കോട്ടയത്തെ ആശുപത്രിയുടെ വില്‍പ്പനയില്‍ കബളിപ്പിച്ചുവെന്ന പരാതിക്ക് പിന്നാലെ അടുത്ത പഴി;കിംസ് ആശുപത്രിയിൽ കുതിച്ചെത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അംഗങ്ങൾ; സകല തരികിടകളും മാന്തിയെടുത്തു; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപ്രതീക്ഷിത നീക്കത്തിൽ പകച്ച് കിംസ്

കിംസ് ആശുപത്രിയിൽ കുതിച്ചെത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അംഗങ്ങൾ... സകല തരികിടകളും മാന്തിയെടുത്തു... എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപ്രതീക്ഷിത നീക്കത്തിൽ പകച്ച് കിംസ് ആശുപത്രി.... കഴിഞ്ഞ ദിവസം നടന്നത് അത്യന്തം നാടകീയമായ സംഭവവികാസങ്ങളാണ്... തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലെ കിംസ് ആശുപത്രിയിലാണ് റെയ്ഡ് നടന്നത്.
കോട്ടയത്തെ ആശുപത്രിയുടെ വില്‍പ്പനയില്‍ കബളിപ്പിച്ചുവെന്ന പരാതിയില്‍ നേരത്തെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. കിംസ് ആശുപത്രി ഉടമകള്‍ക്ക് മൗറീഷ്യസില്‍ നിക്ഷേപം ഉണ്ടെന്ന പരാതിയും പരിശോധിക്കുന്നുണ്ട്. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ആശുപത്രി ഉടമകൾക്ക് മൗറീഷ്യസിൽ നിക്ഷേപം ഉണ്ടെന്നുളള പരാതി ലഭിച്ചിരുന്നു.
ഇതിന് എതിരെയും അന്വേഷണം നടക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. കോട്ടയം കിംസ് ഉടമകളിൽ ഒരാളായ പ്രവാസി വ്യവസായി ജൂബി ദേവസ്യയാണ് കിംസ് ഗ്രൂപ്പിനെതിരെ പരാതി നൽകിയത്. കോട്ടയം കിംസിന്റെ പേരിൽ കോടികൾ വായ്പയെടുത്ത് അത് കിംസ് ഗ്രൂപ്പിന്റെ സഹോദര സ്ഥാപനങ്ങളിലേക്ക് വക മാറ്റി എന്ന പരാതിയാണ് ജൂബി ദേവസ്യ നൽകിയത്.
കിംസ് ഈ രീതിയിൽ തട്ടിപ്പ് നടത്തിയതായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. ഈ കേസിലെ എഫ്‌ഐആർ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് കിംസ് ഗ്രൂപ്പ് നേരത്തെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരത്ത് തുടക്കമിട്ട കിംസ് ആശുപത്രി ഇന്ന് പലരാജ്യങ്ങളില്‍ പടര്‍ന്നുകിടക്കുന്ന ഹെല്‍ത്ത് കെയര്‍ ശൃംഖലയാണ്.
തിരുവനന്തപുരത്തെ കുമാരപുരത്താണ് കിംസിന്റെ ആസ്ഥാനം. കേരളത്തില്‍ തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പെരിന്തല്‍മണ്ണ, കോട്ടയം എന്നിവിടങ്ങളിലാണ് മറ്റ് ആശുപത്രികള്‍ ഉള്ളത്. ആശുപത്രികളെ കൂടാതെ മെഡിക്കല്‍ സെന്ററുകളും ക്ലിനിക്കുകളും ലാബുകളും എല്ലാം കിംസിന് കീഴിലുണ്ട്. 2002 ല്‍ ആയിരുന്നു തിരുവനന്തപുരത്തെ കുമാരപുരത്ത് കിംസ് ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആരംഭിച്ചത്.
18 വര്‍ഷം കൊണ്ട് വിവിധ സ്ഥലങ്ങളില്‍ (ഗള്‍ഫിലേത് ഉള്‍പ്പെടെ) തുടങ്ങിയ ആശുപത്രികളും മെഡിക്കല്‍ സെന്ററുകളും ഉള്‍പ്പെടെ രണ്ടായിരം കിടക്കകള്‍ ആണ് കിംസ് ഹെല്‍ത്തിന് കീഴില്‍ ഇപ്പോഴുള്ളത്. ഡോ എംഐ സഹദുള്ളയുടെ നേതൃത്വത്തിലാണ് കിംസ് എന്ന ഹെല്‍ത്ത് കെയര്‍ ശൃംഘലയുടെ തുടക്കം.
https://www.facebook.com/Malayalivartha
























