ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്നു നിൽക്കുന്നു; സമീപകാലത്തെ കാലാവസ്ഥ മാറ്റങ്ങൾ പരിഗണിച്ചു ; ജലനിരപ്പ് 137 അടിയിൽ താഴെ മതി; മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് ആശ്വാസകരമായ തീരുമാനവുമായി സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതി;എല്ലാ കണ്ണും സുപ്രീംകോടതിയിലേക്ക്

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് ആശ്വാസകരമായ ഒരു തീരുമാനംസുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതി എടുത്തിരിക്കുകയാണ്.... ജലനിരപ്പ് 137 അടിയിൽ താഴെ മതിയെന്ന് മേൽനോട്ട സമിതി .... ഇന്ന് സുപ്രീംകോടതിയെ ഈ തീരുമാനം അറിയിക്കും ... കേരളത്തിന് താൽക്കാലികമായ ആശ്വാസം മാത്രമാണ് ഈ വിധി.
കേരളത്തിന്റെ ആവശ്യങ്ങൾ മേൽനോട്ട സമിതിക്ക് ബോധ്യപ്പെട്ടു.സമീപകാലത്തെ കാലാവസ്ഥ മാറ്റങ്ങൾ പരിഗണിച്ചാണ് പുതിയ തീരുമാനമെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ ഡാം എന്ന തീരുമാനത്തിലേക്ക് കേരളത്തിന് എത്താൻ ആകും എന്നതാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. 137 അടിയിൽ താഴെ മതിയെന്ന് മേൽനോട്ട സമിതി അറിയിച്ചിരിക്കുകയാണ്.
മുല്ലപ്പെരിയാറിൽ മേൽനോട്ട സമിതിയുടെ നിർണായക തീരുമാനമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജലനിരപ്പ് 137 അടിയിൽ താഴെ മതി. തീരുമാനം ഇന്ന് സുപ്രീംകോടതി അറിയിക്കുവാൻ ഒരുങ്ങുകയാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. കേരളത്തിൽ തുലാവർഷം ആരംഭിക്കുന്നതെ ഉള്ളൂ.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് വർദ്ധിച്ച് ഒഴുകി കളയേണ്ട അവസ്ഥ വന്നാൽ ഇടുക്കി അണക്കെട്ടിലേക്ക് ആകും ജലം ഒഴുകിയെത്തുന്നത്. ഇപ്പോൾ ഉള്ള സാഹചര്യത്തിൽ കൂടുതൽ ജലം ഉൾക്കൊള്ളാൻ കഴിയില്ല. അതുകൊണ്ടുതന്നെ പരമാവധി ജലം തമിഴ്നാട് കൊണ്ടുപോകണമെന്നും കഴിഞ്ഞദിവസം ഉന്നതതല സമിതി യോഗത്തിൽ കേരളം ആവശ്യമുന്നയിച്ചിരുന്നു.
വൈഗയിലും മധുരയിലും ആയി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണം എന്നും കേരള ആവശ്യപ്പെടുകയുണ്ടായി. തമിഴ്നാട് അംഗീകരിച്ച റൂൾ കറുപ്പ് പ്രകാരം 138 ജലനിരപ്പുയർന്നു തുറന്നിടാനും യോഗത്തിൽ ധാരണയായിരുന്നുഅതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെ നിർത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കും. മേൽനോട്ടസമിതിയോട് കോടതി കഴിഞ്ഞ ദിവസം റിപ്പോർട്ട് തേടിയിരുന്നു.
138 അടിയിൽ എത്തിയാൽ വെള്ളം തുറന്നു വിടാമെന്നാണ് തമിഴ്നാടിന്റെ നിലപാട്.ഇരുസംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങൾ മേൽനോട്ട സമിതി ഇന്ന് കോടതിയെ അറിയിക്കും.പ്രകൃതി ദുരന്തങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജലനിരപ്പ് കുറക്കണമെന്ന് കേരളം ആവശ്യപ്പെടുന്നത്.നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അനാവശ്യ ഭയം ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു .
അതേസമയം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137.60 അടിയിൽ തുടരുകയാണ്. വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനമേഖലയിൽ മഴ കുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരുന്നു. സെക്കൻറിൽ 2398 ഘനയടിയോളം വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.
സെക്കൻറിൽ 2200 ഘനയടി ജലം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. ജലനിരപ്പ് 138 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടറുകൾ തുറക്കാമെന്നാണ് തമിഴ്നാടിന്റെ നിലപാട്. ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ഉള്ള നടപടികൾ ജില്ലാ ഭരണകൂടം തയ്യാറാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























