സിനിമയുടെ ഷൂട്ടിംങ് ലൊക്കേഷനിൽ നിന്നും പ്രദേശത്ത് മാലിന്യം വ്യാപകമായി തള്ളി; പ്രദേശവാസികളും റസിഡൻസ് അസോസിയേഷനും പരാതിയുയർത്തി; ഷൂട്ടിംങിന്റെ ഭാഗമായി ഗതാഗതം തടസപ്പെടുത്തി; ഇതിനെതിരെ നടന്ന പ്രതിഷേധത്തിന്റെ പേരിൽ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണ്; കടുവയുടെ സെറ്റിലേക്ക് നടത്തിയ പ്രകടനത്തിൽ വിശദീകരണവുമായി യൂത്ത് കോൺഗ്രസ്

പൃഥ്വിരാജ് ചിത്രം കടുവയുടെ ഷൂട്ടിംങിനിടെ പൊൻകുന്നത്ത് ആംബുലൻസ് അടക്കം തടഞ്ഞിട്ട് ഗതാഗതം തടസപ്പെടുത്തിയ നടപടിയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ഷൂട്ടിംങിന്റെ ആവശ്യത്തിനായി റോഡിലിറങ്ങിയ സിനിമാ സംഘം, കഴിഞ്ഞ ദിവസം ആബുലൻസ് അടക്കം തടഞ്ഞിരുന്നു. പതിനഞ്ച് മിനിറ്റോളം റോഡിൽ കിടന്ന ആംബുലൻസ് മറ്റൊരു വഴിയിലൂടെ തിരിച്ച് വിടുകയായിരുന്നു.
ഷൂട്ടിംങിനെ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതവും തടസപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഇപ്പോൾ ഈ വിഷയത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫെമി മാത്യു പ്രതികരിച്ചു. കടുവയുടെ ലൊക്കേഷനിൽ നടന്ന പ്രതിഷേധം റോഡ് തടസപ്പെടുത്തുന്നതിനും, മാലിന്യം തള്ളുന്നതിനുമെതിരെയുള്ള പ്രാദേശിക വികാരമെന്നു യൂത്ത് കോൺഗ്രസ് വിശദീകരിച്ചു.
യൂത്ത് കോൺഗ്രസിനെതിരെ മാധ്യമങ്ങളിൽ നടന്ന പ്രചാരണത്തിന് എതിരെ യൂത്ത് കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ഫെമി മാത്യുവാണ് വിശദീകരണം നൽകിയിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള വീഡിയോയും ഇദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി കാഞ്ഞിരപ്പള്ളി ചിറക്കടവിൽ സിനിമയുടെ ഷൂട്ടിംങ് നടന്നിരുന്നതായി ഫെമി മാത്യു പറയുന്നു. ഷൂട്ടിംങിന് എതിരായ പ്രതിഷേധമല്ല യൂത്ത് കോൺഗ്രസ് നടത്തിയത്.
ഇവിടെ ഷൂട്ടിംങിന്റെ പേരിൽ ഗതാഗതം തടസപ്പെടുത്തുകയും, മാലിന്യം തള്ളുകയുമാണ് ചെയ്തത്. ഇതിനെതിരെ നടന്ന പ്രതിഷേധത്തിന്റെ പേരിൽ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണ്. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേയ്ക്കു പോകുന്ന റോഡാണ് ടിബി റോഡ്. ഈ റോഡിൽ ഇന്നു രാവിലെ ഷൂട്ടിംങിന്റെ ഭാഗമായി ഗതാഗതം തടസപ്പെടുത്തിയിരുന്നു.
ഇത്തരത്തിൽ ഗതാഗതം തടസപ്പെട്ടപ്പോൾ, ആശുപത്രിയിലേയ്ക്ക് എത്തിയ ഓട്ടോറിക്ഷ തടയുകയും ഈ ഓട്ടോറിക്ഷ കെ.കെ റോഡ് വഴി വഴി തിരിച്ച് വിടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് പ്രാദേശിക വികാരവുമായി രംഗത്ത് എത്തിയത്. സിനിമയുടെ ഷൂട്ടിംങ് ലൊക്കേഷനിൽ നിന്നും പ്രദേശത്ത് മാലിന്യം വ്യാപകമായി തള്ളിയിരുന്നു. ഇതു സംബന്ധിച്ചു പ്രദേശവാസികളും റസിഡൻസ് അസോസിയേഷനും പരാതിയുമായി രംഗത്ത് എത്തി.
തുടർന്നു പൊൻകുന്നം പൊലീസ് ഇടപെട്ട്, മാലിന്യം നീക്കം ചെയ്യുന്ന സാഹചര്യം വരെയുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ രോഗിയുമായി പോയ ഓട്ടോറിക്ഷ തിരിച്ച് വിട്ടതും, ക്രെയിൻ ഉൾപ്പെടെയുള്ള വാഹനങ്ങൾ കൊണ്ടിട്ട് ഗതാഗതം തടസപ്പെടുത്തുകയായിരുന്നുവെന്നും ഫെമി മാത്യു പറയുന്നു. റസിഡൻസ് അസോസിയേഷൻ ഉൾപ്പെടുന്ന പ്രാദേശികമായ പ്രവർത്തകർ, പ്രാദേശികമായ വികാരം കണക്കിലെടുത്ത് മാത്രമാണ് സമരം നടത്തിയത്. അല്ലാതെ മറ്റുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. സംഭവ സ്ഥലത്ത് എത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൾ സംഘർഷം ഒഴിവാക്കാൻ ഇടപെടുകയാണ് ചെയ്തത്.
പ്രാദേശിക വികാരത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടായ സമര പരിപാടി മാത്രമായിരുന്നു ഇത്. ഈ സമയം എത്തിയ ജില്ലാ ഭാരവാഹികൾ അടക്കമുള്ളവർ വിഷയം വലിയ ഇഷ്യു ആകാതെ തീർക്കാനാണ് ശ്രമിച്ചത്. ബാക്കിയുള്ളതെല്ലാം ദൃശ്യമാധ്യമങ്ങളിൽ എത്തിയ വാർത്തകൾ തീർത്തും അടിസ്ഥാന രഹിതമാണ്. പ്രത്യേക അജണ്ടയുമായി ഒന്നും കടന്നു വന്നതുമല്ല. മറ്റു കമ്മിറ്റികളുടെ നിർദേശങ്ങളൊന്നും ഈ സമരത്തിനു പിന്നിലില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊൻകുന്നത്ത് ഷൂട്ടിംങ് നടക്കുന്ന പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്കാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ച് കടുവയുടെ സെറ്റിലേയ്ക്ക് മാർച്ച് നടത്തുകയായിരുന്നു. തുടർന്നു, ഇവിടെ മുദ്രാവാക്യം വിളികളുമായു യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്പടിച്ചു. ഇവർ മുദ്രാവാക്യം വിളിച്ചതോടെ പൊലീസും സ്ഥലത്ത് എത്തി.
ഇതിനിടെ, പൊൻകുന്നത്തെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെ തടഞ്ഞതായും പ്രചാരണം ഉണ്ടായി. പൊൻകുന്നത്തെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെ തടഞ്ഞതായും വിമർശനം ഉണ്ടായി. ഇതോടെ ഇരു വിഭാഗവും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
തുടർന്ന് പൊലീസ് എത്തി പ്രവർത്തകരെ നീക്കം ചെയ്യുകയായിരുന്നു. സിനിമയ്ക്ക് ചിത്രീകരണാനുമതി ഉണ്ട് എന്നാണ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ അറിയിച്ചത്.പൊൻകുന്നത്ത് ഷൂട്ടിംങ് നടക്കുന്ന പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്കാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ച് കടുവയുടെ സെറ്റിലേയ്ക്ക് മാർച്ച് നടത്തുകയായിരുന്നു. തുടർന്നു, ഇവിടെ മുദ്രാവാക്യം വിളികളുമായു യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്പടിച്ചു. ഇവർ മുദ്രാവാക്യം വിളിച്ചതോടെ പൊലീസും സ്ഥലത്ത് എത്തി.
https://www.facebook.com/Malayalivartha
























