സംസ്ഥാന സർക്കാരിനെയും ക്വാറി ഉടമകളെയും കേൾക്കാൻ ബഹു സുപ്രീം കോടതി എൻജിറ്റിയോട് ഉത്തരവിട്ടു; കേരളപ്പിറവി ദിനമായ ഇന്ന് നമ്മുടെ സംസ്ഥാനത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഒരു സുപ്രധാന വിഷയത്തിൽ നിയമപോരാട്ടത്തിന് തുടക്കം കുറിച്ചിരിക്കുന്നുവെന്ന് സന്ദീപ് ജി വാര്യർ

കേരളപ്പിറവി ദിനമായ ഇന്ന് നമ്മുടെ സംസ്ഥാനത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഒരു സുപ്രധാന വിഷയത്തിൽ നിയമപോരാട്ടത്തിന് തുടക്കം കുറിച്ചിരിക്കുന്ന വിവരം അറിയിക്കുന്നു . ജനവാസ കേന്ദ്രങ്ങളിലെ ക്വാറി സംബന്ധിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ നിശ്ചയിച്ച 200 മീറ്റർ ദൂര പരിധിക്കെതിരെ ക്വാറി ഉടമകൾ സുപ്രീം കോടതിയിൽ പോയിരുന്നു.
സംസ്ഥാന സർക്കാരിനെയും ക്വാറി ഉടമകളെയും കേൾക്കാൻ ബഹു സുപ്രീം കോടതി NGT യോട് ഉത്തരവിട്ടിരിക്കുകയാണ് . 50 മീറ്റർ ദൂരപരിധിയാക്കി വീണ്ടും ചുരുക്കി ക്വാറികൾക്കടുത്ത് താമസിക്കുന്ന ആയിരക്കണക്കിന് മനുഷ്യരുടെ ജീവിതം വീണ്ടും നരക തുല്യമാക്കാനാണ് ക്വാറി മാഫിയയും സംസ്ഥാന സർക്കാരും ശ്രമിക്കുന്നത് .
ഇതൊരിക്കലും അനുവദിക്കാനാവില്ല . പശ്ചിമഘട്ട മലനിരകൾ മുഴുവൻ കാർന്നെടുക്കുന്ന,നിരന്തരമായ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലുകൾക്കും കാരണക്കാരായ ക്വാറി മാഫിയക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിൽ കേരളപ്പിറവി ദിനമായ ഇന്ന് നിയമ പോരാട്ടത്തിന് തുടക്കം കുറിച്ചു . ദേശീയ ഹരിത ട്രൈബ്യൂണലിലെ കേസിൽ കക്ഷി ചേരാനുള്ള നടപടികൾക്കായി മുതിർന്ന അഭിഭാഷകനെ ഏൽപ്പിച്ചു . ഇത് കേരളത്തിന്റെ നിലനിൽപ്പിനുള്ള പോരാട്ടമാണ് . മുഴുവൻ മലയാളികളുടേയും പിന്തുണ അഭ്യർത്ഥിക്കുന്നു .
https://www.facebook.com/Malayalivartha
























