 

 

പരാതി ലഭിച്ചിട്ടും നേതാവിനെതിരെ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടുമില്ല. പാര്‍ട്ടി ഉന്നതരുടെ ഇടപെടല്‍ ഇതിന് പിന്നിലുണ്ടെന്നും ആരോപണമുണ്ട്.വീട് എടുത്തുതന്നില്ലേ. ഇനിമുതല്‍ രാത്രി ഇവിടെ വന്നുകിടക്കാമെന്ന് നേതാവ് പറഞ്ഞു. ഇതുകേട്ടതോടെ റോഡില്‍ വച്ച് അയാളെ ചീത്തവിളിച്ചു. അപ്പോള്‍ നേരത്തേ പറഞ്ഞത് അയാള്‍ ആവര്‍ത്തിച്ചു. തുടര്‍ന്ന് ഭീഷണിപ്പെടുത്തലായി.

 

യുവതിയുടെ വീട് എവിടെയാണെന്ന് അറിയാമെന്നും സൂക്ഷിച്ചില്ലെങ്കില്‍ അവിടെ വരുമെന്നും പറഞ്ഞു. അയല്‍പക്കത്തെ വീട്ടുകാരോട് സംഭവത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അയാള്‍ കുറച്ചുനാള്‍ മുമ്പ് പതിമൂന്നുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതും അത് പ്രശ്‌നമായതും വീട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നാണ് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെത്തിയത്. അപ്പോഴും മൊബൈല്‍ഫോണില്‍ വിളിച്ച് നേതാവ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി പരാതിയില്‍ പറയുന്നു.

 



എന്തു ചെയ്യുമെന്നറിയാത്ത പ്രതിസന്ധിയിലാണ് പാര്‍ട്ടി. സഖാക്കള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ പാര്‍ട്ടി എന്തു ചെയ്യും?

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (9 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (9 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (12 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (12 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (14 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (14 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (14 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (14 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (14 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (14 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (15 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (15 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (15 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (16 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (17 hours ago)

Malayali Vartha Recommends