ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസ്, പി ജി ജോസഫിന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും, പൊലീസ് മാനസികമായി പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിച്ചെന്ന് കോണ്‍ഗ്രസ്

നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ മുഖ്യപ്രതി പി ജി ജോസഫിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജോസഫിനെ മാനസികമായി പീഡിപ്പിച്ചാണ് പൊലീസ് കുറ്റം സമ്മതിപ്പിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.ജോജുവിന്റെ കാര്‍ കല്ലുപയോഗിച്ച് ഇടിച്ചുതകര്‍ത്തത് ജോസഫാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
8 പ്രതികളുള്ള കേസില്‍ മുന്‍ മേയര്‍ ടോണി ചെമ്മണി ഉള്‍പ്പെടെയുള്ള ഏഴുപേര്‍ക്ക് നേരത്തെ തന്നെ ജാമ്യം അനുവദിച്ചിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പി. വൈ ഷാജഹാന്‍, അരുണ്‍ വര്‍ഗീസ്, ടോണി ചമ്മണി, മനു ജേക്കബ്, ജെര്‍ജസ് ജേക്കബ്, ഷെരീഫ് വാഴക്കാല, ജോസഫ് മാളിയേക്കല്‍ എന്നിവരാണ് ജാമ്യം ലഭിച്ച മറ്റ് പ്രതികള്‍.
വെള്ളിയാഴ്ച ജോസഫിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചിരുന്നില്ല. ജാമ്യഹർജി നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു. കേസിൽ ആകെ ഏഴ് പ്രതികളാണ് ഉള്ളത്. നവംബർ ഒന്നിന് വൈറ്റിലയിൽ നടന്ന കോൺഗ്രസിന്റെ റോഡ് ഉപരോധത്തിനിടെയാണ് ജോജുവിന്റെ കാർ ആക്രമിക്കപ്പെട്ടത്. ജോജു യാത്ര ചെയ്ത ലാൻഡ് റോവർ ഡിഫൻഡർ കാറിന്റെ ചില്ലാണ് അക്രമികൾ അടിച്ചുതകർത്തത്. വാഹനത്തിന്റെ അറ്റകുറ്റപ്പണിയ്ക്ക് ആറര ലക്ഷം രൂപ ചെലവു വരുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























