കേരളത്തിന് അപകട മുന്നറിയിപ്പാണ് യൂറോപ്പിലെ കൊവിഡ് വർദ്ധനവ് എന്ന് ആരോഗ്യവിദഗ്ധർ; 12 ലക്ഷത്തോളം പേർ ഇപ്പോഴും ആദ്യ ഡോസ് വാക്സീൻ എടുത്തിട്ടില്ല; മാസ്ക്കും സാമൂഹിക അകലവും ഉൾപ്പെടെയുള്ള സുരക്ഷാ മുൻ കരുതലുകളിൽ വീഴ്ചയുണ്ടായാൽ വ്യാപനത്തിന്റെ വേഗം കൂടും

യൂറോപ്പിൽ കോവിഡ് വർദ്ധിച്ചതോടെ കേരളത്തിനും നെഞ്ചിടിപ്പ് കൂടുകയാണ്. അത്തരത്തിലുള്ള വിവരങ്ങളാണ് ആരോഗ്യവിദഗ്ധർ പങ്കുവയ്ക്കുന്നത്. കേരളത്തിന് അപകട മുന്നറിയിപ്പാണ് യൂറോപ്പിലെ കൊവിഡ് വർദ്ധനവ് എന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടികാണിക്കുന്നു. യൂറോപ്യൻ രാജ്യങ്ങൾക്കു സമാനമായ രീതിയിലാണ് കേരളത്തിൽ കോവിഡ് ഒന്നും രണ്ടും തരംഗങ്ങളുണ്ടായിരിക്കുന്നത്.
കേരളത്തിൽ ആദ്യ ഡോസ് വാക്സിനേഷൻ ഇപ്പോഴും പൂർത്തിയായിട്ടില്ല. രണ്ടാം ഡോസ് വാക്സീനിലെ ഇഴച്ചിലും കേരളത്തെ സംബന്ധിച്ച് വമ്പൻ വെല്ലുവിളിയാകുമെന്നാണു ഇപ്പോൾ വന്നിരിക്കുന്ന മുന്നറിയിപ്പ്. കോവിഡ് വീണ്ടും പടരുന്നത് റഷ്യ, ജർമനി, നെതർലൻഡ്സ് ഉൾപ്പെടെ രാജ്യങ്ങളിലാലേക്കാണ്. കേരളത്തിൽ 12 ലക്ഷത്തോളം പേർ ഇപ്പോഴും ആദ്യ ഡോസ് വാക്സീൻ എടുത്തിട്ടില്ല .
2.66 കോടിയാണ് ആകെ വാക്സീൻ എടുക്കേണ്ടവർ . ഇന്നലെ വരെ ആദ്യ ഡോസ് എടുത്തവർ 2.54 കോടിയാണ് . ആൾക്കാർക്ക് വാക്സീൻ ആവശ്യത്തിനുണ്ട്. എന്നാൽ ആരോഗ്യ, മതപരമായ കാര്യങ്ങളാണു കുത്തിവയ്പ് എടുക്കാതിരിക്കാനുള്ള കാരണമായി പലരും ചൂണ്ടിക്കാണിക്കുന്നത് . രണ്ടാം ഡോസ് എടുത്തത് 1.44 കോടി ആൾക്കാർ മാത്രമാണ്.
കോവിഡ് വിദഗ്ധസമിതി അധ്യക്ഷൻ ഡോ.ബി.ഇക്ബാൽ പറയുന്നത് യൂറോപ്പിലും വാക്സീൻ എടുക്കാത്തവരിലാണു രോഗം ഗുരുതരമാകുന്നതെന്നും കേരളം ഇക്കാര്യത്തിൽ ഭേദപ്പെട്ട നിലയിലാണെന്നുമാണ് . പുതിയ വകഭേദങ്ങൾ ഇത് വരെ വന്നിട്ടില്ല. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ വീണ്ടും പടർന്നാൽ കേരളത്തിനും അത് വമ്പൻ ഭീഷണിയായി മാറും .
കിടപ്പുരോഗികൾ വാക്സീൻ എടുക്കാതിരിക്കുന്നതു മരണനിരക്ക് കൂട്ടിയേക്കുമെന്നും ഡോക്‌ടർ ചൂണ്ടികാണിക്കുന്നു .കേരളത്തിൽ മൂന്നാം തരംഗം ഉണ്ടാകാനും സാധ്യതയുണ്ട് . മരണങ്ങൾ കുറയുമെന്ന് കോവിഡ് വിദഗ്ധസമിതി അംഗം ഡോ.ടി.എസ്.അനീഷ് ചൂണ്ടി കാണിച്ചു . എന്നാൽ മാസ്ക്കും സാമൂഹിക അകലവും ഉൾപ്പെടെയുള്ള സുരക്ഷാ മുൻ കരുതലുകളിൽ വീഴ്ചയുണ്ടായാൽ വ്യാപനത്തിന്റെ വേഗം കൂടുമത്രേ.
https://www.facebook.com/Malayalivartha






















