പണ്ടേക്കു പണ്ടേ ചങ്കിൽ കൊളുത്തി വലിച്ചൊരു സ്വപ്നം!! എന്റെ രക്തത്തിൽ നിന്നും ഒരു കുഞ്ഞ് ജനിക്കുക, ആ കുഞ്ഞിന് ഞാൻ അച്ഛനും അമ്മയും എല്ലാം ആകുക!! നിവേദിന്റെ ആ ആഗ്രഹം സഫലമാകുമോ?? ചോദ്യങ്ങൾക്കുള്ള മറുപടിയുമായി നിവേദ്

സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ കുറച്ച് ദിവസമായി ചർച്ച ആയ വിഷയമാണ് നിവേദ് ആന്റണി ചുള്ളിക്കൽ ഗർഭിണി ആണോ അല്ലയോ എന്നുള്ള വിഷയം. കേരളത്തിലെ ഗേ ദമ്പതിമാരിൽ ഒരാളായ നിവേദിന്റെ ഫോട്ടോ ഷൂട്ട് ആയിരുന്നു ചൂടൻ ചർച്ചകൾക്ക് വഴിയൊരുക്കിയത്.
ഗേയും മോഡലുമായ നിവേദ് അമ്മയാകുന്നത് ആഗ്രഹിച്ചുകൊണ്ട് നടത്തിയ ഫോട്ടോ ഷൂട്ട് കണ്ടു നിരവധിപേർ അമ്പരപ്പോടെ ചോദ്യങ്ങളുമായി എത്തുകയും ചെയ്തിരുന്നു. ഒരു ആണായ തനിക്ക് എങ്ങനെ അമ്മയാകാൻ കഴിയും, ഗർഭപാത്രം ഉണ്ടോ എന്ന് തുടങ്ങി നടത്തുന്ന അന്വേഷണങ്ങൾക്കും പരിഹാസങ്ങൾക്കും ഇപ്പോളിതാ വ്യക്തമായൊരു മറുപടി നൽകുകയാണ് നിവേദ്.
പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പണ്ടേക്കു പണ്ടേ ചങ്കിൽ കൊളുത്തി വലിച്ചൊരു സ്വപ്നം. എന്റെ രക്തത്തിൽ നിന്നും ഒരു കുഞ്ഞ് ജനിക്കുക. ആ കുഞ്ഞിന് ഞാൻ അച്ഛനും അമ്മയും എല്ലാം ആകുക. ആണായ എന്റെ ശരീരത്തിൽ ജീവന്റെ തുടിപ്പ് എങ്ങനെ ഉണ്ടാകും എന്നതാണ് ഇവിടെ പലരുടേയും ആശങ്ക.
അങ്ങനെയൊന്ന് ഈ ലോകത്ത് സംഭവിക്കുമോ എന്നാണ് ചോദ്യമെങ്കിൽ വൈദ്യശാസ്ത്രത്തിന്റെ നൂതന സങ്കേതങ്ങളെ കൂട്ടുപിടിച്ച് അതേ എന്നു തന്നെയാണ് എന്റെ ഉത്തരം. എനിക്ക് ‘ഗർഭിണിയാകാനാകും’ കുഞ്ഞിന് ജന്മം നൽകാനും. പക്ഷേ അതിലേക്കുള്ള വഴി കഠിനമാണ്.
സാധ്യത തുലോം കുറവാണെങ്കിലും ആൺശരീരത്തിലും ഗർഭധാരണത്തിനുള്ള സാധ്യതയുണ്ടെന്ന് മനസിലാക്കി. ഈ രംഗത്തെ ഡോക്ടർമാരുമായി സംസാരിച്ചു. ഒത്തിരി റിസർച്ച് ചെയ്തു. പക്ഷേ അതു നേടിയെടുക്കണമെങ്കിൽ പലതും സാക്രിഫൈസ് ചെയ്യണമെന്ന് മനസിലായി.
ഒന്നാമതായി, ഇങ്ങനെയൊരു ഗർഭധാരണത്തിന് സാധ്യത വെറും മുപ്പതു ശതമാനം മാത്രമാണ്. പക്ഷേ അപ്പോഴും അകലെയെവിടെയോ ഒരു വെട്ടമുണ്ടായിരുന്നു. എനിക്കും കുഞ്ഞിന് ജന്മം നൽകാനാകുമെന്ന് ചെറുതെങ്കിലും ഒരു പ്രതീക്ഷയുണ്ടായിരുന്നു. മനസിൽ കൂടുകൂട്ടിയ ആ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് ഫൊട്ടോഷൂട്ട് രൂപത്തിൽ പങ്കുവച്ചത്.
ആൺശരീരം ഗർഭംധരിക്കാൻ പ്രധാനമായും മൂന്ന് സാധ്യതകളാണ് മുന്നിലുള്ളത്. അതോരോന്നും അതിന്റെ വിശദാംശങ്ങളും ഇപ്പോൾ പറയാൻ നിർവാഹമില്ല. ഇങ്ങനെയൊരു സാധ്യത അല്ലെങ്കിൽ പരിശ്രമം നടക്കുന്നത് ബംഗളൂരിവിലായിരിക്കും.
ഇൻഡോറിൽ നിന്നുള്ള ഒരു ഡോക്ടറാണ് വൈദ്യശാസ്ത്ര രംഗത്തെ തന്നെ റിസ്കിയായ അറ്റംപ്റ്റ് ഏറ്റെടുക്കുന്നത്. ഡിസംബറിൽ അദ്ദേഹം ബംഗളൂരുവിൽ എത്തുമ്പോൾ ഈയൊരു ഗർഭധാരണത്തിനുള്ള നടപടി ക്രമങ്ങൾക്ക് തുടക്കം കുറിക്കും. എന്നായിരുന്നു നിവേദിന്റെ വാക്കുകൾ.
https://www.facebook.com/Malayalivartha


























