അങ്ങനെ കാക്കനാട്ടെ ആ 'നോ ഹലാല്‍ ' നുണ കഥയുടെ സ്ക്രിപ്റ്റ് അമ്പേ പാളി! കാണ്ടാമൃഗം പോലും തോറ്റു പോകുന്ന തൊലിക്കട്ടിയാണാ സ്ത്രീക്ക്; സ്വന്തം ബിസിനസ്സ് പൊലിപ്പിക്കാനും ചുളുവില്‍ ഫേമസ് ആവാനും വേണ്ടി ഒരു ബോര്‍ഡും തൂക്കി ഇറങ്ങിയപ്പോഴേ തോന്നിയിരുന്നു തനി ഉഡായിപ്പാണെന്ന് ; വിമർശനവുമായി അഞ്ജു പാര്‍വതി പ്രഭീഷ്
അങ്ങനെ കാക്കനാട്ടെ ആ 'നോ ഹലാല്‍ ' നുണ കഥയുടെ സ്ക്രിപ്റ്റ് അമ്പേ പാളി ! കാണ്ടാമൃഗം പോലും തോറ്റു പോകുന്ന തൊലിക്കട്ടിയാണാ സ്ത്രീക്ക് . സ്വന്തം ബിസിനസ്സ് പൊലിപ്പിക്കാനും ചുളുവില്‍ ഫേമസ് ആവാനും വേണ്ടി ഒരു ബോര്‍ഡും തൂക്കി ഇറങ്ങിയപ്പോഴേ തോന്നിയിരുന്നു തനി ഉഡായിപ്പാണെന്ന പരിഹാസവുമായി അഞ്ജു പാര്‍വതി പ്രഭീഷ് രംഗത്ത് .
അഞ്ജു പാര്‍വതി പ്രഭീഷിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
അങ്ങനെ കാക്കനാട്ടെ ആ 'നോ ഹലാല്‍ ' നുണ കഥയുടെ സ്ക്രിപ്റ്റ് അമ്പേ പാളി ! കാണ്ടാമൃഗം പോലും തോറ്റു പോകുന്ന തൊലിക്കട്ടിയാണാ സ്ത്രീക്ക് . സ്വന്തം ബിസിനസ്സ് പൊലിപ്പിക്കാനും ചുളുവില്‍ ഫേമസ് ആവാനും വേണ്ടി ഒരു ബോര്‍ഡും തൂക്കി ഇറങ്ങിയപ്പോഴേ തോന്നിയിരുന്നു തനി ഉഡായിപ്പാണെന്ന് .
പിന്നെ പേഴ്സണല്‍ ചോയ്സ് എന്നൊരു സംഭവമുണ്ടല്ലോ. അതുകൊണ്ട് നമുക്കെന്താ കാര്യം എന്നു തോന്നി. ഹലാല്‍ ബോര്‍ഡ് തൂക്കാമെങ്കില്‍ നോ ഹലാലും ആവാമല്ലോ. പക്ഷേ കഴിഞ്ഞ ദിവസത്തെ സംഭവം കണ്ടതോടെ ഉറപ്പിച്ചു അവര്‍ ഭൂലോക ഫ്രോഡെന്ന് !
എഫ് ബി സൗഹൃദങ്ങള്‍ പലരും ആ സ്ത്രീക്കായി ഐക്യദാര്‍ഢ്യം നല്കുന്നത്. കണ്ടപ്പോള്‍ സഹതാപം തോന്നി. അല്ലെങ്കിലും പലര്‍ക്കും രാഷ്ട്രീയം മാത്രമാണല്ലോ മെയിന്‍ . നകുലന്‍, ബിനോജ് എന്ന പേരൊക്കെ ജിഹാദികളാവുന്നത് കാണാന്‍ എന്താ രസം! സ്വന്തം കടയിലെ ഗുണ്ട വെട്ടിപരിക്കേല്പ്പിച്ച ആ യുവാക്കള്‍ കേസ് കൊടുക്കുന്നതിനു മുന്നേ കേസ് കൊടുക്കാന്‍ കാണിച്ച അതിബുദ്ധി! പിന്നീട് അവശത അനുഭവിക്കലുമായി ലൈവോട് ലൈവ് !
പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി ആശുപത്രി മാറ്റം എന്ന നാടകം. അതിനിടയില്‍ പോര്‍ക്ക്, ജിഹാദികള്‍ എന്ന സ്ഥിരം നമ്പര്‍ . അത് മാത്രം കണ്ട് ആ ഉഡായിപ്പ് ഏറ്റുപ്പിടിച്ച് സപ്പോട്ട കൊടുക്കാന്‍ കുറേയെണ്ണം. എന്തായാലും CCTV തെളിവുകള്‍ സംസാരിച്ചു ! ബോധമുള്ളവര്‍ സത്യം തിരിച്ചറിഞ്ഞു ! കഥ മെനയലിനും വിദ്വേഷ പ്രചരണത്തിനും ഗുണ്ടായിസത്തിനും പിടിച്ച് അകത്തിടണം ഈ സ്ത്രീയെ. എജ്ജാതി ക്രിമിനല്‍ മൈന്‍ഡഡ് ആളുകളാണ് നമുക്ക് ചുറ്റിലും അല്ലേ ? A fraud is always a fraud!
https://www.facebook.com/Malayalivartha